HOME
DETAILS

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

  
എം.അപർണ
November 11, 2024 | 3:11 AM

Child Internet Abuse 38 Lives Lost

കോഴിക്കോട്: മൊബൈൽ ഫോണിനോടും ഇന്റർനെറ്റിനോടുമുള്ള കുട്ടികളുടെ അഭിനിവേശം ചെന്നെത്തുന്നത് തീരാവേദനയിലേക്ക്. 2016 മുതൽ ഈവർഷം വരെ 38 കുട്ടികളാണ് മൊബൈൽഫോൺ, ഇന്റർനെറ്റ് വിഷയങ്ങളെ ചൊല്ലി ആത്മഹത്യ ചെയ്തത്. കൂടാതെ ഇന്റർനെറ്റ് ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേർന്ന 14 കുട്ടികളെ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

 മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളുടെ കൂടി ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയത്. അമിത ഫോൺ ഉപയോഗം മൂലം തട്ടിപ്പുകളിലും ലഹരിക്കടത്തിലേക്കും ലൈംഗിക ചൂഷണങ്ങളിലും അകപ്പെടുന്ന കുട്ടികളാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് എത്തുന്നത്. 

മുമ്പ് രക്ഷിതാക്കളുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഠനത്തിനും മൊബൈൽ ഫോണുകൾ അത്യാവശ്യമായതോടെ കുട്ടികൾക്ക് സ്വന്തമായി തന്നെ ഫോൺ ലഭിക്കുന്ന അവസ്ഥയുണ്ട്. സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അറിവുകൾ പരിമിതമാകുന്നത് കുട്ടികൾക്ക് സഹായകമാണ്. അത്യാഹിതം സംഭവിച്ചതിന് ശേഷമാണ് ഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ കുട്ടിക്ക് നേരിട്ട ചതിയെക്കുറിച്ച് തിരിച്ചറിയുന്നത്.

ഇന്നത്തെ കൗമാരം- യൗവനം നേരിടുന്ന പ്രധാന മാനസികാരോഗ്യ വെല്ലുവിളി ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ (ഐ.എ.ഡി) ആണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ കൂടുതൽ സമയവും ഓൺലൈനിൽ ചെലവഴിക്കുന്നതാണ് ഈ അവസ്ഥ. അമിതമായ സമൂഹമാധ്യമ ഉപയോഗം, ഓൺലൈൻ ഷോപ്പിങ്, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ചാറ്റിങ് എന്നിങ്ങനെ കൂടുതൽ സമയവും വെർച്വൽ ലോകത്തായിരിക്കും ഇത്തരക്കാർ. അതിനാൽ തന്നെ ഇവർക്ക് അവരുടെ കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണുകളോ കിട്ടാതിരിക്കുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇന്റർനെറ്റ്  ലഭിക്കാതിരുന്നാൽ കടുത്ത വിഷാദവും സമ്മർദവും ഇവർക്കുണ്ടാകും. 

തുടർച്ചയായ ഉപയോഗം മൂലം വിരലുകൾക്ക് വിറയൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരിക്കും. ഇന്റർനെറ്റ് അഡിക്ഷനെ ഗേമിങ് ഡിസോർട്ടർ എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ ഓൺലൈൻ ദുരുപയോഗത്തിൽപ്പെട്ട കുട്ടികൾക്കും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കൗൺസലിങും ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ അവബോധം ലഭിക്കുന്നതിനുള്ള ക്ലാസുകളും നൽകുന്നുണ്ട്. 

പൊലിസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ (ഡിഡാഡ്) സെന്ററുകൾ മുഖാന്തിരമാണ് കൗൺസലിങുകളും ക്ലാസുകളും നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 6 ഡിഡാഡ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  4 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  4 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  4 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  4 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  4 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  4 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  4 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  4 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  4 days ago