HOME
DETAILS

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

  
Web Desk
March 10, 2025 | 4:24 PM

Venjaramoodu case  shift Shemi to room

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയെ ആശുപത്രി മുറിയിലേക്ക് മാറ്റി. ഡോക്ടർമാർ ഇളയ മകൻ ഉൾപ്പെടെ അഞ്ച് പേരുടെയും മരണവിവരം ഷെമിയെ അറിയിച്ചു.

തൊട്ടുമുന്‍പ്, അഫാൻ അമ്മയെയും ഇളയ മകൻ അഫ്സാനെയും ആക്രമിച്ചതായി മാത്രമാണ് ഷെമിയോട് പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അഫ്സാൻ ഐസിയുവിലാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. അതേസമയം, മരണവിവരം അറിയിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ഡോക്ടർമാർ വിവരം അറിയിച്ചപ്പോൾ ഷെമി തീർത്തും മാനസികമായി തളർന്നതായാണ് റിപ്പോർട്ട്.

അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി നടപടികൾ നടന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതി. കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

അഫാനെ നാളെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിൽ വൈരാഗ്യമാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് പിന്നിൽ കടബാധ്യതയെന്ന് അഫാൻ

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അഫാൻ തുടർച്ചയായി അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുണ്ടായ അവഹേളനമാണ് കൊലക്ക് കാരണം എന്നതാണ് അഫാന്റെ മൊഴി.

എന്നാൽ, അഫാൻ പറഞ്ഞതുപോലെ വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്നതാണ് അച്ഛൻ റഹീമിന്റെ മൊഴി. അഫാന്റെ പേരിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തും. കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

Afan's mother, Shemi, who survived the Venjaramoodu massacre and is undergoing treatment, was shifted to a hospital room. The doctors informed Shemi of the deaths of all five people, including her youngest son.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: " എനിക്ക് തെറ്റുപറ്റിപ്പോയി, ഞാൻ കീഴടങ്ങുകയാണ്"; കുറ്റം സമ്മതിച്ച് പ്രതി സജി

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; ദിവസവും വൈകീട്ട് 6 നും 12 നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി മുടങ്ങും

Kerala
  •  a day ago
No Image

ഹര്‍ത്താലിലെ അക്രമം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടിസ്

Kerala
  •  a day ago
No Image

അമേരിക്കയുടെ ഉപരോധത്തെ വെല്ലുവിളിച്ച് ഹോര്‍മുസ് കടന്ന് റഷ്യന്‍ ആഡംബര നൗക

International
  •  a day ago
No Image

മരിച്ചുപോയ സഹോദരിയുടെ പേരിലുള്ള പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി, ഉടമ നേരിട്ടെത്തണമെന്ന് അധികൃതര്‍, അസ്ഥികൂടവുമായെത്തി വയോധികന്‍- വീഡിയോ

National
  •  a day ago
No Image

' മതംമാറ്റത്തിന് വിദേശ ഫണ്ടെത്തുന്നു; ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന് പ്രചരിപ്പിക്കുന്നു' ക്രൈസ്തവര്‍ക്കെതിരെ ബി.ജെ.പി ഔദ്യോഗിക പത്രം 'ജന്മഭൂമി' 

Kerala
  •  a day ago
No Image

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

Kerala
  •  a day ago
No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  a day ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി

Kerala
  •  a day ago