HOME
DETAILS

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

  
November 03, 2024 | 3:52 PM

Shornur train accident Tamil Nadu government has announced Rs 3 lakh ex-gratia to the families of the deceased

ചെന്നൈ: കേരളത്തിലെ ഷൊര്‍ണൂരിന് സമീപം ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് സഹായഹസ്തവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സേലം സ്വദേശികളായ തൊഴിലാളികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപവീതം നല്‍കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉത്തരവിട്ടു. കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. 

അതേസമയം ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. കൊച്ചിന്‍ പാലത്തിന്റെ തൂണിനോട് ചേര്‍ന്ന് വൈകീട്ടോടെയാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. 

അപകടത്തില്‍ ആകെ നാലുപേരാണ് മരിച്ചത്. റെയില്‍വേ കരാര്‍ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണന്‍ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45), റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ (48) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

അതേസമയം അപകടത്തില്‍ റെയില്‍വേയുടെ ഭാഗത്ത് സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് പാലക്കാട് ഡിവിഷന്റെ പ്രതികരണം. ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയില്‍വേ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആര്‍പിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികള്‍ നടന്ന പാളത്തില്‍ ട്രെയിനുകള്‍ക്ക്  വേഗ പരിധിയില്ലെന്നും റെയില്‍വെ പറയുന്നു. 

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാര്‍ തന്നെ റെയില്‍വെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം റെയില്‍വെ നല്‍കുമെന്നും അറിയിച്ചു.  

Shornur train accident Tamil Nadu government has announced Rs 3 lakh ex-gratia to the families of the deceased

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം-ബിജെപി അന്തർധാര സജീവം; ഇടനിലക്കാരനായി ട്വന്റി-20; വിമർശിച്ച് കെ.സി. വേണുഗോപാൽ

Kerala
  •  14 days ago
No Image

ആദ്യ മത്സര 'തോൽവി ശാപം' അവസാനിപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു; അഞ്ചുതവണ ചാമ്പ്യന്മാരായ ടീമിനെ ഉലയ്ക്കുന്ന 3 പ്രധാന പ്രതിസന്ധികൾ ഇവയാണ്!

Cricket
  •  14 days ago
No Image

ഗൂഗിളിൽനിന്ന് ലിലിയൻ റിങ്കൺ ആപ്പിളിലേക്ക്; എ.ഐ വിഭാഗത്തിന് പുതിയ കരുത്ത്

Tech
  •  14 days ago
No Image

ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍.പി.ജി സിലിണ്ടറുകള്‍ മോഷണം പോയി, 22 എണ്ണവും കാലിക്കുറ്റികള്‍

National
  •  14 days ago
No Image

ഫലസ്തീൻ മണ്ണിൽ മാധ്യമപ്രവർത്തനം എന്നത് വെറുമൊരു ജോലിയല്ല, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള ധീരമായ പോരാട്ടമാണ്; ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് കരുത്തായി യുനെസ്കോ

International
  •  14 days ago
No Image

ബിഹാറിൽ നോമ്പുകാരിയെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം: പ്രതികളെ പിടികൂടാതെ പൊലിസ്; കൈക്കൂലി വാങ്ങിയതായി ആക്ഷേപം

National
  •  14 days ago
No Image

ഡേറ്റിംഗ് ആപ്പിൽ 'ഷെറി' വിരിച്ച സുന്ദരക്കെണി; യുവാവിനെ തട്ടിക്കൊണ്ടുപോയി 7 ലക്ഷം കവർന്നു; പെൺകുട്ടിയടക്കം അഞ്ചംഗ സംഘം പിടിയിൽ

crime
  •  14 days ago
No Image

'നുണേശനോ', 'നുണറായി'യോ എന്നറിയാം; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി സതീശന്‍

Kerala
  •  14 days ago
No Image

തലശ്ശേരി ഫസൽ വധം: ഒന്നാം പ്രതിയായ കാരായി രാജനെ സ്ഥാനാർഥിയാക്കിയത് വെല്ലുവിളി; സി.പി.എമ്മിനെതിരെ ഫസലിന്റെ ഭാര്യ

Kerala
  •  14 days ago
No Image

ഒരുമാസത്തിനിടെ ഇറാനില്‍ ഇസ്‌റാഈലും യു.എസും കൊന്നുകളഞ്ഞത് 230ലേറെ കുഞ്ഞുമക്കളെ

International
  •  14 days ago