HOME
DETAILS

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

  
December 01, 2024 | 6:11 AM

FIFA Flags Saudi Arabias 2034 World Cup Bid

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സഊദി അറേബ്യയുടെ നീക്കങ്ങള്‍ വിജയം കണ്ടു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളും ലോക മാമാങ്കത്തിന് ശ്രമിച്ചെങ്കിലും അവരെയെല്ലാം പിന്നിലാക്കിയാണ് ഫിഫ സഊദിയുടെ ആതിഥേത്വത്തെ പിന്തുണച്ചത്. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സഊദി നേടിയത്. ശനിയാഴ്ച അനാച്ഛാദനം ചെയ്ത മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ 500ല്‍ 419.8 എന്ന റെക്കോഡ് റേറ്റിങ് നേടിയാണ് സഊദിയെ തെരഞ്ഞെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2030, 2034 ലോകകപ്പുകള്‍ക്കുള്ള ആതിഥേയരെ ഡിസംബര്‍ 11ന് ഫിഫ പ്രഖ്യാപിക്കും. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സഊദി അറേബ്യയില്‍ ലോകകപ്പ് നടക്കുന്നതിനെതിരായ കാംപയിന്‍ നടത്തിയെങ്കിലും ഫിഫ ഇത്തരം ആരോപണങ്ങള്‍ തള്ളുകയായിരുന്നു. കൂടാതെ സഊദിയിലെ കാലാവസ്ഥയും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍/ ലീഗ് സീസണുകളും തമ്മിലുള്ള പൊരുത്തക്കേടുകളും പ്രശ്‌നമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. അവസാനമായി നടന്ന 2022ലെ ഖത്തര്‍ ലോകകപ്പ് കാലത്തും ഒരുവിഭാഗം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ആരോപിച്ചിരുന്നു.

എന്നാല്‍ സഊദിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ പരിപാലിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ഗുണകരമായ സംഭാവനകള്‍ നല്‍കുമെന്നും ഫിഫ വിലയിരുത്തി. റമദാന്‍ മാസവും ഹജ്ജ് കര്‍മങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് ഷെഡ്യൂള്‍ തയാറാക്കുക. ഇക്കാരണത്താല്‍ 2034 ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാകും ലോകകപ്പ് ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

2024-12-0111:12:38.suprabhaatham-news.png
 
 

 

സഊദി നോട്ടമിട്ടത് ഖത്തര്‍ ലോകകപ്പോടെ

വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന നാലാമത്തെ ഏഷ്യന്‍ രാജ്യമാകും സഊദി. ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയ 2002ലെ ഫിഫ ലോകകപ്പ് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥ്യം വഹിക്കുകയായിരുന്നു. 2022 ലോകകപ്പിന് ഖത്തറും ആതിഥ്യമരുളി. ഖത്തര്‍ വിജയകരമായി ലോകകപ്പ് ആതിഥ്യമരുളിയതോടെയാണ് ലോകകപ്പ് വേദിക്കായി രംഗത്തുവരാന്‍ സഊദിയെ പ്രേരിപ്പിച്ചത്. ഖത്തറിന്റെ ലോകകപ്പ് നടത്തിപ്പ് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ജൂലൈ 29ന് കായികമന്ത്രിയും സഊദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍, സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘമാണ് ലോകപ്പ് ആതിഥേയത്വം വഹിക്കാനുള്ള താല്‍പ്പര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇതുപ്രകാരം ഒക്ടോബറില്‍ ലേലത്തിന്റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ഫിഫ പ്രതിനിധി സംഘം സഊദി സന്ദര്‍ശിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ നിര്‍ദ്ദേശിച്ച നഗരങ്ങള്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘം ആതിഥേയത്വനീക്കങ്ങളില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും സൗകര്യങ്ങളും പരിശോധിക്കുകയും മറ്റ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു.

2024-12-0111:12:23.suprabhaatham-news.png
 
 


സഊദിയില്‍ വന്‍ ഒരുക്കങ്ങള്‍

2034 ലോകകപ്പ് ലക്ഷ്യമാക്കി വന്‍ ഒരുക്കങ്ങളാണ് സഊദി നടത്തിവരുന്നത്. ഭൂമിയില്‍നിന്നും 350 മീറ്റര്‍ ഉയരത്തിലുള്ള നിയോം സിറ്റി സ്റ്റേഡിയമടക്കമുള്ള ആഡംബര സ്റ്റേഡിയങ്ങളാണ് സൗദി ഒരുക്കുന്നത്. സഊദി അറേബ്യയിലുടനീളമുള്ള മറ്റ് പത്ത് ഹോസ്റ്റിംഗ് സൈറ്റുകള്‍ക്ക് പുറമേ, റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ എന്നിവിടങ്ങളിലെ 15 സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ ആകും പങ്കെടുക്കുക. 

FIFA Flags Saudi Arabia's 2034 World Cup Bid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  2 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  2 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  2 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  2 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  2 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  2 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  2 days ago