
ലബനാന് ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

ദോഹ: ഹിസ്ബുല്ലയും ഇസ്റാഈലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം. യു.എസ് പിന്തുണയോടെ ഖത്തറാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ചര്‍ച്ചകളുടെ ഭാഗമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസി അല്‍ ഥാനി ഈജിപ്തിലെത്തി. തലസ്ഥാനനഗരിയായ കെയ്റോയിലെ പ്രസിഡന്‍ഷ്യന്‍ കോട്ടാരത്തില്‍ അദ്ദേഹം പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തി. ബന്ദി മോചനം, ശാശ്വത വെടിനിര്‍ത്തല്‍, മാനുഷികസഹായം ഉറപ്പാക്കല്‍ എന്നിയിലൂന്നിയാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
വിവിധ രാജ്യാന്തരവേദികളില്‍നിന്നുള്ള പ്രമേയങ്ങള്‍ക്ക് അനുസൃതമായി സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിനും ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമുള്ള ഫലസ്തീന് ജനതയെ അവകാശത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യവും ചര്‍ച്ചയില്‍ വിഷയമായതായും വാര്‍ത്തുകുറിപ്പ് പറയുന്നു.
ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ മാനുഷിക പിന്തുണ നല്‍കുന്നതിനുള്ള ഗൗരവമായ നടപടികള്‍ ഇരുവരും ആവശ്യപ്പെട്ടതായി ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കാനുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ഖത്തര്‍ പ്രധാനമന്ത്രി തന്റെ രാജ്യത്തിന്റെ പിന്തുണ അറിയിച്ചു.
പ്രമുഖ അറബ് രാഷ്ട്രങ്ങളായ സഊദി അറേബ്യയും യുഎഇയും ഹിസ്ബുല്ല- ഇസ്റാഈല്‍ കരാറിനെ സ്വാഗതം ചെയ്തതിനാല്‍ ലബനാനിലെ വെടിനിര്‍ത്തല്‍ സാഹചര്യം ഗസ്സയിലും സമാധാനംപുലരാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയവും പറഞ്ഞു. ഇസ്രായേല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ഗസ്സയ്ക്ക് ഒരു 'മാതൃക'യായി വര്‍ത്തിക്കുമെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. 'ലെബനനിലെ വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ഗാസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് സമാനമായ കരാറിന് ഇത് ഒരു മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു- ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ ശാശ്വത സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്ന വിശാലമായ സമവായത്തിന് ഈ കരാര്‍ വഴിയൊരുക്കുമെന്ന് ഖത്തര്‍ വിശ്വസിക്കുന്നു- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
തുടക്കത്തില്‍ തന്നെ ഹമാസിനും ഇസ്റാഈലിനും ഇടയില്‍ മധ്യസ്ഥറോളിലുള്ള രാജ്യമാണ് ഖത്തര്‍.
ഗസ്സയിലും വെടിനിര്‍ത്തല്‍ കൊണ്ടുവരും: ബൈഡന്
വാഷിങ്ടണ്‍: ലബനാനു പിന്നാലെ ഗസ്സയിലും വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഇതിനായി വരും ദിവസങ്ങളില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയാണിത് നടപ്പാക്കുക. പകരം ബന്ദികളെ മോചിപ്പിക്കണം. ഹമാസ് അധികാരത്തില്‍ വരാന്‍ പാടില്ലെന്നും ബൈഡന് വ്യക്തമാക്കി.
അതേസമയം ഗസ്സയില്‍ ഇന്നലെയും ഇസ്റാഈല്‍ ആക്രമണം ശക്തമാക്കി. അഭയാര്‍ഥികള്‍ താമസിക്കുന്ന സ്കൂളിനു നേരെ നടത്തിയ ബോംബാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ജബാലിയ അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടു.
വെടിനിര്‍ത്തല്‍ സാധ്യമാണ്: ഹമാസ്
ഗസ്സ: ഗസ്സയിലും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ഹമാസ് സന്നദ്ധമാണെന്ന് ഉന്നത നേതാവ് സാമി അബൂ സുഹ്രി അറിയിച്ചു. ഇതിനായുള്ള ശ്രമങ്ങളെ തകര്‍ത്തത് നെതന്യാഹുവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളോട് തുര്‍ക്കി സഹകരിക്കുമെന്ന് പ്രസിഡന്റ് ഉര്ദുഗാന് പറഞ്ഞു. ലബനാനിലെ വെടിനിര്‍ത്തല്‍ താല്‍ക്കാലികമാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Al-Sisi, Qatari Prime Minister discuss Gaza ceasefire
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 2 days ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 2 days ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 2 days ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 2 days ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 2 days ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 2 days ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 2 days ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 2 days ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 2 days ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്നു സിയാദിന്
Kerala
• 2 days ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 2 days ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• 2 days ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 2 days ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 2 days ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 3 days ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 3 days ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 3 days ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 3 days ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 2 days ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 2 days ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 3 days ago