HOME
DETAILS

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും

  
സബീല്‍ ബക്കര്‍
February 13, 2025 | 2:59 AM

It has been a year since the Tripunithura fireworks accident

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് വെടിക്കെട്ട് അപകടം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ടോ നഷ്ടപരിഹാരമോ ഇല്ല. അപടകടത്തെ തുടർന്ന് പ്രദേശം സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളും എല്ലാ സഹായങ്ങളും മറ്റും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം ഒന്നായിട്ടും സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ദുരിതബാധിതര്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്നുള്ള അന്വേഷണവും കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ എന്താണ് ദുരന്തകാരണമെന്ന് പോലും വ്യക്തമല്ല. അപകടത്തിൽ നൂറുകണക്കിന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

പല വീടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുവെങ്കിലും ഏറെപേർക്കും സഹായവും ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കിയവരില്‍ ചിലരുടേത് നിസാര കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയും ചെയ്തിട്ടുണ്ട്.സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെ നേതൃത്വത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിർമിച്ചു നൽകാൻ കഴിഞ്ഞുവെന്ന് തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്  പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അധ്യക്ഷ വ്യക്തമാക്കി.

പ്രാദേശികമായുള്ള സഹായങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പുതിയകാവ് വാര്‍ഡ് കൗണ്‍സിലര്‍ സുധ സുരേഷ് പറഞ്ഞു. വടക്കുംപുറം കരയോഗം അടക്കമുള്ളവർ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്കും മറ്റും സഹായം നല്‍കിയിട്ടുണ്ടെന്ന് ചൂരക്കാട് വാര്‍ഡ് കൗണ്‍സിലറും കരയോഗം പ്രവര്‍ത്തകനുമായ കെ.ആര്‍ രാജേഷ് പറഞ്ഞു. തൃക്കാക്കര എ.സി.പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നുമില്ലെന്നും രാജേഷ് വ്യക്തമാക്കി. 

2024 ഫെബ്രുവരി 12ന് രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറ ചൂരക്കാട് പുതിയകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്.  സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്ര താലപ്പൊലിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് ഉഗ്രസ്‌ഫോടനം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  an hour ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  2 hours ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  2 hours ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  2 hours ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  2 hours ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  3 hours ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  4 hours ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  4 hours ago