
48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്റാഈല്‍

ദമസ്കസ്: അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍.കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും സിറിയയില്‍ ബോംബ് വര്‍ഷിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്റാഈല്‍. സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്റാഈല്‍ തകര്‍ത്തു. 15 നാവികക്കപ്പലുകള്‍, ആന്റി എയര്‍ക്രാഫ്റ്റ് ബാറ്ററികള്‍, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവക്കു നേരെയെല്ലാം ആക്രമണമുണ്ടായി.
തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലായിരുന്നു ആക്രമണം. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്റാഈല്‍ സൈന്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകളും ഇസ്റാഈല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്റാഈല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം. ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പ്രതികരിച്ചത്.
സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റഡാറുകള്‍, സൈനിക സിഗ്നല്‍ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ തുടങ്ങിയവ ഇസ്റാഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തിരുന്നു. വിമതര്‍ കൈയടക്കാതിരിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്റാഈലിന്റെ ന്യായീകരണം. ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്റാഈല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞത്.
ഇതിനിടെ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് ഒന്നുവരെയാണ് കാലാവധി.
ബഫര്‍സോണ്‍ മറികടന്ന് സിറിയയില്‍ പ്രവേശിച്ച ഇസ്റാഈലിനെതിരേ തുര്‍ക്കി രംഗത്തെത്തി. സിറിയയെ വീണ്ടും വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു. തുര്‍ക്കിയുടെ അഖണ്ഡതയ്ക്ക് എതിരേയുള്ള ഏതൊരു ആക്രമണത്തെയും തുര്‍ക്കി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ അധികാരം പിടിച്ച സിറിയന്‍ വിമതര്‍ക്ക് തുര്‍ക്കിയുടെ പിന്തുണയുണ്ട്. ഇപ്പോഴെന്നല്ല ഒരിക്കലും സിറിയയെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് ഉര്ദുഗാന് ആവര്‍ത്തിച്ചു. സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും തടയും.
ഉര്‍ദുഗാന്റെ പ്രസ്താവനയ്ക്കു മുമ്പ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും ഇസ്റാഈല്‍ സൈന്യം ബഫര്‍സോണ്‍ മറികടന്നതിനെ വിമര്‍ശിച്ചിരുന്നു. ഇസ്റാഈല്‍ അധീനതയിലാക്കിയ ഗൊലാന്‍ കുന്നുകളും സിറിയയും വേര്‍തിരിക്കുന്ന ബഫര്‍ സോണാണ് ഇസ്റാഈല്‍ സൈന്യം മറികടന്നത്.
ഗൊലാന്‍ കുന്നുകളിലെ ബഫര്‍സോണ്‍ മറികടന്ന് സിറിയയില്‍ അധിനിവേശം നടത്താനുള്ള ഇസ്റാഈല്‍ നീക്കത്തെ വിമര്‍ശിച്ച് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും രംഗത്തെത്തി. സഊദി, ഈജിപ്ത്, ഖത്തര്‍ വിദേശകാര്യ മന്ത്രിമാരാണ് ഇസ്റാഈലിനെതിരേ സംയുക്ത പ്രസ്താവന ഇറക്കിയത്.
ഇസ്റാഈല്‍ സിറിയയുടെ പരമാധികാരവും അന്താരാഷ്ട്ര നിയമവും ലംഘിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 1974 ലെ കരാര്‍ പ്രകാരമാണ് ബഫര്‍സോണ്‍ നിലവില്‍ വന്നത്. ഇസ്റാഈല്‍ കരാര്‍ ലംഘിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഈ രാജ്യങ്ങള്‍ ഇസ്റാഈലിനു മുന്നറിയിപ്പ് നല്കി.
Following the collapse of the Assad regime, Israel has intensified its airstrikes on Syria, targeting military centers and naval ships.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 8 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 8 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 8 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 8 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 8 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 8 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 8 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 8 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 8 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 8 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 8 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 8 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 8 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 8 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 8 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 8 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 8 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 8 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 8 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 8 days ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 8 days ago