HOME
DETAILS

പെരിയ ഇരട്ടക്കൊലപാതകം: 'ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം,കൂട്ടുനിന്നത് സര്‍ക്കാര്‍'; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

  
December 28, 2024 | 8:49 AM

periyamurdercase-confress statement about verdict-latest

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് വിധി വന്നതിന് പിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍.

കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഐഎം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങള്‍ക്കും കൂട്ടുനിന്നത് സര്‍ക്കാരാണ്. ഇത് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാര്‍മിക വിജയമാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയില്‍ എത്തിയതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തിയെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല വിധിയില്‍ തൃപ്തരല്ലെന്ന് പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം നിഷ്ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

വിധിയില്‍ ആശ്വാസമുണ്ടെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്നും പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.വ്യക്തിപരമായി തന്നോട് വലിയ അടുപ്പമുള്ള രണ്ടു കുട്ടികള്‍ ആയിരുന്നു കൃപേഷും ശരത് ലാലും.കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനും സര്‍ക്കാര്‍ പരിശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കള്‍ ഉള്‍പ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. കേസില്‍ കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?': രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  14 hours ago
No Image

"ആരായാലും സ്ത്രീകളോട് മാന്യത വേണം, ​ഗണേഷിന്റെ ഭാര്യക്ക് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെ തന്നെ വിളിക്കാമായിരുന്നു"; ഗണേഷ് കുമാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ആർ. ബിന്ദു

Kerala
  •  14 hours ago
No Image

കരൂർ ദുരന്തത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി നിർണ്ണായക നീക്കം; നടൻ വിജയ് നാളെ സിബിഐക്ക് മുന്നിൽ

National
  •  14 hours ago
No Image

കണ്ണൂരില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ.സുധാകരന്‍

Kerala
  •  15 hours ago
No Image

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരേ ഡി.ജി.പിക്ക് പരാതി

Kerala
  •  15 hours ago
No Image

പ്രമേഹരോ​ഗി മരിച്ച സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഉപഭോക്തൃ കമ്മിഷന്റെ നടപടി

Kerala
  •  15 hours ago
No Image

ഒടുവിൽ അതും നേടി; ലോകകപ്പ് ചരിത്രം മാറ്റിമറിച്ച് ബും ബും ബുംറ 

Cricket
  •  15 hours ago
No Image

ഖത്തറിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച 313 പേർ അറസ്റ്റിൽ

qatar
  •  15 hours ago
No Image

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾ മരിച്ചു

Kerala
  •  15 hours ago
No Image

ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ അന്തരിച്ചു 

Kerala
  •  15 hours ago