കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ
എറണാകുളം: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2006ലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികൾ മറ്റ് പേരുകളിൽ പോണ്ടിച്ചേരിയിൽ കുടുംബം കെട്ടിപ്പടുത്ത് സ്ഥാപനങ്ങൾ നടത്തി ജീവിക്കുകയാണെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിൽ സിബിഐയുടെ ചെന്നൈ യൂണിറ്റ് ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടുകയായിരുന്നു.
ഒന്നാം പ്രതിയായ ദിബിൽ കുമാറിന്, കൊല്ലപ്പെട്ട യുവതിയിലുണ്ടായ ഇരട്ട കുട്ടികളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ദിബിൽ കുമാറിൻ്റെ നിർദേശപ്രകാരം രാജേഷാണ് മൂവരെയും കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ആദ്യം പൊലിസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയയ്തു. മുൻ സൈനികരാണ് ഇരുവരും.
In a breakthrough, the police have arrested the accused in a 19-year-old triple murder case in Kollam's Anchal, where a young woman and her twin infants were brutally murdered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."