HOME
DETAILS

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

  
Web Desk
March 10, 2025 | 4:24 PM

Venjaramoodu case  shift Shemi to room

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയെ ആശുപത്രി മുറിയിലേക്ക് മാറ്റി. ഡോക്ടർമാർ ഇളയ മകൻ ഉൾപ്പെടെ അഞ്ച് പേരുടെയും മരണവിവരം ഷെമിയെ അറിയിച്ചു.

തൊട്ടുമുന്‍പ്, അഫാൻ അമ്മയെയും ഇളയ മകൻ അഫ്സാനെയും ആക്രമിച്ചതായി മാത്രമാണ് ഷെമിയോട് പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അഫ്സാൻ ഐസിയുവിലാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. അതേസമയം, മരണവിവരം അറിയിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ഡോക്ടർമാർ വിവരം അറിയിച്ചപ്പോൾ ഷെമി തീർത്തും മാനസികമായി തളർന്നതായാണ് റിപ്പോർട്ട്.

അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി നടപടികൾ നടന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതി. കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

അഫാനെ നാളെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിൽ വൈരാഗ്യമാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് പിന്നിൽ കടബാധ്യതയെന്ന് അഫാൻ

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അഫാൻ തുടർച്ചയായി അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുണ്ടായ അവഹേളനമാണ് കൊലക്ക് കാരണം എന്നതാണ് അഫാന്റെ മൊഴി.

എന്നാൽ, അഫാൻ പറഞ്ഞതുപോലെ വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്നതാണ് അച്ഛൻ റഹീമിന്റെ മൊഴി. അഫാന്റെ പേരിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തും. കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

Afan's mother, Shemi, who survived the Venjaramoodu massacre and is undergoing treatment, was shifted to a hospital room. The doctors informed Shemi of the deaths of all five people, including her youngest son.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  a day ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  a day ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  a day ago
No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  a day ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  a day ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  a day ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  a day ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  a day ago