HOME
DETAILS

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ കൊമ്പന്‍ പുറത്തേക്ക്; കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

  
January 23, 2025 | 5:07 PM

wiled elephant rescued from well in kerala malappuram

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആനയ തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. 18 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സുരക്ഷിതമായി ആനയെ പുറത്തെത്തിച്ചത്.

ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം പാളിച്ചാണ് ആനയ്ക്ക് കയറാനുള്ള വഴിയൊരുക്കിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറില്‍ നിന്ന് ഉയര്‍ത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനിടെ ആനയ്ക്ക് ആഹാരത്തിനായി പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി പത്തോടെയാണ് ആന പുറത്തെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് ആന കയറിപ്പോവുകയും ചെയ്തു. ആദ്യ കാഴ്ച്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് നിഗമനം. എങ്കിലും ക്ഷീണിതനാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

അതേസമയം കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയ കിണര്‍ നിര്‍മ്മിക്കുന്നതിനായി ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായി. പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നത് വരെ വനം വകുപ്പ് സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ പ്രദേശത്ത് തുടരുന്ന കാട്ടാന ഭീതിയില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താന്‍ കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. മാത്രമല്ല കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. 

wiled elephant rescued from well in kerala malappuram

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  6 days ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  6 days ago
No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  6 days ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  6 days ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  6 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  6 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  6 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  6 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  6 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  6 days ago