HOME
DETAILS

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

  
Web Desk
November 12, 2024 | 12:52 PM

Iran-Saudi Talks Addressing Palestine and Lebanon Concerns

റിയാദ്: ഫലസ്തീനിലെയും ലബനാനിലെയും ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്ത അറബ്-ഇസ്‌ലാമിക് ഫോളോഅപ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്ത സഊദി അറേബ്യയുടെ മുന്‍ കൈയെ പ്രശംസിച്ച് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയന്‍. 

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഇറാന്‍ പ്രസിഡണ്ടിന്റെ പ്രശംസ. ഉച്ചകോടി വിജയകരമാകട്ടെയെന്ന് ആശംസിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വികാസവും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും സഊദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്തു.

അതേസമയം, ഇറാന്‍ സായുധസേനയുടെ ജനറല്‍ സ്റ്റാഫ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഗരിയുമായി സഊദി സായുധ സേന ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹാമിദ് അല്‍ റുവൈലി കൂടിക്കാഴ്ച്ച നടത്തി. 

ഇറാന്‍ സന്ദര്‍ശനത്തിടെ തെഹ്‌റാനില്‍വെച്ച് നേരില്‍കണ്ട ഇരുവരും, മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്ന തരത്തില്‍ സൈനിക, പ്രതിരോധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ബെയ്ജിങ് കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍ റുവൈലിയുടെ ഇറാന്‍ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ പരസ്പര സഹകരണമുണ്ടാക്കുക, ഏകോപനവും സഹകരണവും ഉന്നത നിലവാരത്തില്‍ ശക്തിപ്പെടുത്തുക, തുടങ്ങിയവയെല്ലാമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍. കൂടാതെ ഇറാന്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗുലാം മിഹ്‌റാബിയുമായും അല്‍റുവൈലി കൂടിക്കാഴ്ച നടത്തി.

 In a significant diplomatic move, Iran's President and Saudi Arabia's Crown Prince held talks to address pressing concerns related to Palestine and Lebanon, marking a crucial step towards regional stability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  2 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  2 days ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  2 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  2 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  2 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  2 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  2 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  2 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  2 days ago