HOME
DETAILS

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

  
എം.അപർണ
November 11, 2024 | 3:11 AM

Child Internet Abuse 38 Lives Lost

കോഴിക്കോട്: മൊബൈൽ ഫോണിനോടും ഇന്റർനെറ്റിനോടുമുള്ള കുട്ടികളുടെ അഭിനിവേശം ചെന്നെത്തുന്നത് തീരാവേദനയിലേക്ക്. 2016 മുതൽ ഈവർഷം വരെ 38 കുട്ടികളാണ് മൊബൈൽഫോൺ, ഇന്റർനെറ്റ് വിഷയങ്ങളെ ചൊല്ലി ആത്മഹത്യ ചെയ്തത്. കൂടാതെ ഇന്റർനെറ്റ് ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേർന്ന 14 കുട്ടികളെ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

 മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളുടെ കൂടി ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയത്. അമിത ഫോൺ ഉപയോഗം മൂലം തട്ടിപ്പുകളിലും ലഹരിക്കടത്തിലേക്കും ലൈംഗിക ചൂഷണങ്ങളിലും അകപ്പെടുന്ന കുട്ടികളാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് എത്തുന്നത്. 

മുമ്പ് രക്ഷിതാക്കളുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഠനത്തിനും മൊബൈൽ ഫോണുകൾ അത്യാവശ്യമായതോടെ കുട്ടികൾക്ക് സ്വന്തമായി തന്നെ ഫോൺ ലഭിക്കുന്ന അവസ്ഥയുണ്ട്. സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അറിവുകൾ പരിമിതമാകുന്നത് കുട്ടികൾക്ക് സഹായകമാണ്. അത്യാഹിതം സംഭവിച്ചതിന് ശേഷമാണ് ഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ കുട്ടിക്ക് നേരിട്ട ചതിയെക്കുറിച്ച് തിരിച്ചറിയുന്നത്.

ഇന്നത്തെ കൗമാരം- യൗവനം നേരിടുന്ന പ്രധാന മാനസികാരോഗ്യ വെല്ലുവിളി ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ (ഐ.എ.ഡി) ആണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ കൂടുതൽ സമയവും ഓൺലൈനിൽ ചെലവഴിക്കുന്നതാണ് ഈ അവസ്ഥ. അമിതമായ സമൂഹമാധ്യമ ഉപയോഗം, ഓൺലൈൻ ഷോപ്പിങ്, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ചാറ്റിങ് എന്നിങ്ങനെ കൂടുതൽ സമയവും വെർച്വൽ ലോകത്തായിരിക്കും ഇത്തരക്കാർ. അതിനാൽ തന്നെ ഇവർക്ക് അവരുടെ കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണുകളോ കിട്ടാതിരിക്കുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇന്റർനെറ്റ്  ലഭിക്കാതിരുന്നാൽ കടുത്ത വിഷാദവും സമ്മർദവും ഇവർക്കുണ്ടാകും. 

തുടർച്ചയായ ഉപയോഗം മൂലം വിരലുകൾക്ക് വിറയൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരിക്കും. ഇന്റർനെറ്റ് അഡിക്ഷനെ ഗേമിങ് ഡിസോർട്ടർ എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ ഓൺലൈൻ ദുരുപയോഗത്തിൽപ്പെട്ട കുട്ടികൾക്കും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കൗൺസലിങും ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ അവബോധം ലഭിക്കുന്നതിനുള്ള ക്ലാസുകളും നൽകുന്നുണ്ട്. 

പൊലിസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ (ഡിഡാഡ്) സെന്ററുകൾ മുഖാന്തിരമാണ് കൗൺസലിങുകളും ക്ലാസുകളും നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 6 ഡിഡാഡ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  14 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  14 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  14 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  14 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  14 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  14 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  14 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  14 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  14 days ago