
ലബനാനില്‍ വട്ടമിട്ട് പറന്ന് ഇസ്റാഈൽ ഡ്രോണുകൾ; സേന പൂർണമായും പിന്മാറിയില്ല, തങ്ങളുടെ വടക്കൻ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനെന്ന് വിശദീകരണം

ബെയ്‌റൂത്ത്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ലബനാനില്‍ നിന്നു ഇസ്‌റാഈല്‍ സൈന്യം പൂർണമായി പിന്മാറിയില്ല. ഭാഗികമാണ് പിന്മാറ്റം. തെക്കന്‍ ലബനാനിലെ അഞ്ചു പോസ്റ്റുകളില്‍ നിന്നാണ് സൈനിക പിന്മാറ്റമെന്ന് ലബനാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ശീഈ ബന്ധമുള്ള ഹിസ്ബുല്ലയുമായി ഈയിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയിരുന്നു. ഇസ്‌റാഈലിലെ വടക്കന്‍ മേഖലയിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് കുറച്ച് സൈനികര്‍ ലബനാനില്‍ തുടരുന്നതെന്നാണ് ഇസ്‌റാഈല്‍ മന്ത്രിമാര്‍ നൽകുന്ന വിശദീകരണം.
ലബനാനിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും സേന തുടരുകയാണെന്നാണ് സൂചന. ഹിസ്ബുല്ല വെടിനിർത്തൽ കരാർ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സേന ലബനാനിലെ ബഫർ സോണുകളിൽ തുടരുമെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. അതിർത്തിയിലെ ഇസ്റാഈൽ ഭാഗത്ത് പുതിയ താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും കാറ്റ്സ് പറഞ്ഞു. വടക്കൻ ഇസ്‌റാഈലിലെ ജനങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ലബനാനിൽ തുടരാൻ യു.എസ് അനുമതി നൽകിയതായി ഇസ്റാഈൽ സേന വക്താവ് നദവ് ശൊഷാനി അവകാശപ്പെട്ടു. അതിനിടെ, ചൊവ്വാഴ്ച രാവിലെ നൂറുകണക്കിനു പേർ ദേർ മിമാസ്, ക്ഫാർ കില തുടങ്ങിയ ലബനാൻ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇസ്റാഈൽ ഡ്രോൺ പറത്തിയത് ആശങ്ക പരത്തി. വെടിനിർത്തൽ കരാർ സമയപരിധി കഴിഞ്ഞിട്ടും ഇസ്റാഈൽ സേനയെ പൂർണമായും പിൻവലിക്കാത്ത നടപടിക്കെതിരെ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ രംഗത്തെത്തി.
ഇസ്‌റാഈല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ലബനാന്‍ ആവശ്യപ്പെട്ടത്. ഇസ്‌റാഈല്‍ സൈന്യം പിന്‍മാറുന്നിടങ്ങളില്‍ ലബനാന്‍ സൈന്യം നിലയുറപ്പിക്കണമെന്നാണ് ഇസ്‌റാഈലിന്റെ ആവശ്യം. ഇവിടെ ഹിസ്ബുല്ല താവളമാക്കാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, ലബനാന്‍ സൈന്യം ഇവിടെ എത്തുന്നില്ലെന്നാണ് ഇസ്‌റാഈല്‍ ആരോപിക്കുന്നത്. തങ്ങളുടെ സൈനികരെ എവിടെ വിന്യസിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും അത് ഇസ്‌റാഈല്‍ തീരുമാനിക്കേണ്ടെന്നുമാണ് ലബനാന്റെ നിലപാട്. ഇസ്‌റാഈലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കി.മി അകലെയുള്ള ലിതാനി നദിക്കരയില്‍ ലബനാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ പതിറ്റാണ്ടുകളായി ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമാണ്. ഈയിടെ നടന്ന ആക്രമണത്തില്‍ ഇവിടെ ഹിസ്ബുല്ലയ്ക്ക് കനത്ത നാശമുണ്ടായെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. 1982 ല്‍ ഹിസ്ബുല്ല രൂപീകരിക്കപ്പെട്ട ശേഷം ഇത്ര ശക്തമായ ആക്രമണം നേരിടുന്നത് ഇതാദ്യമാണ്.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ 3,960 പേര്‍ ലബനാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലേറെയും സിവിലിയന്‍മാരാണ്. 10 ലക്ഷം പേര്‍ വീടൊഴിഞ്ഞു പോയി. 80 ഇസ്‌റാഈല്‍ സൈനികരും 47 സിവിലിയന്‍മാരും ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഇസ്‌റാഈലില്‍ 60,000 പേരെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. വെടിനിര്‍ത്തലോടെ വീടൊഴിഞ്ഞു പോയ ലബനാനികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങി. ഇസ്‌റാഈലിലെ കുന്നുകളില്‍ സൈന്യത്തിന്റെ സാന്നിധ്യം ഇസ്‌റാഈല്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു
International
• a day ago
ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍
International
• a day ago
വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം
Kerala
• a day ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• a day ago
പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല
National
• a day ago
11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ
National
• a day ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
Kerala
• a day ago
സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ
Kerala
• a day ago
യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും
Kerala
• a day ago
റാഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ
Kerala
• a day ago
ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം
National
• a day ago
'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം
Kerala
• 2 days ago
2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും
Football
• 2 days ago
മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു
National
• 2 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 2 days ago
വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 2 days ago
പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്
Kerala
• 2 days ago
UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 2 days ago
നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
International
• 2 days ago
അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര
Cricket
• 2 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 2 days ago.jpeg?w=200&q=75)