HOME
DETAILS

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

  
നിസാം കെ. അബ്ദുല്ല 
November 07, 2024 | 3:49 AM

Disaster Officials Celebrated  Stayed for Rs 4000 per day

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തം ആഘോഷമാക്കുകയായിരുന്നു ഉന്നത സർക്കാർ ഉദ്യോഗസ്ഥരിൽ പലരുമെന്ന് വെളിപ്പെടുത്തി ബിൽ കണക്കുകൾ. ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിക്കാനായി ഇവർ നൽകിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് നിരവധി മനുഷ്യജീവൻ അപഹരിച്ച ദുരന്തം ഉദ്യോഗസ്ഥർ ആഘോഷിക്കുകയായിരുന്നുവെന്ന ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. 

4,000 രൂപയ്ക്ക് മുകളിൽ ദിവസവാടകയുള്ള ഹോട്ടൽ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇയാൾ താമസിച്ചതിന്റെ വാടകയായി 1,92,000 രൂപയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. ദുരന്തത്തെ തുടർന്ന് വയനാട് ജില്ലയിൽ നിയോഗിക്കപ്പെട്ട ഉദ്യോസ്ഥർക്ക് ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഇവരെല്ലാം നിലവിൽ സുഖവാസത്തിലാണ്.

തിരുവനന്തപുരത്തു നിന്ന് നിയോഗിക്കപ്പെട്ട, മുമ്പ് വയനാട് ജില്ലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ ജില്ലയിലെത്തിയതു മുതൽ താമസിക്കുന്നത് പ്രതിദിനം 4,500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇതുവരെയുള്ള വാടകയിനത്തിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കലക്ടർക്ക്  സമർപ്പിച്ചത്. ദുരന്തത്തിനിരയായ കുടുംബങ്ങൾ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം.

6,000 രൂപ മാസവാടക തന്നെ പല കുടുംബങ്ങൾക്കും ലഭിച്ചില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് താമസത്തിന് പണം നൽകാൻ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐ.എ.എസുകാർ ഉൾപ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകൾ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് മാറാനായി നൽകിയിട്ടുള്ളത്. 

കലക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളിൽ നിന്ന് എത്തിച്ചത്. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാർ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.

സ്‌പെഷൽ ഓഫിസർമാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നിലവിൽ ജോലിയൊന്നും ഇല്ലാത്തതിനാൽ കലക്ടറേറ്റിലെ മറ്റു സെക്ഷനുകളിൽ കയറി ഇടപെടുന്നത് അസ്വാരസ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നന്നായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ കുറിച്ചുപോലും കലക്ടറെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിൽ ഒരു ഉദ്യോഗസ്ഥനെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. 
അതേസമയം, ഇപ്പോഴും ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരവധിയാളുകൾ കലക്ടറേറ്റിൽ കയറിയിറങ്ങുകയാണ്.

ഇവർക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നൽകാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. ഒരു ഫോമിൽ പരാതി എഴുതിവാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് ചിലർ ദുരന്തം പോലും ആഘോഷമാക്കി മാറ്റുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥർക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇക്കാഗ്യങ്ങളെല്ലാം പുറത്തുവരാൻ കാരണം. ഉദ്യോഗസ്ഥരുടെ പരസ്പര പാരവയ്പിന്റെ ഭാഗമായി ചില ഉന്നത ഉദ്യോഗസ്ഥരുടെ കൈക്കൂലി കഥകളും പുറത്തുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിജ് ഭൂഷൺ ലൈംഗിക പീഡനത്തിനിരയാക്കിയ ആറു പേരിൽ ഒരാൾ ഞാനും; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

National
  •  7 days ago
No Image

പഞ്ചാബ് സര്‍ക്കാര് രാഷ്ട്രീയമായി വേട്ടയാടുന്നു; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയും കൂട്ടരും 

National
  •  7 days ago
No Image

പുല്‍പ്പള്ളിയില്‍ ചായക്കട കുത്തിത്തുറന്ന് 6080 രൂപ മോഷ്ടിച്ചു; പ്രതിയെ പൊക്കി പൊലിസ് 

Kerala
  •  7 days ago
No Image

നെഞ്ചുവേദന അഭിനയിച്ച് വീണു, മക്കളെക്കൊണ്ട് കള്ളം പറയിച്ചു; വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ

National
  •  7 days ago
No Image

സാദിയാത്ത് - ഖലീഫ സിറ്റി യാത്ര ഇനി അതിവേഗത്തിൽ; അബുദബിയിൽ 2.85 ബില്യൺ ദിർഹത്തിന്റെ പുതിയ റോഡ് തുറന്നു

uae
  •  7 days ago
No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  7 days ago
No Image

"ഞങ്ങൾക്ക് മറ്റൊരു വീടില്ല": കുഞ്ഞുമാലാഖയുടെ വാക്കുകൾ കേട്ട് ശൈഖ് മുഹമ്മദ്; ജോർദാനിൽ കുടുങ്ങിയ കുടുംബത്തെ യുഎഇയിലേക്ക് തിരികെയെത്തിച്ചു

uae
  •  7 days ago
No Image

യുപിയില്‍ വിവാഹ ദിവസം വരനെ വെടിവെച്ചു കൊന്നു; പ്രതികള്‍ വധുവിന്റെ ബന്ധുക്കളെന്ന് പൊലിസ് 

National
  •  7 days ago
No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  7 days ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  7 days ago

No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  7 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  7 days ago