HOME
DETAILS

ഗുജറാത്തില്‍ തറാവീഹ് നിസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, അധിക്ഷേപം; അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നും പരാതി 

  
Web Desk
March 06, 2025 | 6:51 AM

Muslims in Ahmedabads Vatva allege continuous harassment stone pelting while returning from Taraweeh

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ താറവീഹ് നിസ്‌ക്കരിക്കാനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ അതിക്രമം. നിസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് നേരെ കല്ലെറിയുകയും അധിക്ഷേപം നടത്തുകയും ചെയ്യുന്നു. അഹമ്മദാബാദിലെ വത്വയിലാണ് സംഭവം. വൃദ്ധരും കുട്ടികളുമുള്‍പെടുന്നവര്‍ക്ക് നേരെയാണ് അക്രമം. പ്രത്യേകിച്ച് തലയില്‍ തൊപ്പി ധരിച്ച് വരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും നാട്ടുകാര്‍ പറയുന്നു.

അക്രമികള്‍ മുസ്‌ലിംകളെ കത്തിമുനയില്‍ നിര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

'എല്ലാ റമദാനിലും ഇത് പതിവാണ്. എന്നാല്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.' അവര്‍ പറയുന്നു. പ്രദേശത്തെ മുസ് ലിംകള്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ അക്രമം നടത്തിയവരില്‍ അമിത്, സുനില്‍ എന്നിങ്ങനെ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പൊലിസിനെ അറിയിച്ചു. എന്നാല്‍ അക്രമികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടും പരാതിയില്‍ എഴുതി ചേര്‍ക്കാന്‍ പൊലിസ് തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അജ്ഞാതസംഘം എന്നാണ് പരാതിയില്‍ എഴുതി ചേര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സമര്‍പ്പിച്ച ശേഷമാണ് അത്രയെങ്കിലും ചെയ്യാന്‍ പൊലിസ് തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഓരോ തവണ പരാതി നല്‍കുമ്പോഴും എല്ലാം ശരിയാവും. ഇനിയുണ്ടാവില്ലെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ തിരിച്ചയക്കുന്നു. അടുത്ത രാത്രി ഇതേ സംഭവം ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക' പ്രദേശവാസിയായ സയ്യിദ് മെഹദി എന്ന ചെറുപ്പക്കാരന്‍ ചോദിക്കുന്നു. 

'അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. 24 മണിക്കൂറിന് ശേഷം പൊലിസ് അവരെ വിട്ടയക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  a day ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  a day ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  a day ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  a day ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  2 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  2 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  2 days ago