HOME
DETAILS

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

  
Anjanajp
December 12 2024 | 06:12 AM

Home Department to purchase 295 state-of-the-art breath analyzers with facial recognition camera system

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുള്‍പ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ആധുനിക ബ്രത്ത് ആല്‍ക്കഹോള്‍ അനൈലസര്‍ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനം. ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് അടക്കം വ്യക്തമാക്കി ഫോട്ടോ സഹിതം മെഷീനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനാല്‍ പിടിയിലായവരുമായി വൈദ്യപരിശോധനയ്ക്ക് പൊലിസിന് ആശുപത്രിയിലേക്കും ഓടേണ്ടിവരില്ല.

എല്ലാ ജില്ലകളിലേയും പൊലിസ് സ്റ്റേഷനുകളില്‍ ബ്രത്ത് അനലൈസന്‍ നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പരിപാലിക്കാത്തതിനാല്‍ പലയിടത്തും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരക്കേറിയ സ്റ്റേഷനുകളില്‍ പലപ്പോഴും ബ്രത്ത് അനൈലസര്‍ ഇല്ലാത്തത് പൊലിസുകാരെ കുഴക്കാറുണ്ട്. പട്രോളിങിനിടയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയും മറ്റുമായി മണിക്കൂറുകള്‍ പൊലിസിന് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍.

പുതിയ ഉപകരണം വരുന്നതോടെ മദ്യപിച്ച് വാഹനോടിച്ചതിന് പിടിയിലായവരെ സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവും. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര്, എന്നിവ സഹിതം മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി.

ബ്രത്ത് അനലൈസറിന്റെ അഭാവത്തില്‍ പൊലിസുകാര്‍ക്ക് മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്കൊപ്പം വരി നിന്നാണ് വാഹനമോടിച്ചയാളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയ്ക്കായി ആളുകളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലിസുകാര്‍ക്ക് വരി നില്‍ക്കേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പലയിടത്തും മണിക്കൂറുകളോളം വരി നിന്നാണ് പൊലിസുകാര്‍ നടപടി പൂര്‍ത്തീകരിക്കുന്നത്.

ഡോക്ടര്‍ പരിശോധിച്ച ശേഷം രക്ത പരിശോധനക്ക് അയയ്ക്കും. രക്തസാമ്പിള്‍ ലാബിലെത്തിച്ച് ഫലം ലഭിക്കാന്‍ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോര്‍ട്ട് വാങ്ങി സ്റ്റേഷനിലെത്തിക്കും. പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനായാണ് കൂടുതല്‍ ബ്രീത്ത് അനലൈസര്‍കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ ഫോട്ടോ സഹിതം, രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയുമായി മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്തദിവസം കോടതിയില്‍ നല്‍കാം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  a day ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  a day ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  a day ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago