HOME
DETAILS

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

  
Web Desk
November 24, 2024 | 4:04 AM

Maharashtra CM Selection Fadnavis Shinde or Pawar Political Tensions Rise

മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ആര് എന്നതാണ് അടുത്ത ചോദ്യം. 

 ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനാണ് മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നതെങ്കിലും നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയും എന്‍.സി.പി നേതാവ് അജിത് പവാറും പിന്നാലെയുണ്ട്. ഷിന്‍ഡെക്ക് 

മന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് നല്‍കി ഫട്‌നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കാനാണ ആലോചനയെന്നാണ് സൂചന. ഷിന്‍ഡേ വിഭാഗം ശിവസേന 57 സീറ്റുകള്‍ വിജയിച്ചെങ്കിലും വീണ്ടും ഏക്‌നാഥ ഷിന്‍ഡയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനോട് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷന്‍ ഉപ മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമാണ്. കൗണ്‍സിലറായും പിന്നീട് നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒടുവില്‍ മഹാരാഷ്ട്രയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ വളര്‍ച്ച സംസ്ഥാന നേതൃത്വം എടുത്ത് കാട്ടുന്നുണ്ട്.

ഇത് ഒന്നിച്ചു നിന്ന് നേടിയ വിജയമാണെന്നും മുഖ്യമന്ത്രി ആര് എന്നത് ഒന്നിച്ചിരുന്ന് തീരുമാനിക്കമെന്നുമാണ് ഷിന്‍ഡെ പ്രതികരിച്ചത്.

മഹായുതി അധികാരത്തില്‍ തിരിച്ചെത്തുന്നതില്‍ 37സീറ്റുകളുള്ള അജിത് പവാര്‍ എന്‍.സി.പി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 
 മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പവാര്‍ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഒരു വിലപേശലിനിറങ്ങിയേക്കുമെന്ന് തന്നെയാണ് സൂചനകള്‍.
എന്നാല്‍ ബിജെപി, ശിവസേന, എന്‍സിപി നേതാക്കള്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന സമവായത്തില്‍ എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യതയില്ല. ബിജെപിയുടെ ശക്തമായ പ്രകടനം കണക്കിലെടുത്ത്, മുഖ്യമന്ത്രിയുടെ തീരുമാനം ആത്യന്തികമായി തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതൃത്വമായിരിക്കും.

After a significant victory in Maharashtra, the question of who will be the next Chief Minister looms large. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  3 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  3 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  4 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  4 hours ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  4 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  4 hours ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  4 hours ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  5 hours ago