HOME
DETAILS

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

  
October 23, 2024 | 3:35 AM

custodial beatings The cries are endless

കണ്ണൂർ: കാക്കിയുടെ കൈക്കരുത്ത് കാണിക്കുന്ന പൊലിസുകാരുടെ മനോഭാവത്തിന്  മാറ്റമൊന്നുമില്ല. ജനങ്ങളോട് മോശമായി പെരുമാറുന്നവർ സേനയിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ഒരുപറ്റം പൊലിസുകാരുടെ ധാർഷ്ട്യം.

 ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളിലെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ വിഷ്ണു. പൊലിസിന്റെ മോശം പെരുമാറ്റം കൊണ്ട് ഒരു യുവാവിന്റെ ജീവനും കുടുംബത്തിന്റെ പ്രതീക്ഷയുമാണ് ഇല്ലാതായത്. കഴിഞ്ഞമാസം അഞ്ചിന് കണ്ണൂരിൽ ബേക്കറി ഉടമയിൽ നിന്ന് ഒമ്പതുലക്ഷം കവർന്നെന്ന കേസിൽ ചക്കരക്കൽ പൊലിസ് ആളുമാറി കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശിയായ യു.എൻ മുസമ്മിൽ രണ്ടുതവണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

അന്വേഷണ ഭാഗമായാണ് മുസമ്മിലിനെയും അഷറഫിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മഫ്ടിയിലുള്ള പൊലിസുകാർ ഉൾപ്പെടെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. പ്രതികളെന്ന് കാണിച്ച് യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെ മാധ്യമങ്ങൾക്ക് വ്യാജവിവരങ്ങളും നൽകി. ആളുമാറിയെന്നു ബോധ്യമായതോടെ 24 മണിക്കൂറിന് ശേഷം ഇവരെ വെറുതെ വിട്ടു. കോടതിയിൽ ഹാജരാക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ കെട്ടിത്തൂക്കുമെന്ന് സി.ഐ കൊലവിളി നടത്തിയാതായും മുസമ്മിൽ പറയുന്നു. 

മകൻ പ്രതിയെന്ന വാർത്ത വന്നതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് മുസമ്മലിന്റെ മാതാവ് സൈനബ പറയുന്നു. പൊലിസ് നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വീട്ടുകാർ കണ്ടതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. പൊലിസ് വീഴ്ച ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിൽ ജോലിസ്ഥലത്ത് ആളുമാറി കസ്റ്റഡിയിലെടുത്ത അധ്യാപികയെ തെറ്റ് ബോധ്യമായതോടെ നൂറുരൂപ നൽകി വഴിയിൽ ഉപേക്ഷിച്ചത് കഴിഞ്ഞ അധ്യാപക ദിനത്തിലാണ്.

തളിപ്പറമ്പ് സ്വദേശിനിയും കൂത്താട്ടുകുളത്തെ സ്വകാര്യ സ്‌കൂൾ അധ്യാപികയുമായ എൻ.ഹൈമവതിയാണ് വളപട്ടണം, കൂത്താട്ടുകുളം സ്റ്റേഷനുകളിലെ പൊലിസുകാരുടെ അപമാനത്തിനിരയായത്. സ്‌കൂളിലെത്തിയ പൊലിസുകാർ ഹൈമവതിക്കെതിരേ ആറ് അറസ്റ്റ് വാറണ്ടും നാല് ചെക്കു കേസുകളുമുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരന്നു. ആളുമാറിയതാണെന്നു കേണപേക്ഷിച്ചിട്ടും പൊലിസുകാർ കൂട്ടാക്കിയില്ല.

 കൂത്താട്ടുകളം   പൊലിസിലും വളപട്ടണം സി.ഐയുമായും ബന്ധപ്പെട്ടപ്പോഴാണ് ആളുമാറിയ കാര്യം വ്യക്തമായത്. 
ഇതോടെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് പൊലിസ് കടന്നു. പിന്നാലെ ഇവരുടെ ജോലിയും നഷ്ടമായി. പൊലിസുകാർക്കെതിരേ നടപടി വേണമെന്ന് കാണിച്ച് വനിതാ കമ്മിഷനും ഉന്നത പൊലിസുദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുകയാണ് ഹൈമവതി

മഞ്ചേശ്വരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ആളുമാറി പൊലിസ് മർദിച്ച സംഭവം ഈ മാസം 13നായിരുന്നു. പൂക്കോട്ടൂർ സ്വദേശികളായ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. പൊലിസിനെതിരേ ബാലാവകാശ കമ്മിഷന് കുടുംബം പരാതി നൽകിയിട്ടുണ്ട്. പട്ടാമ്പിയിൽ പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽകയറി പൊലിസ് ആളുമാറി അക്രമിച്ച സംഭവം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. സംഭവത്തിൽ സീനിയർ സിവിൽ പൊലിസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റിൽ തന്നെയാണ് കൊല്ലം ചടയമംഗലത്ത് ആളുമാറി ദലിത് യുവാവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്. 
പ്രദേശത്തെ ഗുണ്ടകളുടെ സഹായത്തോടെയാണ് പൊലിസ് സുരേഷിന്റെ വീട്ടിലെത്തിയത്. കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിച്ചു. കാട്ടാക്കട എസ്.ഐക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

 

പാഠം പഠിക്കാതെ പൊലിസ്

നിരവധി കേസുകളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യുന്നത്. പൊലിസ് കൈക്കരുത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ട നെടുങ്കണ്ടത്തെ രാജ്കുമാർ, തിരുവന്തപുരത്തെ ഉദയകുമാർ, പുത്തൂർ ഷീല വധക്കേസിൽ കസ്റ്റഡിയിൽ മരിച്ച സമ്പത്ത്, പൊലിസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ കുടുക്കി പാറശാല പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ്, അയൽവാസിയുടെ വീടാക്രമണ കേസിൽ ആളുമാറി സ്‌പെഷൽ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് മരണപ്പെട്ട വാരപുഴ സ്വദേശി ശ്രീജിത്ത്, തിരുവന്തപുരം സ്റ്റേഷനിൽ ക്രൂരമർദനത്തിനിരിയായി കൊല്ലപ്പെട്ട സുരേഷ്, താനൂരിൽ കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. ഇതിൽ ഉദയകുമാർ കൊലക്കേസിൽ രണ്ട് പൊലിസുകാർക്ക് 2018 ജൂലൈയിൽ കോടതി തൂക്കുകയർ വിധിച്ചിട്ടും പൊലിസ് പാഠം പഠിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  7 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  7 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  7 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  7 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  7 days ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  7 days ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  7 days ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  7 days ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  7 days ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  7 days ago