HOME
DETAILS

'എനിക്ക് മോന്റെ കൂടെ പോകണം' ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് ഷെമി, ആരോഗ്യനില വഷളായി

  
Web Desk
March 07 2025 | 07:03 AM

Venjaramoodu Murder Survivor Shemi in Critical Condition After Sons Death

തിരുവനന്തപുരം: ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലയെ അതിജീവിച്ച ഷെമി. താനും ആത്മഹത്യ ചെയ്യുമെന്നാണ് അഫാന്റെ മാതാവ് പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇളയമകന്റെ കൂടെ പോകുമെന്നാണ് അവര്‍ പറയുന്നതെന്നും ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന് ഭയക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. 

ഇളയമകന്‍ കൊല്ലപ്പെട്ടതറിഞ്ഞ ഇന്നലെ മുതല്‍ ഷെമിയുടെ ആരോഗ്യനില വഷളായിരിക്കുകയാണ്. ഷെമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. സാമ്പത്തിക കാരണങ്ങളാല്‍ ആശുപത്രി മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. 


അതിനിടെ ഇന്ന് രാവിലെ വഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണിരുന്നു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് നടക്കാനിരിക്കെയായിരുന്നു സംഭവം. തെളിവെടുപ്പിനിറങ്ങും മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കി. അതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് വ്യക്തമാക്കി. ആത്മഹത്യാ ശ്രമമാണെന്ന് സംശയിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലിസ് വ്യക്തമാക്കി.

ജയിലില്‍ അഫാന്‍ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത നിറഞ്ഞ മാനസികാവസ്ഥയിലാണ് ഉള്ളതെന്നും പൊലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്‍് എന്ന കാരണത്താല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബ്ലോക്കില്‍ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ അഫാന്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ചോദ്യങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സി.ഐ വീണ്ടും മൊഴിയെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം.

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പാങ്ങോട് പൊലിസ് അഫാനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്.

സല്‍മാബീവിയുടെ വീട്ടിലും ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക.

അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ് വരുന്നത്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിലാണ് വരിക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം

Kerala
  •  3 days ago
No Image

'സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍

International
  •  3 days ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

latest
  •  3 days ago
No Image

സസ്‌പെൻഷനിൽ ഉപജീവനപ്പടി നൽകാത്തതിനാൽ കടം ചോദിച്ച് വിഷുദിനത്തിൽ എസ്‌പിക്ക് പൊലിസുകാരന്റെ ഹൃദയഭേദകമായ കത്ത്

Kerala
  •  3 days ago
No Image

മാനസീകാസ്വാസ്ഥ്യമുള്ള തന്റെ ഭര്‍താവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഓട്ടോ ഇടിക്കുകയും ഓട്ടോ ഇടിച്ചതിന് ഇയാളെ പൊലിസ് ഇടിക്കുകയും ചെയ്‌തെന്ന പരാതിയുമായി ഭാര്യ 

Kerala
  •  3 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  3 days ago
No Image

നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് വഴിയരികില്‍ ചായ കുടിച്ച് നിന്നിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി തിരൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബി ജീവനക്കാരുടെ വിരമിക്കൽ പ്രായം; സർക്കാരിന് ഹൈക്കോടതി നിർദേശം

Kerala
  •  3 days ago
No Image

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും

Kerala
  •  3 days ago