നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും; സമ്മേളനം മാർച്ച് 28 വരെ
തിരുവനതപുരം: കേരള നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. 13ാം നിയമസഭ സമ്മേളനമാണ് നടക്കാൻ പോവുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. രാജേന്ദ്ര ആർലേക്കർ ഗവർണറായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും എംഎൽഎമാരായി ഇന്ന് സഭയിൽ പങ്കെടുക്കും. വയനാട് മുണ്ടകൈ-ചൂരൽമലെയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തിൽ പ്രാധാന്യം നൽകും. യുജിസിയുടെ കരട് ഭേദഗതിയെ വിമർശിക്കാനും സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ജനുവരി 20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിന്റെ പൊതു ചർച്ചകൾ നടക്കും. നടപ്പു സാമ്പത്തിക വർഷത്തെ അവസാന ഉപധനാഭ്യർഥനകൾ 13നാണ് പരിഗണിക്കുക.
ഫെബ്രുവരി 14 മുതൽ മാർച്ച് രണ്ട് വരെ സഭ ഉണ്ടായിരിക്കില്ല. ഈ സമയങ്ങളിൽ വ്യത്യസ്ത സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധനകൾ നടത്തും. മാർച്ച് നാല് മുതൽ 26 വരെ ഈ വർഷത്തെ ധനാഭ്യർത്ഥനകൾ സഭ ചർച്ച ചെയ്തു പാസ്സാക്കും. മാർച്ച് 28ന് സഭ പിരിയുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."