
നിങ്ങള്‍ സാൻഡ്‌വിച്ച് തലമുറയില്‍പ്പെട്ടയാളാണോ? (Sandwich Generation) ആരെയാണ് സൂചിപ്പിക്കുന്നത്

സമൂഹത്തിലുണ്ടായ മാറ്റങ്ങളും ജീവിതരീതിയിലെ കാഴ്ചപ്പാടും ഒരേ സമയം രണ്ട് തലമുറകളുടെ ചുമതല വഹിക്കുന്ന ഒരു വിഭാഗത്തെ രൂപപ്പെടുത്തുന്നു. സാൻഡ്‌വിച്ച് തലമുറ (Sandwich Generation) എന്ന പദം 30 മുതൽ 50 വയസ്സിനിടയിൽ പ്രായമുള്ളവരെയാണ് സൂചിപ്പിക്കുന്നത് . ഇവർ തങ്ങളുടെ മാതാപിതാക്കളെയും മക്കളെയും ഒരേ സമയം സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകേണ്ടിവരുന്ന അവസ്ഥയിലാണ്. ഈ സ്ഥിതിയെ ഒരു "സാൻഡ്‌വിച്ച്" പോലെയാണ് വിവരിക്കപ്പെടുന്നത്, കാരണം ഇരുവശത്തുനിന്നും ഉള്ള സമ്മർദ്ദം ഇവരുടെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഒരു സാൻഡ്‌വിച്ച് തലമുറയിലെ വ്യക്തിയുടെ ജീവിതത്തിലെ ഒരു സാധാരണ ദിവസത്തിൽ രാവിലെ അമ്മയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുക, വൈകുന്നേരം സ്കൂൾ ഹോംവർക്ക് ചെയ്യാൻ കുട്ടിയെ സഹായിക്കുക, ജോലിസ്ഥലത്ത് വരുന്ന കാര്യങ്ങളിൽ തീരുമാനം എടുക്കുക , വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ കടയിൽ പോയി വാങ്ങുക, മാതാപിതാക്കൾ പ്രായം ചെന്നതിനാൽ അവർക്കു പരിചരണവും സാമ്പത്തിക സഹായവും നൽകണം.
കൂടാതെ, മക്കളുടെ വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ഇവർക്കാണ്.
ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ 12 പ്രധാന നഗരങ്ങളിലായി 4,000-ത്തിലധികം ആളുകളിൽ യൂഗോവുമായി സഹകരിച്ച് എഡൽവീസ് ലൈഫ് ഇൻഷുറൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ഒരേ സമയം രണ്ട് തലമുറകളുടെ ചുമതല വഹിക്കുന്നത് കാരണം ഭാവിയേക്കുറിച്ചുള്ള ആശങ്കയും
വ്യക്തിപരമായ ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ മനോവിഷമവും മാനസിക സംഘർഷങ്ങളിലേക്ക് നയിച്ചേക്കാം. വ്യക്തിപരമായ ജീവിതത്തിൽ പല സന്ദർഭങ്ങളിലും വിട്ട് വീഴ്ചയ്ക്ക് വിധേയമാകേണ്ടതായും വരും. സാമ്പത്തിക ആസൂത്രണം കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെലവുകൾ നിയന്ത്രിക്കുകയും ഭാവിയിലേക്കായി സേവിംഗ്സ് പ്ലാൻ തയ്യാറാക്കുകയും ചെയ്യുക, മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കുടുംബാഗങ്ങളെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തുക, തൊഴിലും കുടുംബവും സമതുലിതമാക്കുന്ന രീതിയിൽ പ്ലാൻ ചെയ്യുക. എന്നിവ പരിഹാരങ്ങളായി കണക്കാക്കുന്നു.
സാൻഡ്‌വിച്ച് തലമുറയുടെ സവിശേഷതകൾ
- 1. ഇരുവശത്തുനിന്നും ഉത്തരവാദിത്വം
സാൻഡ്‌വിച്ച് തലമുറയിൽപ്പെട്ടവർ മാതാപിതാക്കളുടെയും മക്കളുടെയും ആവശ്യങ്ങൾ ഒരേസമയം നിറവേറ്റേണ്ടി വരുന്നവരാണ്.പ്രായം ചെന്ന മാതാപിതാക്കൾക്ക് ആരോഗ്യപരമായും സാമ്പത്തികമായും പിന്തുണ നൽകണം. മക്കളുടെ വിദ്യാഭ്യാസം, ജീവിതം, ഭാവി എന്നിവ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഇവർക്കുണ്ട്. - 2. സാമ്പത്തിക സമ്മർദ്ദം
ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ ഇവരുടെ പ്രധാന വരുമാനത്തിലൂടെയാണ് മാതാപിതാക്കളുടെയും മക്കളുടെയും ഭാവി രൂപപ്പെടുന്നത്.
പ്രായമുള്ള മാതാപിതാക്കളുടെ ചികിത്സാ ചെലവുകൾ, മരുന്നുകൾ, രോഗസംഭവങ്ങൾ മുതലായവയുടെ ഭാരമേറുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവരുടേതായ ജീവിതസുരക്ഷയ്ക്കും വലിയ തുക വേണം.
