HOME
DETAILS

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

  
ഹാറൂൻ റശീദ് എടക്കുളം
November 11, 2024 | 5:46 AM

Childrens Green Sabha for Garbage Free Kerala

 തിരുന്നാവായ: മാലിന്യമുക്തം നവകേരളം കാംപയിൻ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി  നവംബർ 14ന് ശിശുദിനത്തിൽ  എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പഞ്ചായത്ത് തലത്തിൽ കുട്ടികളുടെ ഹരിതസഭ  സംഘടിപ്പിക്കാൻ സർക്കാർ. ഒക്ടോബർ 26ന് സർക്കുലർ നൽകിയിരുന്നെങ്കിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർമാക്കും ഇക്കഴിഞ്ഞ എട്ടിനാണ് പൊതുവിദ്യാഭ്യാസ ഡയരക്ടർ മാർഗനിർദേശങ്ങൾ നൽകിയത്.

ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യനിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി തദ്ദേശ സ്ഥാപനപരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക് അവസരം ലഭ്യമാക്കിയും മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകാകേന്ദ്രമായി  വിദ്യാലയങ്ങളെ മാറ്റിയും പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം.

പദ്ധതി നടപ്പാക്കുന്നതോടെ വിദ്യാർഥി പ്രതിനിധികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന ഹരിതസഭകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിദ്യാലയങ്ങളിൽ നിന്ന് മൊത്തം 150നും 200 നുമിടയിൽ കുട്ടികളെ പങ്കെടുപ്പിച്ചാണ് സഭ നടത്തുക. ആൺ, പെൺ തുല്യാനുപാതത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. സഭ നടത്താൻ മൂന്നുമുതൽ അഞ്ചുവരെ അംഗങ്ങളുള്ള പാനലിന് രൂപം നൽകും.

ഹരിതസഭ പ്രവർത്തനങ്ങൾ, തദ്ദേശ സ്ഥാപനവുമായി ഏകോപിപ്പിക്കുന്നതിന് പരിധിയിലെ ഒരു അധ്യാപകനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും. വിദ്യാർഥി പ്രതിനിധികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിലയിരുത്തിയുള്ള റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കും. മാലിന്യസംസ്ക്കരണ സംവിധാനങ്ങളിലെ പോരായ്മകളും പരിഹാരങ്ങളുമാണ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുക. അവതരിപ്പിക്കുന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിക്കും.

കുട്ടികൾ രൂപീകരിച്ച പുതിയ ആശയങ്ങൾ  മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ക്രാഫ്റ്റ് മോഡലുകൾ എന്നിവ ഉൾപ്പെടുത്തി സ്കൂളുകളിൽ പ്രദർശങ്ങൾ സംഘടിപ്പിക്കുന്നതിനും, പ്രവർത്തനങ്ങൾ സ്കൂൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിനും നിർദേശിക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്

National
  •  8 days ago
No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  8 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  8 days ago
No Image

രാഹുൽ ഈശ്വർ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ

Kerala
  •  8 days ago
No Image

അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

uae
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു

Kerala
  •  8 days ago
No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  8 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  8 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  8 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  8 days ago

No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  8 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  8 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  8 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  8 days ago