HOME
DETAILS

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

  
November 25, 2024 | 6:32 AM

central-leadership-rejects-k-surendrans-demand-for-resignation

ന്യൂഡല്‍ഹി: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രാജിസന്നദ്ധ അറിയിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്രനേതൃത്വം. ബിജെപിയില്‍ ആരും രാജിവെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്നും 2026ല്‍ പാലക്കാട് ബി.ജെ.പി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ച് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

അതേസമയം,പാലക്കാട് നഗരസഭാ പരിധിയില്‍ നിന്ന് പതിനായിരത്തിലധികം വോട്ടുകള്‍ ചോരാനുണ്ടായ സാഹചര്യം ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടുചോര്‍ച്ചയെ സംബന്ധിച്ച് വിശദമായ അവലോകനവും പഠനവും നടത്താനൊരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. കഴിഞ്ഞ പത്ത് വര്‍ഷമായി നഗരസഭയില്‍ ബി.ജെ.പി തുടരുന്ന ആധിപത്യത്തിനാണ് ഈ ഉപതെരഞ്ഞെടുപ്പോടെ വിരാമമിട്ടിരിക്കുന്നത്.

എതിര്‍കക്ഷികള്‍ പോലും പ്രതീക്ഷിക്കാത്ത വിധം വലിയ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചത് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വോട്ടുചോര്‍ച്ചക്കുള്ള കാരണം ഒരു മാസത്തിനകം പഠനവിധേയമാക്കി പരിഹാരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്. പലഘട്ടങ്ങളിലും സന്ദീപ് വാര്യരെ തള്ളിപ്പറഞ്ഞെങ്കിലും നഗരസഭയിലെ വോട്ട് ചോര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടത് ബാധിച്ചിട്ടുണ്ടോ എന്നതും പരിശോധനവിധേയമാക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  3 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  3 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  3 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  3 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  3 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  3 days ago