HOME
DETAILS

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Advertisement
  
എം.അപർണ
November 11, 2024 | 3:11 AM

Child Internet Abuse 38 Lives Lost
Advertisement

കോഴിക്കോട്: മൊബൈൽ ഫോണിനോടും ഇന്റർനെറ്റിനോടുമുള്ള കുട്ടികളുടെ അഭിനിവേശം ചെന്നെത്തുന്നത് തീരാവേദനയിലേക്ക്. 2016 മുതൽ ഈവർഷം വരെ 38 കുട്ടികളാണ് മൊബൈൽഫോൺ, ഇന്റർനെറ്റ് വിഷയങ്ങളെ ചൊല്ലി ആത്മഹത്യ ചെയ്തത്. കൂടാതെ ഇന്റർനെറ്റ് ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേർന്ന 14 കുട്ടികളെ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

 മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളുടെ കൂടി ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയത്. അമിത ഫോൺ ഉപയോഗം മൂലം തട്ടിപ്പുകളിലും ലഹരിക്കടത്തിലേക്കും ലൈംഗിക ചൂഷണങ്ങളിലും അകപ്പെടുന്ന കുട്ടികളാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് എത്തുന്നത്. 

മുമ്പ് രക്ഷിതാക്കളുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഠനത്തിനും മൊബൈൽ ഫോണുകൾ അത്യാവശ്യമായതോടെ കുട്ടികൾക്ക് സ്വന്തമായി തന്നെ ഫോൺ ലഭിക്കുന്ന അവസ്ഥയുണ്ട്. സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അറിവുകൾ പരിമിതമാകുന്നത് കുട്ടികൾക്ക് സഹായകമാണ്. അത്യാഹിതം സംഭവിച്ചതിന് ശേഷമാണ് ഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ കുട്ടിക്ക് നേരിട്ട ചതിയെക്കുറിച്ച് തിരിച്ചറിയുന്നത്.

ഇന്നത്തെ കൗമാരം- യൗവനം നേരിടുന്ന പ്രധാന മാനസികാരോഗ്യ വെല്ലുവിളി ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ (ഐ.എ.ഡി) ആണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ കൂടുതൽ സമയവും ഓൺലൈനിൽ ചെലവഴിക്കുന്നതാണ് ഈ അവസ്ഥ. അമിതമായ സമൂഹമാധ്യമ ഉപയോഗം, ഓൺലൈൻ ഷോപ്പിങ്, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ചാറ്റിങ് എന്നിങ്ങനെ കൂടുതൽ സമയവും വെർച്വൽ ലോകത്തായിരിക്കും ഇത്തരക്കാർ. അതിനാൽ തന്നെ ഇവർക്ക് അവരുടെ കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണുകളോ കിട്ടാതിരിക്കുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇന്റർനെറ്റ്  ലഭിക്കാതിരുന്നാൽ കടുത്ത വിഷാദവും സമ്മർദവും ഇവർക്കുണ്ടാകും. 

തുടർച്ചയായ ഉപയോഗം മൂലം വിരലുകൾക്ക് വിറയൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരിക്കും. ഇന്റർനെറ്റ് അഡിക്ഷനെ ഗേമിങ് ഡിസോർട്ടർ എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ ഓൺലൈൻ ദുരുപയോഗത്തിൽപ്പെട്ട കുട്ടികൾക്കും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കൗൺസലിങും ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ അവബോധം ലഭിക്കുന്നതിനുള്ള ക്ലാസുകളും നൽകുന്നുണ്ട്. 

പൊലിസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ (ഡിഡാഡ്) സെന്ററുകൾ മുഖാന്തിരമാണ് കൗൺസലിങുകളും ക്ലാസുകളും നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 6 ഡിഡാഡ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



Advertisement

Advertisement
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  3 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  3 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  4 hours ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  4 hours ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  4 hours ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  4 hours ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  4 hours ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  5 hours ago