HOME
DETAILS

ഗുജറാത്തില്‍ തറാവീഹ് നിസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, അധിക്ഷേപം; അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നും പരാതി 

  
Web Desk
March 06, 2025 | 6:51 AM

Muslims in Ahmedabads Vatva allege continuous harassment stone pelting while returning from Taraweeh

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ താറവീഹ് നിസ്‌ക്കരിക്കാനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ അതിക്രമം. നിസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് നേരെ കല്ലെറിയുകയും അധിക്ഷേപം നടത്തുകയും ചെയ്യുന്നു. അഹമ്മദാബാദിലെ വത്വയിലാണ് സംഭവം. വൃദ്ധരും കുട്ടികളുമുള്‍പെടുന്നവര്‍ക്ക് നേരെയാണ് അക്രമം. പ്രത്യേകിച്ച് തലയില്‍ തൊപ്പി ധരിച്ച് വരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും നാട്ടുകാര്‍ പറയുന്നു.

അക്രമികള്‍ മുസ്‌ലിംകളെ കത്തിമുനയില്‍ നിര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

'എല്ലാ റമദാനിലും ഇത് പതിവാണ്. എന്നാല്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.' അവര്‍ പറയുന്നു. പ്രദേശത്തെ മുസ് ലിംകള്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ അക്രമം നടത്തിയവരില്‍ അമിത്, സുനില്‍ എന്നിങ്ങനെ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പൊലിസിനെ അറിയിച്ചു. എന്നാല്‍ അക്രമികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടും പരാതിയില്‍ എഴുതി ചേര്‍ക്കാന്‍ പൊലിസ് തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അജ്ഞാതസംഘം എന്നാണ് പരാതിയില്‍ എഴുതി ചേര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സമര്‍പ്പിച്ച ശേഷമാണ് അത്രയെങ്കിലും ചെയ്യാന്‍ പൊലിസ് തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഓരോ തവണ പരാതി നല്‍കുമ്പോഴും എല്ലാം ശരിയാവും. ഇനിയുണ്ടാവില്ലെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ തിരിച്ചയക്കുന്നു. അടുത്ത രാത്രി ഇതേ സംഭവം ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക' പ്രദേശവാസിയായ സയ്യിദ് മെഹദി എന്ന ചെറുപ്പക്കാരന്‍ ചോദിക്കുന്നു. 

'അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. 24 മണിക്കൂറിന് ശേഷം പൊലിസ് അവരെ വിട്ടയക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  4 days ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  4 days ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  4 days ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  4 days ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  4 days ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  4 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  4 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  4 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  4 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  4 days ago