HOME
DETAILS

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

  
കെ. ഷിന്റുലാൽ
March 12, 2025 | 4:16 AM

Where does MDMA come from The source is still unknown

കോഴിക്കോട്: കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ  രാസലഹരിയുടെ ഉറവിടം ഇന്നും അജ്ഞാതം. ആറു വർഷമായി സംസ്ഥാനത്തേക്ക് നിർബാധം ഒഴുകുന്ന എം.ഡി.എം.എ എവിടെയാണുണ്ടാക്കുന്നതെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലിസിന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബംഗളൂരുവിലും ഡൽഹിയിലും എം.ഡി.എം.എ ഉണ്ടാക്കുന്ന ലാബുകളുണ്ടെന്നാണ് പിടിയിലാകുന്ന ഏജന്റുമാരും കാരിയർമാരും മൊഴി നൽകുന്നത്. എന്നാൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ പോലും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാർക്കോട്ടിക് സെൽ വിഭാഗം വ്യക്തമാക്കുന്നു.  

 ബംഗളൂരുവിലും ഡൽഹിയിലുമുണ്ടെന്ന് പറയുന്ന, എം.ഡി.എം.എ തയാറാക്കുന്ന 'കിച്ചണുകൾ' സാങ്കൽപ്പികം മാത്രമാണോയെന്ന സംശയം ലോക്കൽ പൊലിസിനും നാർക്കോട്ടിക് വിഭാഗത്തിനുമുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്ത് പിടികൂടുന്ന എം.ഡി.എം.എ കേസുകളിലെ അന്വേഷണം പലപ്പോഴും പ്രഹസനമായാണ് മാറാറ്. ചെറിയ അളവിൽ ലഹരി വിൽപന നടത്തുന്നവരേയും കാരിയർമാരേയും ഇതരസംസ്ഥാനത്ത് നിന്ന് ഇവ എത്തിക്കുന്ന ഏജന്റുമാരേയും കേന്ദ്രീകരിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നത്. 

അതിന് മുകളിലേക്ക് ലഹരിയുടെ ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല. ഇതോടെയാണ് സംസ്ഥാനത്തേക്കുള്ള എം.ഡി.എം.എയുടെ ഒഴുക്ക് കൂടിയത്. മുഖ്യസൂത്രധാരന്മാരായ വിദേശപൗരന്മാരെ ചില കേസുകളിൽ  അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ എവിടെ നിന്നാണ് മയക്കുമരുന്നുകൾ നിർമിക്കുന്നതെന്ന്  കണ്ടെത്താൻ സാധിച്ചിട്ടില്ല.   ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളിലേക്ക് പൊലിസ് പോകുമ്പോൾ ദിവസങ്ങളോളം അവിടെ ചെലവഴിച്ച് അന്വേഷണം നടത്തേണ്ടതായി വരും.

ഇത്രയും ദിവസം വിട്ടുനിൽക്കേണ്ടി വരുന്നത്  സ്‌റ്റേഷൻ്റെ  പ്രവർത്തനം താളംതെറ്റിക്കും. കൂടാതെ സാമ്പത്തിക ചെലവുംകൂടും. സഞ്ചരിക്കാൻ ഔദ്യോഗിക വാഹനം വിട്ടുകിട്ടാൻ വരെ ഡി.ജി.പിയുടെ അനുമതിക്കായി കാത്തിരിക്കണം. ഇക്കാരണങ്ങളാലാണ്  ലഹരിയുടെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം പാതിവഴിയിൽ പൊലിസിന് അവസാനിപ്പിക്കേണ്ടതായി വരുന്നത്.

 

പ്രതികളായ വിദേശികളെ നാടുകടത്തുന്നതോടെ അന്വേഷണവും വഴിമുട്ടും  

എം.ഡി.എം.എ കേസുകളിൽ പിടികൂടുന്ന വിദേശപൗരന്മാർക്ക് ജാമ്യം ലഭിച്ചാൽ വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തുകയാണ് പതിവ്.  നാർക്കോട്ടിക് കേസുകളിലുൾപ്പെടുന്ന പലരും വിസാ കാലാവധി കഴിഞ്ഞവരാണ്. അതിനാൽ നാടുകടത്തുന്നതോടെ അന്വേഷണവും വഴിമുട്ടും. ചോദ്യം ചെയ്യലിൽ , വിദേശത്ത് നിർമിച്ച രാസ ലഹരിയാണ് ഇന്ത്യയിലെത്തിച്ച് വിൽപന നടത്തുന്നതെന്നാണ് ചിലർ പറയുന്നത്.

ഇത് സ്ഥിരീകരിക്കാൻ പോലും പൊലിസിന് സാധിക്കാറില്ല. എക്‌സൈസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനമില്ലാതെ ഉറവിടം കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. 2020ൽ പിടിയിലാകുന്നവരിൽ നിന്ന് ശരാശരി ഒരു ഗ്രാം എം.ഡി.എം.എ ആയിരുന്നു പിടിച്ചെടുത്തതെങ്കിൽ ഇപ്പോൾ പിടികൂടുന്ന അളവ് വലിയ തോതിൽ വർധിച്ചതായാണ് ഡൻസാഫ് അംഗങ്ങൾ പറയുന്നത്.

രണ്ടാഴ്ചക്കിടെ മാത്രം 1.664 കിലോഗ്രാം എം.ഡി.എം.എയാണ്  പിടികൂടിയത്.  ഇതിന് പുറമേയാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊണ്ടോട്ടി സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്ന് 1.59 കിലോഗ്രാം രാസലഹരി കണ്ടെത്തിയത്. 
ഉപയോഗിക്കുന്നവരുടെ എണ്ണവും വിൽപന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭവും കൂടിയതോടെയാണ് വൻതോതിൽ രാസലഹരി എത്തുന്നതെന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  10 minutes ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  14 minutes ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  16 minutes ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  27 minutes ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  28 minutes ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  34 minutes ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  35 minutes ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  44 minutes ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  an hour ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  an hour ago