HOME
DETAILS

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

  
ബാസിത് ഹസൻ
November 04, 2024 | 6:46 AM

Reticence continues on the CHR issue

തൊടുപുഴ: കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) കേസുകളിൽ കേരളം ഇനിയും നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും. സി.എച്ച്.ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24ന് സി.എച്ച്.ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് കാരണം. 

ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളിലായി പടർന്നുകിടക്കുന്ന ഏലമലക്കാടുകളിലെ പട്ടയവിലക്ക് ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുന്നത്. സി.എച്ച്.ആർ വനഭൂമിയോ റവന്യു ഭൂമിയോ എന്നത് സംബന്ധിച്ച് സർക്കാർ രേഖകളിലെ പൊരുത്തക്കേടും തിരിച്ചടിയായേക്കും. 2007ൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ല.

പിന്നീട് 2023 ലാണ് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രിംകോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതിയുടെ അന്തിമവിധിയിൽ സി.എച്ച്.ആർ വനമാണെന്ന് ഉത്തരവുണ്ടായാൽ പിന്നീടുള്ള അവസാന പിടിവള്ളി 2023ലെ കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമം മാത്രമാണ്. 

രാജ്യത്തെ വനഭൂമികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.  വനസംരക്ഷണ ഭേദഗതി നിയമം 2023 നെതിരേ രാജ്യത്തെ 13 വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നൽകിയ റിട്ട് ഹരജി പരിഗണിച്ചാണ് വനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മൂന്നാർ ഡി.എഫ്.ഒ ആയിരുന്ന ഉദ്യോഗസ്ഥയും ഹരജിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്. വനം സംബന്ധിച്ച റിപ്പോർട്ടു നൽകാൻ കേരളം വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ 2025 മെയ് 31നകം  റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം. 
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായ സമിതിയിൽ  അഡീ. പ്രിൻസിപ്പൽ സി.സി.എഫ്, വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ, ലാന്റ് റവന്യു കമ്മിഷണർ, സർവേ ഡയരക്ടർ, നിയമ വകുപ്പ് ജോ. സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. 

രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഇവരുടെ റിപ്പോർട്ട് കർഷകർക്ക് അനുകൂലമാകാനുള്ള സാധ്യത വിദൂരമാണ്. ഒരു റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മാത്രം അംഗമായ സമിതിയിൽ മുൻതൂക്കം വനം വകുപ്പിനു തന്നെയാണ്.  വിദഗ്ധസമിതി കർഷകപക്ഷത്താകണമെന്ന ആവശ്യം ഉയർന്നപ്പോൾ ജനപ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. 

സി.എച്ച്.ആറിന്റെ വിസ്തീർണം 2,15,720 ഏക്കറോ 15,720 ഏക്കറോ എന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം കോടതിയിൽ നിലനിൽക്കുകയാണ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പുതിയ സത്യവാങ്മൂലത്തിൽ സി.എച്ച്.ആർ റവന്യു ഭൂമിയാണ്. എന്നാൽ ഇത് സ്ഥാപിക്കാൻ ആവശ്യമായ രേഖകളോ തെളിവുകളോ നൽകിയിട്ടില്ല. ഇതിന് വിരുദ്ധമായ നിലപാടായിരുന്നു മുമ്പ് സർക്കാരിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍

Kerala
  •  4 minutes ago
No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  30 minutes ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  an hour ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  an hour ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  an hour ago
No Image

'പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, ആരുടേയും കള്ളപ്പണവുമില്ല: സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Kerala
  •  2 hours ago
No Image

ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി ശതാബ്ദി അക്ഷരസാക്ഷ്യം പ്രകാശിതം

Kerala
  •  2 hours ago
No Image

സമസ്ത ശതാബ്ദി സമ്മേളനം; സംഘടനാ നേതൃസംഗമം ഇന്ന്

Kerala
  •  2 hours ago
No Image

പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്

Kerala
  •  2 hours ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം

Kerala
  •  2 hours ago