HOME
DETAILS

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

  
കെ.ഷിന്റുലാല്‍
December 12, 2024 | 6:27 AM

Home Department to purchase 295 state-of-the-art breath analyzers with facial recognition camera system

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുള്‍പ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ആധുനിക ബ്രത്ത് ആല്‍ക്കഹോള്‍ അനൈലസര്‍ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനം. ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് അടക്കം വ്യക്തമാക്കി ഫോട്ടോ സഹിതം മെഷീനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുന്നതിനാല്‍ പിടിയിലായവരുമായി വൈദ്യപരിശോധനയ്ക്ക് പൊലിസിന് ആശുപത്രിയിലേക്കും ഓടേണ്ടിവരില്ല.

എല്ലാ ജില്ലകളിലേയും പൊലിസ് സ്റ്റേഷനുകളില്‍ ബ്രത്ത് അനലൈസന്‍ നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ പരിപാലിക്കാത്തതിനാല്‍ പലയിടത്തും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരക്കേറിയ സ്റ്റേഷനുകളില്‍ പലപ്പോഴും ബ്രത്ത് അനൈലസര്‍ ഇല്ലാത്തത് പൊലിസുകാരെ കുഴക്കാറുണ്ട്. പട്രോളിങിനിടയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയും മറ്റുമായി മണിക്കൂറുകള്‍ പൊലിസിന് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവില്‍.

പുതിയ ഉപകരണം വരുന്നതോടെ മദ്യപിച്ച് വാഹനോടിച്ചതിന് പിടിയിലായവരെ സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവും. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര്, എന്നിവ സഹിതം മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി.

ബ്രത്ത് അനലൈസറിന്റെ അഭാവത്തില്‍ പൊലിസുകാര്‍ക്ക് മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്കൊപ്പം വരി നിന്നാണ് വാഹനമോടിച്ചയാളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയ്ക്കായി ആളുകളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലിസുകാര്‍ക്ക് വരി നില്‍ക്കേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പലയിടത്തും മണിക്കൂറുകളോളം വരി നിന്നാണ് പൊലിസുകാര്‍ നടപടി പൂര്‍ത്തീകരിക്കുന്നത്.

ഡോക്ടര്‍ പരിശോധിച്ച ശേഷം രക്ത പരിശോധനക്ക് അയയ്ക്കും. രക്തസാമ്പിള്‍ ലാബിലെത്തിച്ച് ഫലം ലഭിക്കാന്‍ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോര്‍ട്ട് വാങ്ങി സ്റ്റേഷനിലെത്തിക്കും. പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഇത്തരം കാലതാമസം ഒഴിവാക്കുന്നതിനായാണ് കൂടുതല്‍ ബ്രീത്ത് അനലൈസര്‍കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാകുന്ന ആളുടെ ഫോട്ടോ സഹിതം, രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയുമായി മെഷീനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അടുത്തദിവസം കോടതിയില്‍ നല്‍കാം

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  6 hours ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  6 hours ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 hours ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  7 hours ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  7 hours ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 hours ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 hours ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  7 hours ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  8 hours ago