HOME
DETAILS

'മുസ്‌ലിംകളെല്ലാം തീവ്രവാദികളും ഭീകരവാദികളും'; മാപ്പു പറഞ്ഞ് പി.സി ജോര്‍ജ്, വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്

  
Web Desk
January 09, 2025 | 6:36 AM

PC George apologizes for anti-Muslim remarks

കോഴിക്കോട്: മുസ്‌ലിംകളെ തീവ്രവാദികളും ഭീകരവാദികളും പാകിസ്താന്‍ സ്‌നേഹികളും ആക്കിയുള്ള അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തില്‍ മുസ്ലിംകള്‍ക്കുള്ള വേദനയില്‍ മാപ്പ് പറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

മതസ്പര്‍ദ്ധ ഇളക്കിവിട്ടെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, മലപ്പുറം ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ജോര്‍ജിന്റെ നടപടി. സംഘ്പരിവാര്‍ ചാനലായ ജനം ടി.വി ചര്‍ച്ചയില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

 

'മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാല്‍ അവന്‍ തീവ്രവാദിയും ഭീകരവാദിയും ആയിരിക്കും. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന്റെജയത്തിന് വേണ്ടി കൈയടിക്കുന്നവരാണ് ഇവിടത്തെ മുസ്‌ലിംകള്‍. ഇന്ത്യയോട് കൂറില്ലെങ്കില്‍ പാകിസ്താനില്‍ പോകണം'- എന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

മാപ്പപേക്ഷിച്ച് ജോര്‍ജ് പങ്കുവച്ച കുറിപ്പ്:

ജനം ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഇന്ത്യയിലെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അര്‍ത്ഥം കടന്നു വന്നതായി ശ്രദ്ധയില്‍പെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍  മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും.
പി സി ജോര്‍ജ്

PC George apologizes for anti-Muslim remarks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  6 days ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  6 days ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  6 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  6 days ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  6 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  6 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  6 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  6 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  6 days ago