HOME
DETAILS

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

  
January 16, 2025 | 9:03 AM

gopan-swami-samadhi-death-case-inquest-details

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരുക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലിസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്നു പൊലീസ് പറഞ്ഞു. 

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായതിന് പിന്നാലെ ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്. കനത്ത സുരക്ഷയിലാണ് പൊലിസ് കല്ലറ പൊളിച്ചത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങള്‍ മൂടിയിരിക്കുകയായിരുന്നു. അരഭാഗം വരെ അഴുകിയിട്ടുണ്ട്.

കല്ലറയില്‍ പുലര്‍ച്ചെയും പൂജകള്‍ നടന്നിരുന്നു. കോടതി ഇടപെടലിന്റെ തുടര്‍ച്ചയായാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പൊലിസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല.

നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപന്‍ ബി.എം.എസ് പ്രവര്‍ത്തകനായിരുന്നു. നാലുവര്‍ഷം മുമ്പാണ് ചുമട്ടുതൊഴില്‍ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടില്‍ പോയി സന്യാസിയായി.

ഗോപന്‍സ്വാമി സമാധിയായി എന്ന ഒരു പോസ്റ്റര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലില്‍ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്നും വ്യക്തമാക്കിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍.പി.ജി സിലിണ്ടറുകള്‍ മോഷണം പോയി, 22 എണ്ണവും കാലിക്കുറ്റികള്‍

National
  •  7 days ago
No Image

ഫലസ്തീൻ മണ്ണിൽ മാധ്യമപ്രവർത്തനം എന്നത് വെറുമൊരു ജോലിയല്ല, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള ധീരമായ പോരാട്ടമാണ്; ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് കരുത്തായി യുനെസ്കോ

International
  •  7 days ago
No Image

ബിഹാറിൽ നോമ്പുകാരിയെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം: പ്രതികളെ പിടികൂടാതെ പൊലിസ്; കൈക്കൂലി വാങ്ങിയതായി ആക്ഷേപം

National
  •  8 days ago
No Image

ഡേറ്റിംഗ് ആപ്പിൽ 'ഷെറി' വിരിച്ച സുന്ദരക്കെണി; യുവാവിനെ തട്ടിക്കൊണ്ടുപോയി 7 ലക്ഷം കവർന്നു; പെൺകുട്ടിയടക്കം അഞ്ചംഗ സംഘം പിടിയിൽ

crime
  •  8 days ago
No Image

'നുണേശനോ', 'നുണറായി'യോ എന്നറിയാം; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി സതീശന്‍

Kerala
  •  8 days ago
No Image

തലശ്ശേരി ഫസൽ വധം: ഒന്നാം പ്രതിയായ കാരായി രാജനെ സ്ഥാനാർഥിയാക്കിയത് വെല്ലുവിളി; സി.പി.എമ്മിനെതിരെ ഭാര്യ

Kerala
  •  8 days ago
No Image

ഒരുമാസത്തിനിടെ ഇറാനില്‍ ഇസ്‌റാഈലും യു.എസും കൊന്നുകളഞ്ഞത് 230ലേറെ കുഞ്ഞുമക്കളെ

International
  •  8 days ago
No Image

ഇന്ത്യൻ ബുദ്ധി ഇറാനിലെത്തിയത് ഇങ്ങനെ; ചെസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് കേംബ്രിഡ്ജ് ചരിത്രകാരിയുടെ പുതിയ വെളിപ്പെടുത്തൽ

Others
  •  8 days ago
No Image

'ഇറാന് മേലുള്ള ആക്രമണം അവസാനിപ്പിക്കൂ' യുദ്ധത്തിനെതിരെ ഇസ്‌റാഈലില്‍ വന്‍ പ്രതിഷേധം; 21 പേര്‍ അറസ്റ്റില്‍ 

International
  •  8 days ago
No Image

എസ്.ഡി.പി.ഐ, ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നം: സി.പി.എം ബന്ധമെന്ന ആരോപണം കനഗോലു ക്യാപ്‌സൂള്‍: എം.എ ബേബി

Kerala
  •  8 days ago