HOME
DETAILS

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

  
കെ.ഷിന്റുലാല്‍
December 12 2024 | 06:12 AM

Home Department to purchase 295 state-of-the-art breath analyzers with facial recognition camera system

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുള്‍പ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ആധുനിക ബ്രത്ത് ആല്‍ക്കഹോള്‍ അനൈലസര്‍ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനം. ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് അടക്കം വ്യക്തമാക്കി ഫോട്ടോ സഹിതം മെഷീനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനാല്‍ പിടിയിലായവരുമായി വൈദ്യപരിശോധനയ്ക്ക് പൊലിസിന് ആശുപത്രിയിലേക്കും ഓടേണ്ടിവരില്ല.

എല്ലാ ജില്ലകളിലേയും പൊലിസ് സ്റ്റേഷനുകളില്‍ ബ്രത്ത് അനലൈസന്‍ നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പരിപാലിക്കാത്തതിനാല്‍ പലയിടത്തും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരക്കേറിയ സ്റ്റേഷനുകളില്‍ പലപ്പോഴും ബ്രത്ത് അനൈലസര്‍ ഇല്ലാത്തത് പൊലിസുകാരെ കുഴക്കാറുണ്ട്. പട്രോളിങിനിടയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയും മറ്റുമായി മണിക്കൂറുകള്‍ പൊലിസിന് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍.

പുതിയ ഉപകരണം വരുന്നതോടെ മദ്യപിച്ച് വാഹനോടിച്ചതിന് പിടിയിലായവരെ സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവും. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര്, എന്നിവ സഹിതം മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി.

ബ്രത്ത് അനലൈസറിന്റെ അഭാവത്തില്‍ പൊലിസുകാര്‍ക്ക് മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്കൊപ്പം വരി നിന്നാണ് വാഹനമോടിച്ചയാളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയ്ക്കായി ആളുകളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലിസുകാര്‍ക്ക് വരി നില്‍ക്കേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പലയിടത്തും മണിക്കൂറുകളോളം വരി നിന്നാണ് പൊലിസുകാര്‍ നടപടി പൂര്‍ത്തീകരിക്കുന്നത്.

ഡോക്ടര്‍ പരിശോധിച്ച ശേഷം രക്ത പരിശോധനക്ക് അയയ്ക്കും. രക്തസാമ്പിള്‍ ലാബിലെത്തിച്ച് ഫലം ലഭിക്കാന്‍ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോര്‍ട്ട് വാങ്ങി സ്റ്റേഷനിലെത്തിക്കും. പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനായാണ് കൂടുതല്‍ ബ്രീത്ത് അനലൈസര്‍കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ ഫോട്ടോ സഹിതം, രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയുമായി മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്തദിവസം കോടതിയില്‍ നല്‍കാം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  4 hours ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  4 hours ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  5 hours ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  5 hours ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  6 hours ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  7 hours ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  7 hours ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  7 hours ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  7 hours ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  7 hours ago