HOME
DETAILS

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും

  
സബീല്‍ ബക്കര്‍
February 13, 2025 | 2:59 AM

It has been a year since the Tripunithura fireworks accident

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് വെടിക്കെട്ട് അപകടം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ടോ നഷ്ടപരിഹാരമോ ഇല്ല. അപടകടത്തെ തുടർന്ന് പ്രദേശം സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളും എല്ലാ സഹായങ്ങളും മറ്റും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം ഒന്നായിട്ടും സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ദുരിതബാധിതര്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്നുള്ള അന്വേഷണവും കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ എന്താണ് ദുരന്തകാരണമെന്ന് പോലും വ്യക്തമല്ല. അപകടത്തിൽ നൂറുകണക്കിന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

പല വീടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുവെങ്കിലും ഏറെപേർക്കും സഹായവും ലഭിച്ചിട്ടില്ല. അപേക്ഷ നല്‍കിയവരില്‍ ചിലരുടേത് നിസാര കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയും ചെയ്തിട്ടുണ്ട്.സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെ നേതൃത്വത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിർമിച്ചു നൽകാൻ കഴിഞ്ഞുവെന്ന് തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്  പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അധ്യക്ഷ വ്യക്തമാക്കി.

പ്രാദേശികമായുള്ള സഹായങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പുതിയകാവ് വാര്‍ഡ് കൗണ്‍സിലര്‍ സുധ സുരേഷ് പറഞ്ഞു. വടക്കുംപുറം കരയോഗം അടക്കമുള്ളവർ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്കും മറ്റും സഹായം നല്‍കിയിട്ടുണ്ടെന്ന് ചൂരക്കാട് വാര്‍ഡ് കൗണ്‍സിലറും കരയോഗം പ്രവര്‍ത്തകനുമായ കെ.ആര്‍ രാജേഷ് പറഞ്ഞു. തൃക്കാക്കര എ.സി.പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ അന്വേഷണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നുമില്ലെന്നും രാജേഷ് വ്യക്തമാക്കി. 

2024 ഫെബ്രുവരി 12ന് രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറ ചൂരക്കാട് പുതിയകാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്.  സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്ര താലപ്പൊലിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് ഉഗ്രസ്‌ഫോടനം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  a day ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  a day ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  a day ago
No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  a day ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  a day ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  a day ago
No Image

ഖത്തര്‍ തീരങ്ങളില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

qatar
  •  a day ago
No Image

62 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം; ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു

Kerala
  •  a day ago
No Image

ഗള്‍ഫ് സുരക്ഷയില്‍ ആശങ്ക; സഊദി, യുഎഇ നേതാക്കളുമായി നിര്‍ണായക ചര്‍ച്ച നടത്തി ഖത്തര്‍ അമീര്‍ 

qatar
  •  a day ago
No Image

യുഎഇ പൗരന്മാർക്കായി ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം; അംഗീകാരം നൽകി പ്രസിഡന്റ്

uae
  •  a day ago