HOME
DETAILS

ഹംപിയിലെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ മുങ്ങി മരിച്ചു

  
Web Desk
March 08, 2025 | 7:26 AM

Hampi Gang Rape One Victim Drowns After Being Thrown Into Canal

 

ഹംപി: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹംപിക്ക് സമീപം ഇസ്റഈൽ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇവർക്കൊപ്പമുള്ള സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. സുഹ‍ൃത്തുക്കളിൽ ഒരാളുടെ മൃതദേഹം കനാലിൽ നിന്ന് ഇന്ന് രാവിലെ കണ്ടെത്തി.  ഒഡീഷ സ്വദേശി ബിബാഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി 11 മണിക്കും 11.30നും ഇടയിലാണ് സംഭവം. കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയ്ക്ക് അടുത്ത് സനാപൂർ തടാകത്തിന് സമീപമാണ് സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്  ,ഹംപിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ,  ഇസ്രായേലി വനിത, ഒഡീഷ, അമേരിക്ക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പുരുഷന്മാർ ഉൾപ്പെടെ നാല് വിനോദസഞ്ചാരികൾ ഹോംസ്റ്റേ ഉടമയോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തുകയായിരുന്നു. അതിനിടെ, ബൈക്കിലെത്തിയ മൂവർ സംഘം സമീപത്തേക്ക് എത്തിയതായും ഒരു പെട്രോൾ പമ്പിലേക്കുള്ള വഴി ചോദിച്ചതായും പൊലിസ് പറയുന്നു. അടുത്ത് സ്റ്റേഷൻ ഇല്ലെന്ന് ഹോംസ്റ്റേ ഉടമ വ്യക്തമാക്കിയപ്പോൾ, അക്രമികൾ പണം ആവശ്യപ്പെട്ടു. സംഘം വിസമ്മതിച്ചതോടെ, കന്നഡയും തെലുങ്കും സംസാരിച്ച അക്രമികൾ മോശമായി പെരുമാറുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. 

അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരാണ്  ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്റഈൽ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. കാണാതായ ബിബാഷിന്  വേണ്ടി കനാലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ ബിബീഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. സ്ഥലത്തുവച്ച് പൊലീസ് ക്യാമറയുള്ള ഹാന്‍ഡ് ബാഗ്, പൊട്ടിയ ഗിറ്റാര്‍, രക്തംപുരണ്ട വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം ഉറ്റുനോക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ; ഫിലിപ്പൈന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ദൗത്യം തുടങ്ങി.

International
  •  13 hours ago
No Image

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  13 hours ago
No Image

ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍; അന്തരീക്ഷം മേഘാവൃതമായതിനാലെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം

Kerala
  •  13 hours ago
No Image

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴുന്നു; സംഭരണശേഷിയുടെ 35% മാത്രം

Kerala
  •  13 hours ago
No Image

ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി

International
  •  13 hours ago
No Image

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

Kerala
  •  15 hours ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  15 hours ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  16 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  16 hours ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  16 hours ago