HOME
DETAILS

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

  
Web Desk
March 10, 2025 | 4:24 PM

Venjaramoodu case  shift Shemi to room

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയെ ആശുപത്രി മുറിയിലേക്ക് മാറ്റി. ഡോക്ടർമാർ ഇളയ മകൻ ഉൾപ്പെടെ അഞ്ച് പേരുടെയും മരണവിവരം ഷെമിയെ അറിയിച്ചു.

തൊട്ടുമുന്‍പ്, അഫാൻ അമ്മയെയും ഇളയ മകൻ അഫ്സാനെയും ആക്രമിച്ചതായി മാത്രമാണ് ഷെമിയോട് പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അഫ്സാൻ ഐസിയുവിലാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. അതേസമയം, മരണവിവരം അറിയിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ഡോക്ടർമാർ വിവരം അറിയിച്ചപ്പോൾ ഷെമി തീർത്തും മാനസികമായി തളർന്നതായാണ് റിപ്പോർട്ട്.

അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി നടപടികൾ നടന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതി. കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

അഫാനെ നാളെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിൽ വൈരാഗ്യമാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് പിന്നിൽ കടബാധ്യതയെന്ന് അഫാൻ

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അഫാൻ തുടർച്ചയായി അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുണ്ടായ അവഹേളനമാണ് കൊലക്ക് കാരണം എന്നതാണ് അഫാന്റെ മൊഴി.

എന്നാൽ, അഫാൻ പറഞ്ഞതുപോലെ വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്നതാണ് അച്ഛൻ റഹീമിന്റെ മൊഴി. അഫാന്റെ പേരിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തും. കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

Afan's mother, Shemi, who survived the Venjaramoodu massacre and is undergoing treatment, was shifted to a hospital room. The doctors informed Shemi of the deaths of all five people, including her youngest son.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസിയിൽ ഏറ്റവും ഉയർന്ന പുകവലി നിരക്ക് ഈ രാജ്യത്ത്; 41 ശതമാനം പുരുഷന്മാരും പുകവലിക്കുന്നവർ

Kuwait
  •  4 days ago
No Image

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

International
  •  4 days ago
No Image

ലോക കിരീടം കയ്യകലെ; ഓസ്ട്രേലിയെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട ഫൈനലിൽ

Cricket
  •  4 days ago
No Image

ഓപ്പറേഷൻ സൈ ഹണ്ട്: സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: ദുരിതമനുഭവിക്കുന്നവർക്ക്  ഭക്ഷ്യധാന്യ കിറ്റ് വിതരണം; സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്

Kerala
  •  4 days ago
No Image

അലിഗഡില്‍ ക്ഷേത്രമതിലില്‍ 'ഐ ലവ് മുഹമ്മദ്' എഴുതി; ആദ്യം മുസ്ലിംകള്‍ക്കെതിരെ കേസ്; ഒടുവില്‍ അന്വേഷണം എത്തിയത് ഹിന്ദുത്വവാദികളില്‍; 4 പേര്‍ അറസ്റ്റില്‍

National
  •  4 days ago
No Image

ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്: ജൻ സൂരജ് പ്രവർത്തകൻ കൊല്ലപ്പെട്ടു

National
  •  4 days ago
No Image

വമ്പൻ പ്രഖ്യാപനം: ജിയോയും ഗൂഗിളും കൈകോർക്കുന്നു; ഉപയോക്താക്കൾക്ക് 35,100 രൂപയുടെ ജെമിനി എഐ ടൂളുകൾ സൗജന്യം

Tech
  •  4 days ago
No Image

സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം

National
  •  4 days ago
No Image

ടൂറിസം രം​ഗത്ത് കുതിക്കാൻ ഒരുങ്ങി അബൂദബി: ജിഡിപി സംഭാവന ഇരട്ടിയാക്കും; ലക്ഷ്യമിടുന്നത് 2 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ 

uae
  •  4 days ago