HOME
DETAILS

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

  
കെ.ഷിന്റുലാല്‍
December 12, 2024 | 6:27 AM

Home Department to purchase 295 state-of-the-art breath analyzers with facial recognition camera system

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുള്‍പ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ആധുനിക ബ്രത്ത് ആല്‍ക്കഹോള്‍ അനൈലസര്‍ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനം. ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് അടക്കം വ്യക്തമാക്കി ഫോട്ടോ സഹിതം മെഷീനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനാല്‍ പിടിയിലായവരുമായി വൈദ്യപരിശോധനയ്ക്ക് പൊലിസിന് ആശുപത്രിയിലേക്കും ഓടേണ്ടിവരില്ല.

എല്ലാ ജില്ലകളിലേയും പൊലിസ് സ്റ്റേഷനുകളില്‍ ബ്രത്ത് അനലൈസന്‍ നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പരിപാലിക്കാത്തതിനാല്‍ പലയിടത്തും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരക്കേറിയ സ്റ്റേഷനുകളില്‍ പലപ്പോഴും ബ്രത്ത് അനൈലസര്‍ ഇല്ലാത്തത് പൊലിസുകാരെ കുഴക്കാറുണ്ട്. പട്രോളിങിനിടയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയും മറ്റുമായി മണിക്കൂറുകള്‍ പൊലിസിന് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍.

പുതിയ ഉപകരണം വരുന്നതോടെ മദ്യപിച്ച് വാഹനോടിച്ചതിന് പിടിയിലായവരെ സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവും. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര്, എന്നിവ സഹിതം മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി.

ബ്രത്ത് അനലൈസറിന്റെ അഭാവത്തില്‍ പൊലിസുകാര്‍ക്ക് മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്കൊപ്പം വരി നിന്നാണ് വാഹനമോടിച്ചയാളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയ്ക്കായി ആളുകളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലിസുകാര്‍ക്ക് വരി നില്‍ക്കേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പലയിടത്തും മണിക്കൂറുകളോളം വരി നിന്നാണ് പൊലിസുകാര്‍ നടപടി പൂര്‍ത്തീകരിക്കുന്നത്.

ഡോക്ടര്‍ പരിശോധിച്ച ശേഷം രക്ത പരിശോധനക്ക് അയയ്ക്കും. രക്തസാമ്പിള്‍ ലാബിലെത്തിച്ച് ഫലം ലഭിക്കാന്‍ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോര്‍ട്ട് വാങ്ങി സ്റ്റേഷനിലെത്തിക്കും. പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനായാണ് കൂടുതല്‍ ബ്രീത്ത് അനലൈസര്‍കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ ഫോട്ടോ സഹിതം, രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയുമായി മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്തദിവസം കോടതിയില്‍ നല്‍കാം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; സമനില പൂട്ടിട്ട് സഊദി

Football
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  3 days ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  3 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  3 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  3 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  3 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  3 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  3 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  3 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  3 days ago