HOME
DETAILS

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

  
Web Desk
December 11 2024 | 05:12 AM

 Israel Bombs Syria Again After Assad Regimes Collapse Destroys Naval Ships and Military Sites

ദമസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍.കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും സിറിയയില്‍ ബോംബ് വര്‍ഷിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍.  സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്‌റാഈല്‍ തകര്‍ത്തു. 15 നാവികക്കപ്പലുകള്‍, ആന്റി എയര്‍ക്രാഫ്റ്റ് ബാറ്ററികള്‍, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവക്കു നേരെയെല്ലാം ആക്രമണമുണ്ടായി. 

തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലായിരുന്നു ആക്രമണം. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകളും ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്‌റാഈല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം. ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പ്രതികരിച്ചത്.

സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റഡാറുകള്‍, സൈനിക സിഗ്‌നല്‍ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ തുടങ്ങിയവ ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തിരുന്നു. വിമതര്‍ കൈയടക്കാതിരിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്‌റാഈലിന്റെ ന്യായീകരണം. ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്‌റാഈല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞത്.

ഇതിനിടെ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് ഒന്നുവരെയാണ് കാലാവധി.

ബഫര്‍സോണ്‍ മറികടന്ന് സിറിയയില്‍ പ്രവേശിച്ച ഇസ്‌റാഈലിനെതിരേ തുര്‍ക്കി രംഗത്തെത്തി. സിറിയയെ വീണ്ടും വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയുടെ അഖണ്ഡതയ്ക്ക് എതിരേയുള്ള ഏതൊരു ആക്രമണത്തെയും തുര്‍ക്കി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ അധികാരം പിടിച്ച സിറിയന്‍ വിമതര്‍ക്ക് തുര്‍ക്കിയുടെ പിന്തുണയുണ്ട്. ഇപ്പോഴെന്നല്ല ഒരിക്കലും സിറിയയെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും തടയും.
 
ഉര്‍ദുഗാന്റെ പ്രസ്താവനയ്ക്കു മുമ്പ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും ഇസ്‌റാഈല്‍ സൈന്യം ബഫര്‍സോണ്‍ മറികടന്നതിനെ വിമര്‍ശിച്ചിരുന്നു. ഇസ്‌റാഈല്‍ അധീനതയിലാക്കിയ ഗൊലാന്‍ കുന്നുകളും സിറിയയും വേര്‍തിരിക്കുന്ന ബഫര്‍ സോണാണ് ഇസ്‌റാഈല്‍ സൈന്യം മറികടന്നത്.

ഗൊലാന്‍ കുന്നുകളിലെ ബഫര്‍സോണ്‍ മറികടന്ന് സിറിയയില്‍ അധിനിവേശം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തെ വിമര്‍ശിച്ച് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും രംഗത്തെത്തി. സഊദി, ഈജിപ്ത്, ഖത്തര്‍ വിദേശകാര്യ മന്ത്രിമാരാണ് ഇസ്‌റാഈലിനെതിരേ സംയുക്ത പ്രസ്താവന ഇറക്കിയത്.
ഇസ്‌റാഈല്‍ സിറിയയുടെ പരമാധികാരവും അന്താരാഷ്ട്ര നിയമവും  ലംഘിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 1974 ലെ കരാര്‍ പ്രകാരമാണ് ബഫര്‍സോണ്‍ നിലവില്‍ വന്നത്. ഇസ്‌റാഈല്‍ കരാര്‍ ലംഘിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഈ രാജ്യങ്ങള്‍ ഇസ്‌റാഈലിനു മുന്നറിയിപ്പ് നല്‍കി.

 

Following the collapse of the Assad regime, Israel has intensified its airstrikes on Syria, targeting military centers and naval ships. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് അപകടം: ബസിൻ്റെ ഫിറ്റ്നസും പെർമിറ്റും ആർസിയും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

National
  •  3 days ago
No Image

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

Cricket
  •  3 days ago
No Image

കാന്‍സര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Kerala
  •  3 days ago
No Image

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Kerala
  •  3 days ago
No Image

സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  3 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

International
  •  3 days ago
No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  3 days ago