HOME
DETAILS

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

  
ബാസിത് ഹസൻ
November 04, 2024 | 6:46 AM

Reticence continues on the CHR issue

തൊടുപുഴ: കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) കേസുകളിൽ കേരളം ഇനിയും നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും. സി.എച്ച്.ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24ന് സി.എച്ച്.ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് കാരണം. 

ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളിലായി പടർന്നുകിടക്കുന്ന ഏലമലക്കാടുകളിലെ പട്ടയവിലക്ക് ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുന്നത്. സി.എച്ച്.ആർ വനഭൂമിയോ റവന്യു ഭൂമിയോ എന്നത് സംബന്ധിച്ച് സർക്കാർ രേഖകളിലെ പൊരുത്തക്കേടും തിരിച്ചടിയായേക്കും. 2007ൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ല.

പിന്നീട് 2023 ലാണ് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രിംകോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതിയുടെ അന്തിമവിധിയിൽ സി.എച്ച്.ആർ വനമാണെന്ന് ഉത്തരവുണ്ടായാൽ പിന്നീടുള്ള അവസാന പിടിവള്ളി 2023ലെ കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമം മാത്രമാണ്. 

രാജ്യത്തെ വനഭൂമികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.  വനസംരക്ഷണ ഭേദഗതി നിയമം 2023 നെതിരേ രാജ്യത്തെ 13 വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നൽകിയ റിട്ട് ഹരജി പരിഗണിച്ചാണ് വനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മൂന്നാർ ഡി.എഫ്.ഒ ആയിരുന്ന ഉദ്യോഗസ്ഥയും ഹരജിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്. വനം സംബന്ധിച്ച റിപ്പോർട്ടു നൽകാൻ കേരളം വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ 2025 മെയ് 31നകം  റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം. 
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായ സമിതിയിൽ  അഡീ. പ്രിൻസിപ്പൽ സി.സി.എഫ്, വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ, ലാന്റ് റവന്യു കമ്മിഷണർ, സർവേ ഡയരക്ടർ, നിയമ വകുപ്പ് ജോ. സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. 

രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഇവരുടെ റിപ്പോർട്ട് കർഷകർക്ക് അനുകൂലമാകാനുള്ള സാധ്യത വിദൂരമാണ്. ഒരു റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മാത്രം അംഗമായ സമിതിയിൽ മുൻതൂക്കം വനം വകുപ്പിനു തന്നെയാണ്.  വിദഗ്ധസമിതി കർഷകപക്ഷത്താകണമെന്ന ആവശ്യം ഉയർന്നപ്പോൾ ജനപ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. 

സി.എച്ച്.ആറിന്റെ വിസ്തീർണം 2,15,720 ഏക്കറോ 15,720 ഏക്കറോ എന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം കോടതിയിൽ നിലനിൽക്കുകയാണ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പുതിയ സത്യവാങ്മൂലത്തിൽ സി.എച്ച്.ആർ റവന്യു ഭൂമിയാണ്. എന്നാൽ ഇത് സ്ഥാപിക്കാൻ ആവശ്യമായ രേഖകളോ തെളിവുകളോ നൽകിയിട്ടില്ല. ഇതിന് വിരുദ്ധമായ നിലപാടായിരുന്നു മുമ്പ് സർക്കാരിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a few seconds ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  23 minutes ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  an hour ago
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  an hour ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  an hour ago
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  2 hours ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  2 hours ago
No Image

'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  3 hours ago
No Image

മികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി

uae
  •  3 hours ago