പലർക്കും രണ്ടോ അതിലധികമോ ജോലികൾ ചെയ്യേണ്ട അവസ്ഥയാണ്. - 3. മാനസിക സമ്മർദ്ദം
ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തുലിതമായ വ്യക്തിപരമായ വളർച്ച നിർണ്ണായകമാണ്. എന്നാൽ, ഇരുവശത്തുനിന്നുള്ള സമ്മർദ്ദം കാരണം സാൻഡ്‌വിച്ച് തലമുറയെ അവയുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്.
മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പലപ്പോഴും വ്യക്തിപരമായ ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു. ജോലി, കുടുംബം, സാമ്പത്തിക ബാധ്യതകൾ എന്നിവ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനിടയിൽ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു.
വ്യക്തികൾക്ക് അവധിയെടുക്കാൻ പോലും കഴിയാതെ വരും.
സാൻഡ്‌വിച്ച് തലമുറ നേരിടുന്ന വെല്ലുവിളികൾ
ജീവിത ചെലവുകൾ ഉയരുന്നതിനാൽ ഓരോ കുടുംബവും വരുമാനത്തിന്റെ വലിയൊരു ഭാഗം അടിസ്ഥാന ആവശ്യങ്ങൾക്കായി ചിലവഴിക്കേണ്ടിവരുന്നു. പ്രായമായ മാതാപിതാക്കളെ ഹോസ്പിറ്റലുകളിൽ പരിചരിക്കേണ്ടതോ, രോഗപരിചരണത്തിന് സൗകര്യങ്ങൾ ഒരുക്കേണ്ടതോ ചെയ്യുന്ന തിരക്കിലാണ് ഈ തലമുറ.
ജോലിയും കുടുംബത്തിന്റെയും സമ്മർദ്ദങ്ങൾ കാരണം സ്വയത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത അവസ്ഥ.ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥിരമായ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ഹൃദയരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉയരുന്നു.
പരിഹാര മാർഗങ്ങൾ
ചെലവുകൾ നിയന്ത്രിക്കുകയും ഭാവിയിലേക്കായി കൂടുതൽ കാര്യക്ഷമമായ ഒരു സാമ്പത്തിക പ്ലാൻ തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.കുടുംബാംഗങ്ങൾ തമ്മിലുള്ള തുറന്ന ആശയവിനിമയം പ്രശ്നങ്ങൾ ലഘൂകരിക്കാനാകും.
ജോലിയിലും കുടുംബത്തിലും ഒരേ സമയം മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കൗൺസലിംഗ്, സാമൂഹിക കൂട്ടായ്മകൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ ഉപയോഗപ്പെടുത്താം.
സാൻഡ്‌വിച്ച് തലമുറയുടെ വേഷം അണിയുന്നവരുടെ ജീവിതം വളരെ പ്രയാസകരമാണെങ്കിലും, സമഗ്രമായ ആസൂത്രണവും കുടുംബപിന്തുണയും ലഭിച്ചാൽ ഈ പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയും. സാമൂഹികമായ രീതിയിൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഉചിതമായ നയങ്ങൾ രൂപപ്പെടുത്തുകയെന്നത് അധികാരികളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നഗരപരിധിയിലെ ഏക ഫയർസ്റ്റേഷൻ ഒഴിവാക്കി, ആളിപ്പടരും മുൻപേ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം
Kerala
• 4 days ago
താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു
Kerala
• 4 days ago
'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍
Kerala
• 4 days ago
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍
latest
• 4 days ago
തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ആറ്റിങ്ങൽ മോഡൽ; ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്
Kerala
• 4 days ago
മാവോയിസ്റ്റ് 'ഭീഷണി'; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, കൂടുതൽ തോക്കുകൾ വാങ്ങാൻ 1.66 കോടി അനുവദിച്ച് കേരളം
Kerala
• 4 days ago
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ
Kerala
• 4 days ago
ഇ.ഡി അസി.ഡയരക്ടര്‍ പ്രതിയായ വിജിലന്‍സ് കേസ്; കൈക്കൂലിപ്പണം കടത്തിയിരുന്നത് ഹവാലയായി; പണം കടത്തിയത് മൂന്നാം പ്രതി മുകേഷ്
Kerala
• 4 days ago
വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകാന്‍ സുപ്രഭാതം എജ്യു എക്സ്പോ 28ന് കോട്ടക്കലിൽ
Kerala
• 4 days ago
ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates
latest
• 4 days ago
കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ; ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 4 days ago
ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Kerala
• 4 days ago
കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 4 days ago
പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• 4 days ago
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്നൗവിനെതിരെ കളിക്കില്ല
Cricket
• 4 days ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 4 days ago
സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു
Saudi-arabia
• 4 days ago
കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക
Kerala
• 4 days ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• 4 days ago
ലഷ്കറെ ഭീകരൻ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• 4 days ago
കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്
Kerala
• 4 days ago