HOME
DETAILS

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

  
Web Desk
November 28, 2024 | 6:09 AM

Uddhav Thackeray Faces Pressure to Exit Mahavikas Aghadi Amid Post-Election Turmoil

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. സഖ്യം വിടാനും സ്വതന്ത്രമായി നില്‍ക്കാനും പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെക്ക് മേല്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ഭാവി സുരക്ഷിതമാക്കാന്‍ അതാണ് നല്ലതെന്നാണ് പാര്‍ട്ടി നേതാക്കളുടെ പക്ഷം. 

തെരഞ്ഞെടുപ്പില്‍ ജയിച്ച 20 നിയുക്ത എം.എല്‍.എമാരില്‍ ഭൂരിഭാഗവും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇവരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന താഴെതട്ടില്‍ നടത്തിയ പ്രകടനം ഉദ്ധവ് വിഭാഗത്തെ അപ്രസക്തമാക്കിയെന്ന് പ്രാദേശിക നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പോയാല്‍ വന്‍ ക്ഷീണം സംഭവിക്കുമെന്ന് ഇവര്‍ മുകളിലുള്ളവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഉദ്ധവ് വിഭാഗം ശിവസേന സ്വതന്ത്ര പാത സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ ചൂണ്ടിക്കാട്ടി '' ഒരു സഖ്യത്തെയും ആശ്രയിക്കാതെ സ്വന്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമയമായെന്ന് പല എം.എല്‍.എമാരും ഉറച്ചു വിശ്വസിക്കുന്നു. ശിവസേന ഒരിക്കലും അധികാരത്തെ പിന്തുടരുന്നവരല്ല. എന്നാല്‍ നമ്മുടെ പ്രത്യയശാസ്ത്രത്തില്‍ നാം ഉറച്ചുനില്‍ക്കുമ്പോള്‍ അധികാരം സ്വാഭാവികമായും വരും'  ദന്‍വെ പറഞ്ഞു. സ്വതന്ത്രമായി നിന്നാല്‍ പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടുമെന്നും ഉദ്ധവ് വിഭാഗം ശിവസേന നേതാവ് കൂടിയായ ദന്‍വെ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വ ആശയത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ളവരുടെ ആരോപണം തിരിച്ചടിയാകുന്നുവെന്നാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു നേതാവ് ചൂണ്ടിക്കാട്ടിയത്. 

'മറാത്ത പ്രാദേശികവാദത്തിനും ഹിന്ദുത്വയ്ക്കും വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് ശിവസേന. മതനിരപേക്ഷ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസും എന്‍.സി.പിയും പ്രവര്‍ത്തിക്കുന്നത്. ഹിന്ദു വോട്ട് ഏകീകരിച്ച് ബി.ജെ.പി വന്‍വിജയം നേടിയതിന് പിന്നാലെ എന്‍.സി.പിയേയും കോണ്‍ഗ്രസിനേയും ഉള്‍ക്കൊള്ളാന്‍ ശിവസേന ഹിന്ദുത്വ ആശയത്തില്‍ വെള്ളംചേര്‍ത്തുവെന്ന് ആരോപണമുയരുന്നുണ്ട്'  പേര് വെളിപ്പെടുത്താത്ത, ആ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് ഉദ്ധവ് വിഭാഗത്തിനിടയില്‍ സംസാരമുണ്ടായിരുന്നു. പാര്‍ട്ടി പേരും അതോടൊപ്പം ചിഹ്നവും നഷ്ടപ്പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായി. എന്നാല്‍ ഉദ്ധവ് താക്കറെയുടെ കടുംപിടുത്തത്തിന് മുന്നില്‍ മുറുമുറുപ്പുകളെല്ലാം അടങ്ങുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല വിധി വന്നതോടെ പാര്‍ട്ടിക്ക് തിരിച്ചെത്താനാവുമെന്ന് എല്ലാവരും കരുതി. പാര്‍ട്ടി പിളര്‍ത്തിയതിലെ സഹതാപം വോട്ടായി മാറും എന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമാണ് പാര്‍ട്ടിക്ക് നല്‍കിയത്. 95 സീറ്റുകളില്‍ മത്സരിച്ച ഉദ്ധവ് വിഭാഗം ശിവസേനക്ക് 20 സീറ്റുകളെ നേടാനായുള്ളൂ. കോണ്‍ഗ്രസ് നേടിയ 16ഉം ശരദ് പവാര്‍ എന്‍സിപി നേടിയ 10 ഉം ഉള്‍പ്പെടെ മഹാവികാസ് അഘാഡിയുടെ അക്കൗണ്ടിലെത്തിയത് വെറും 46 സീറ്റുകള്‍. എംഎല്‍എമാരുടെ എണ്ണം കൊണ്ട് സഖ്യത്തില്‍ ഉദ്ധവ് വിഭാഗമാണ് മുന്നില്‍. 9.96% വോട്ടുകളാണ് നേടിയത്. ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16.72% വോട്ടുകള്‍ നേടിയ ഇടത്ത് നിന്നാണ് ഏഴ് ശതമാനത്തോളം വോട്ട് കുറഞ്ഞത്.

അതേസമയം, സഖ്യം വിടുന്നതിനെ ഉദ്ധവ് താക്കറെയോ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവേേത്താ  യുവനേതാവും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവുമായ ആദിത്യ താക്കറെയോ അനുകൂലിക്കുന്നില്ല. ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ സഖ്യം എന്ന നിലയില്‍ മഹാവികാസ് അഘാഡിയെ കൊണ്ടുപോകാനാണ് ഇവര്‍ താത്പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  10 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  10 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  10 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  10 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  10 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  10 days ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  10 days ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  10 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  10 days ago