HOME
DETAILS

ഗുജറാത്തില്‍ തറാവീഹ് നിസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, അധിക്ഷേപം; അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നും പരാതി 

  
Web Desk
March 06, 2025 | 6:51 AM

Muslims in Ahmedabads Vatva allege continuous harassment stone pelting while returning from Taraweeh

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ താറവീഹ് നിസ്‌ക്കരിക്കാനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ അതിക്രമം. നിസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് നേരെ കല്ലെറിയുകയും അധിക്ഷേപം നടത്തുകയും ചെയ്യുന്നു. അഹമ്മദാബാദിലെ വത്വയിലാണ് സംഭവം. വൃദ്ധരും കുട്ടികളുമുള്‍പെടുന്നവര്‍ക്ക് നേരെയാണ് അക്രമം. പ്രത്യേകിച്ച് തലയില്‍ തൊപ്പി ധരിച്ച് വരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും നാട്ടുകാര്‍ പറയുന്നു.

അക്രമികള്‍ മുസ്‌ലിംകളെ കത്തിമുനയില്‍ നിര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

'എല്ലാ റമദാനിലും ഇത് പതിവാണ്. എന്നാല്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.' അവര്‍ പറയുന്നു. പ്രദേശത്തെ മുസ് ലിംകള്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ അക്രമം നടത്തിയവരില്‍ അമിത്, സുനില്‍ എന്നിങ്ങനെ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പൊലിസിനെ അറിയിച്ചു. എന്നാല്‍ അക്രമികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടും പരാതിയില്‍ എഴുതി ചേര്‍ക്കാന്‍ പൊലിസ് തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അജ്ഞാതസംഘം എന്നാണ് പരാതിയില്‍ എഴുതി ചേര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സമര്‍പ്പിച്ച ശേഷമാണ് അത്രയെങ്കിലും ചെയ്യാന്‍ പൊലിസ് തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഓരോ തവണ പരാതി നല്‍കുമ്പോഴും എല്ലാം ശരിയാവും. ഇനിയുണ്ടാവില്ലെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ തിരിച്ചയക്കുന്നു. അടുത്ത രാത്രി ഇതേ സംഭവം ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക' പ്രദേശവാസിയായ സയ്യിദ് മെഹദി എന്ന ചെറുപ്പക്കാരന്‍ ചോദിക്കുന്നു. 

'അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. 24 മണിക്കൂറിന് ശേഷം പൊലിസ് അവരെ വിട്ടയക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  5 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  5 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  5 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  5 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  5 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  5 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  5 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  5 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  5 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  5 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  5 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  5 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  5 days ago