HOME
DETAILS

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

  
ബാസിത് ഹസൻ
November 04, 2024 | 6:46 AM

Reticence continues on the CHR issue

തൊടുപുഴ: കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) കേസുകളിൽ കേരളം ഇനിയും നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും. സി.എച്ച്.ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24ന് സി.എച്ച്.ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് കാരണം. 

ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി താലൂക്കുകളിലായി പടർന്നുകിടക്കുന്ന ഏലമലക്കാടുകളിലെ പട്ടയവിലക്ക് ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുന്നത്. സി.എച്ച്.ആർ വനഭൂമിയോ റവന്യു ഭൂമിയോ എന്നത് സംബന്ധിച്ച് സർക്കാർ രേഖകളിലെ പൊരുത്തക്കേടും തിരിച്ചടിയായേക്കും. 2007ൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ല.

പിന്നീട് 2023 ലാണ് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രിംകോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. സുപ്രിംകോടതിയുടെ അന്തിമവിധിയിൽ സി.എച്ച്.ആർ വനമാണെന്ന് ഉത്തരവുണ്ടായാൽ പിന്നീടുള്ള അവസാന പിടിവള്ളി 2023ലെ കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമം മാത്രമാണ്. 

രാജ്യത്തെ വനഭൂമികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.  വനസംരക്ഷണ ഭേദഗതി നിയമം 2023 നെതിരേ രാജ്യത്തെ 13 വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നൽകിയ റിട്ട് ഹരജി പരിഗണിച്ചാണ് വനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മൂന്നാർ ഡി.എഫ്.ഒ ആയിരുന്ന ഉദ്യോഗസ്ഥയും ഹരജിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്. വനം സംബന്ധിച്ച റിപ്പോർട്ടു നൽകാൻ കേരളം വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ 2025 മെയ് 31നകം  റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം. 
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായ സമിതിയിൽ  അഡീ. പ്രിൻസിപ്പൽ സി.സി.എഫ്, വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ, ലാന്റ് റവന്യു കമ്മിഷണർ, സർവേ ഡയരക്ടർ, നിയമ വകുപ്പ് ജോ. സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. 

രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഇവരുടെ റിപ്പോർട്ട് കർഷകർക്ക് അനുകൂലമാകാനുള്ള സാധ്യത വിദൂരമാണ്. ഒരു റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മാത്രം അംഗമായ സമിതിയിൽ മുൻതൂക്കം വനം വകുപ്പിനു തന്നെയാണ്.  വിദഗ്ധസമിതി കർഷകപക്ഷത്താകണമെന്ന ആവശ്യം ഉയർന്നപ്പോൾ ജനപ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. 

സി.എച്ച്.ആറിന്റെ വിസ്തീർണം 2,15,720 ഏക്കറോ 15,720 ഏക്കറോ എന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം കോടതിയിൽ നിലനിൽക്കുകയാണ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പുതിയ സത്യവാങ്മൂലത്തിൽ സി.എച്ച്.ആർ റവന്യു ഭൂമിയാണ്. എന്നാൽ ഇത് സ്ഥാപിക്കാൻ ആവശ്യമായ രേഖകളോ തെളിവുകളോ നൽകിയിട്ടില്ല. ഇതിന് വിരുദ്ധമായ നിലപാടായിരുന്നു മുമ്പ് സർക്കാരിന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26നും പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും

Kerala
  •  15 days ago
No Image

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം;  200ലേറെ വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം; കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ

Kerala
  •  15 days ago
No Image

എലത്തൂര്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേത് എന്ന് ഡിഎന്‍എ സ്ഥിരീകരണം

Kerala
  •  15 days ago
No Image

തദ്ദേശം; തുല്യനിലയിലുള്ള പഞ്ചായത്തുകളിൽ അനിശ്ചിതത്വം; സ്വതന്ത്രരെ ചാക്കിടാൻ മുന്നണികളുടെ ശ്രമം 

Kerala
  •  15 days ago
No Image

വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് 

Kerala
  •  15 days ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍: മേയർ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

Kerala
  •  15 days ago
No Image

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala
  •  15 days ago
No Image

തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട്; അനുവദിച്ചത് 260.20 കോടി

Kerala
  •  15 days ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ, എമിഗ്രേഷൻ നടപടികൾ: കാര്യക്ഷമത വർധിപ്പിക്കാൻ 'കമ്യൂണിറ്റി ഹാപിനസ് സർവേ'

uae
  •  15 days ago