HOME
DETAILS

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

  
January 23, 2025 | 5:07 PM

wiled elephant rescued from well in kerala malappuram

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആനയ തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. 18 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സുരക്ഷിതമായി ആനയെ പുറത്തെത്തിച്ചത്.

ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം പാളിച്ചാണ് ആനയ്ക്ക് കയറാനുള്ള വഴിയൊരുക്കിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറില്‍ നിന്ന് ഉയര്‍ത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനിടെ ആനയ്ക്ക് ആഹാരത്തിനായി പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി പത്തോടെയാണ് ആന പുറത്തെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ആന കയറിപ്പോവുകയും ചെയ്തു. ആദ്യ കാഴ്ച്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് നിഗമനം. എങ്കിലും ക്ഷീണിതനാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

അതേസമയം കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയ കിണര്‍ നിര്‍മ്മിക്കുന്നതിനായി ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായി. പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നത് വരെ വനം വകുപ്പ് സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ പ്രദേശത്ത് തുടരുന്ന കാട്ടാന ഭീതിയില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താന്‍ കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. മാത്രമല്ല കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. 

wiled elephant rescued from well in kerala malappuram

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയണിസ്റ്റ് ഭീകരര്‍ കൊന്നു കളഞ്ഞ കുഞ്ഞുമകള്‍...;    ക്രൂരമായ മൗനങ്ങള്‍ക്ക് നേരെ ചൂണ്ടുവിരലായി ഹിന്ദ് റജബ് ലോകകപ്പ് വേദിയിലും

International
  •  3 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം;  നരഹത്യയ്ക്ക് കേസ്

Kerala
  •  3 days ago
No Image

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി

National
  •  3 days ago
No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  3 days ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  3 days ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  3 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  3 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  3 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  3 days ago