HOME
DETAILS

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

  
January 23 2025 | 17:01 PM

wiled elephant rescued from well in kerala malappuram

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആനയ തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. 18 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സുരക്ഷിതമായി ആനയെ പുറത്തെത്തിച്ചത്.

ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം പാളിച്ചാണ് ആനയ്ക്ക് കയറാനുള്ള വഴിയൊരുക്കിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറില്‍ നിന്ന് ഉയര്‍ത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനിടെ ആനയ്ക്ക് ആഹാരത്തിനായി പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി പത്തോടെയാണ് ആന പുറത്തെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ആന കയറിപ്പോവുകയും ചെയ്തു. ആദ്യ കാഴ്ച്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് നിഗമനം. എങ്കിലും ക്ഷീണിതനാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

അതേസമയം കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയ കിണര്‍ നിര്‍മ്മിക്കുന്നതിനായി ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായി. പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നത് വരെ വനം വകുപ്പ് സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ പ്രദേശത്ത് തുടരുന്ന കാട്ടാന ഭീതിയില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താന്‍ കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. മാത്രമല്ല കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. 

wiled elephant rescued from well in kerala malappuram

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  a day ago
No Image

വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം

uae
  •  a day ago
No Image

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍

organization
  •  a day ago
No Image

ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ

auto-mobile
  •  a day ago
No Image

വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

International
  •  a day ago
No Image

മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

International
  •  a day ago
No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  a day ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  a day ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  a day ago