HOME
DETAILS

ഹംപിയിലെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ മുങ്ങി മരിച്ചു

  
Web Desk
March 08, 2025 | 7:26 AM

Hampi Gang Rape One Victim Drowns After Being Thrown Into Canal

 

ഹംപി: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹംപിക്ക് സമീപം ഇസ്റഈൽ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇവർക്കൊപ്പമുള്ള സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. സുഹ‍ൃത്തുക്കളിൽ ഒരാളുടെ മൃതദേഹം കനാലിൽ നിന്ന് ഇന്ന് രാവിലെ കണ്ടെത്തി.  ഒഡീഷ സ്വദേശി ബിബാഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി 11 മണിക്കും 11.30നും ഇടയിലാണ് സംഭവം. കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയ്ക്ക് അടുത്ത് സനാപൂർ തടാകത്തിന് സമീപമാണ് സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്  ,ഹംപിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ,  ഇസ്രായേലി വനിത, ഒഡീഷ, അമേരിക്ക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പുരുഷന്മാർ ഉൾപ്പെടെ നാല് വിനോദസഞ്ചാരികൾ ഹോംസ്റ്റേ ഉടമയോടൊപ്പം നക്ഷത്രനിരീക്ഷണം നടത്തുകയായിരുന്നു. അതിനിടെ, ബൈക്കിലെത്തിയ മൂവർ സംഘം സമീപത്തേക്ക് എത്തിയതായും ഒരു പെട്രോൾ പമ്പിലേക്കുള്ള വഴി ചോദിച്ചതായും പൊലിസ് പറയുന്നു. അടുത്ത് സ്റ്റേഷൻ ഇല്ലെന്ന് ഹോംസ്റ്റേ ഉടമ വ്യക്തമാക്കിയപ്പോൾ, അക്രമികൾ പണം ആവശ്യപ്പെട്ടു. സംഘം വിസമ്മതിച്ചതോടെ, കന്നഡയും തെലുങ്കും സംസാരിച്ച അക്രമികൾ മോശമായി പെരുമാറുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. 

അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരാണ്  ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്റഈൽ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. കാണാതായ ബിബാഷിന്  വേണ്ടി കനാലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ ബിബീഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. സ്ഥലത്തുവച്ച് പൊലീസ് ക്യാമറയുള്ള ഹാന്‍ഡ് ബാഗ്, പൊട്ടിയ ഗിറ്റാര്‍, രക്തംപുരണ്ട വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  12 hours ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  12 hours ago
No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  13 hours ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  14 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  14 hours ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 hours ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  14 hours ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  14 hours ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  14 hours ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  15 hours ago