HOME
DETAILS

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

  
Web Desk
March 10, 2025 | 4:24 PM

Venjaramoodu case  shift Shemi to room

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയെ ആശുപത്രി മുറിയിലേക്ക് മാറ്റി. ഡോക്ടർമാർ ഇളയ മകൻ ഉൾപ്പെടെ അഞ്ച് പേരുടെയും മരണവിവരം ഷെമിയെ അറിയിച്ചു.

തൊട്ടുമുന്‍പ്, അഫാൻ അമ്മയെയും ഇളയ മകൻ അഫ്സാനെയും ആക്രമിച്ചതായി മാത്രമാണ് ഷെമിയോട് പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അഫ്സാൻ ഐസിയുവിലാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. അതേസമയം, മരണവിവരം അറിയിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ഡോക്ടർമാർ വിവരം അറിയിച്ചപ്പോൾ ഷെമി തീർത്തും മാനസികമായി തളർന്നതായാണ് റിപ്പോർട്ട്.

അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി നടപടികൾ നടന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതി. കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

അഫാനെ നാളെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിൽ വൈരാഗ്യമാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് പിന്നിൽ കടബാധ്യതയെന്ന് അഫാൻ

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അഫാൻ തുടർച്ചയായി അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുണ്ടായ അവഹേളനമാണ് കൊലക്ക് കാരണം എന്നതാണ് അഫാന്റെ മൊഴി.

എന്നാൽ, അഫാൻ പറഞ്ഞതുപോലെ വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്നതാണ് അച്ഛൻ റഹീമിന്റെ മൊഴി. അഫാന്റെ പേരിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തും. കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

Afan's mother, Shemi, who survived the Venjaramoodu massacre and is undergoing treatment, was shifted to a hospital room. The doctors informed Shemi of the deaths of all five people, including her youngest son.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  12 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  12 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  12 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  12 days ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  12 days ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  12 days ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  12 days ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  12 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  12 days ago
No Image

"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

International
  •  12 days ago