HOME
DETAILS

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

  
എം.അപർണ
November 11, 2024 | 3:11 AM

Child Internet Abuse 38 Lives Lost

കോഴിക്കോട്: മൊബൈൽ ഫോണിനോടും ഇന്റർനെറ്റിനോടുമുള്ള കുട്ടികളുടെ അഭിനിവേശം ചെന്നെത്തുന്നത് തീരാവേദനയിലേക്ക്. 2016 മുതൽ ഈവർഷം വരെ 38 കുട്ടികളാണ് മൊബൈൽഫോൺ, ഇന്റർനെറ്റ് വിഷയങ്ങളെ ചൊല്ലി ആത്മഹത്യ ചെയ്തത്. കൂടാതെ ഇന്റർനെറ്റ് ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേർന്ന 14 കുട്ടികളെ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

 മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളുടെ കൂടി ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയത്. അമിത ഫോൺ ഉപയോഗം മൂലം തട്ടിപ്പുകളിലും ലഹരിക്കടത്തിലേക്കും ലൈംഗിക ചൂഷണങ്ങളിലും അകപ്പെടുന്ന കുട്ടികളാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് എത്തുന്നത്. 

മുമ്പ് രക്ഷിതാക്കളുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഠനത്തിനും മൊബൈൽ ഫോണുകൾ അത്യാവശ്യമായതോടെ കുട്ടികൾക്ക് സ്വന്തമായി തന്നെ ഫോൺ ലഭിക്കുന്ന അവസ്ഥയുണ്ട്. സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അറിവുകൾ പരിമിതമാകുന്നത് കുട്ടികൾക്ക് സഹായകമാണ്. അത്യാഹിതം സംഭവിച്ചതിന് ശേഷമാണ് ഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ കുട്ടിക്ക് നേരിട്ട ചതിയെക്കുറിച്ച് തിരിച്ചറിയുന്നത്.

ഇന്നത്തെ കൗമാരം- യൗവനം നേരിടുന്ന പ്രധാന മാനസികാരോഗ്യ വെല്ലുവിളി ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ (ഐ.എ.ഡി) ആണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ കൂടുതൽ സമയവും ഓൺലൈനിൽ ചെലവഴിക്കുന്നതാണ് ഈ അവസ്ഥ. അമിതമായ സമൂഹമാധ്യമ ഉപയോഗം, ഓൺലൈൻ ഷോപ്പിങ്, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ചാറ്റിങ് എന്നിങ്ങനെ കൂടുതൽ സമയവും വെർച്വൽ ലോകത്തായിരിക്കും ഇത്തരക്കാർ. അതിനാൽ തന്നെ ഇവർക്ക് അവരുടെ കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണുകളോ കിട്ടാതിരിക്കുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇന്റർനെറ്റ്  ലഭിക്കാതിരുന്നാൽ കടുത്ത വിഷാദവും സമ്മർദവും ഇവർക്കുണ്ടാകും. 

തുടർച്ചയായ ഉപയോഗം മൂലം വിരലുകൾക്ക് വിറയൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരിക്കും. ഇന്റർനെറ്റ് അഡിക്ഷനെ ഗേമിങ് ഡിസോർട്ടർ എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ ഓൺലൈൻ ദുരുപയോഗത്തിൽപ്പെട്ട കുട്ടികൾക്കും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കൗൺസലിങും ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ അവബോധം ലഭിക്കുന്നതിനുള്ള ക്ലാസുകളും നൽകുന്നുണ്ട്. 

പൊലിസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ (ഡിഡാഡ്) സെന്ററുകൾ മുഖാന്തിരമാണ് കൗൺസലിങുകളും ക്ലാസുകളും നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 6 ഡിഡാഡ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  13 days ago
No Image

യുഎഇയിലെ പ്രധാന ന​ഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രധാന ഹൈവേകളിൽ യാത്രാതടസ്സം

uae
  •  13 days ago
No Image

ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  14 days ago
No Image

ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ആംബുലന്‍സിന്റെ ടയര്‍ പഞ്ചറായി,  65കാരനായ രോഗി മരിച്ചു 

National
  •  14 days ago
No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  14 days ago
No Image

ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്

Kerala
  •  14 days ago
No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  14 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  14 days ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  14 days ago