HOME
DETAILS

5 വർഷം കാട്ടുമൃഗങ്ങളുടെ കലിപ്പിൽ പൊലിഞ്ഞത് 486 മനുഷ്യജീവൻ

  
Laila
January 07 2025 | 02:01 AM

In 5 years 486 human lives were lost in the wild animals

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 486 പേരെന്ന് വനം വകുപ്പിന്റെ കണക്ക്. 39,484 തവണയാണ് കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടായത്. ഇതിൽ 486 മനുഷ്യരാണ് കൊല്ലപ്പെട്ടത്. 5323 പേർക്ക് പരുക്കേറ്റു.17,06,473 ഹെക്ടർ കൃഷി നാശവുമുണ്ടായി.

 2019-20 വർഷത്തിൽ 92 പേരും 2020-21 വർഷത്തിൽ 88 പേരും കൊല്ലപ്പെട്ടു. 2021-22 വർഷത്തിൽ കൊല്ലപ്പെട്ടത് 114 പേരാണ്. 2022-23 ൽ 98 പേർക്കും 2023-24 വർഷത്തിൽ 94 പേർക്കും ജീവൻ നഷ്ടമായി. കഴിഞ്ഞ ഡിസംബർ 17നാണ് കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കൊടിയാട്ട് എൽദോസ് (40) കൊല്ലപ്പെട്ടത്. 

11ന് തൃശൂർ വെള്ളിക്കുളങ്ങര വനമേഖലയിൽ ആദിവാസി സ്ത്രീ മീനാക്ഷി (70)യും കൊല്ലപ്പെട്ടു. കരുളായിയിൽ ശനിയാഴ്ചയാണ് ചോലനായ്ക്കർ വിഭാഗത്തിൽപെട്ട യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.   കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യക്കുരുതി തുടരുമ്പോഴും സർക്കാർ നിസംഗത പാലിക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, പുള്ളിപ്പുലി, കടുവ തുടങ്ങിയവയാണ് കൂടുതൽ അക്രമകാരികളാകുന്നത്. 

   കാലാവസ്ഥ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ തുടർച്ച നഷ്ടമാകൽ, വിദേശ അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവയാണ് കാട്ടിലെ മൃഗങ്ങൾ പുറത്തെത്തുന്നതിന് കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. 
എന്നാൽ, ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനാവശ്യമായ മുൻകരുതലുകളൊന്നും ഫല പ്രദമാകുന്നില്ല.

 

കേന്ദ്രത്തിന് സമർപ്പിച്ച 620 കോടി പദ്ധതിക്ക്  അനക്കമില്ല
മലപ്പുറം: മനുഷ്യ-വന്യമൃഗ സംഘർഷമില്ലാതാക്കുന്നതിന് അഞ്ച് വർഷ കാലയളവിലേക്ക് നടപ്പാക്കാൻ തയാറാക്കിയ 620 കോടിയുടെ പദ്ധതി കടലാസിൽ. സംസ്ഥാന വനം, റവന്യൂ വകുപ്പ് മന്ത്രിമാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് നേരിട്ട് കേന്ദ്ര വനംവകുപ്പ് മന്ത്രിക്ക് പദ്ധതി സമർപ്പിച്ചത്. 

എന്നാൽ, ഒരുവർഷമാകുമ്പോഴും ഇതിൽ നടപടികളായിട്ടില്ല.    വനത്തിനകത്ത് ചെക്ക് ഡാമുകൾ, വാച്ച് ടവറുകൾ, ജനവാസ കേന്ദ്രങ്ങളിൽ സൗരോർജ വിളക്കുകൾ, സോളാർ വേലികളടക്കം സ്ഥാപിക്കാനായി 110 കോടിയുടെ കിഫ്ബി ഫണ്ട് അനുമതിയുണ്ട്. ഇവയുടെ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  a day ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  a day ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  2 days ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  2 days ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  2 days ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  2 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  2 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  2 days ago