HOME
DETAILS

കുട്ടികളുടെ കുറവ്:  സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ

  
March 16, 2025 | 5:27 AM

Aided primary teachers without permanent appointments

പാലക്കാട്: കുട്ടികളുടെ എണ്ണം കുറവായതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് എയ്ഡഡ് പ്രൈമറി സ്‌കൂൾ അധ്യാപകർ. എയ്ഡഡ് വിഭാഗത്തിലെ അൺഎക്കണോമിക് സ്‌കൂളുകളിലെ ജീവനക്കാരാണ് 13 വർഷത്തിലധികമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുന്നത്. സ്‌കൂളിൽ 60 കുട്ടികളായാൽ മാത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നാണ് നിയമം.

എന്നാൽ, ഗ്രാമീണമേഖലയിൽ വളരെ കുറച്ച് ജനസംഖ്യയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ സ്ഥിരനിയമനത്തിന് വേണ്ടി കുട്ടികളുടെ എണ്ണം എങ്ങനെ വർധിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് അധ്യാപകർ. പേര് നിലനിർത്താൻ വേണ്ടി മാത്രം സ്‌കൂൾ നടത്തുന്ന മാനേജ്‌മെന്റുകൾ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ വലിയ താൽപര്യം കാണിക്കാറില്ല. 
റിട്ടയർമെന്റ്, രാജി, മരണം, പ്രൊമോഷൻ എന്നിങ്ങനെയുള്ള റെഗുലർ ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.

ദിവസവേതനക്കാരാണെങ്കിലും പ്രധാനാധ്യാപകരുടെ ചുമതലകൾ ഉൾപ്പെടെ വഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അധിക ചുമതലകൾ വഹിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യമോ യാത്രാബത്തയോ പോലും ഇല്ലാത്തതിനാൽ ആകെ ലഭിക്കുന്ന ദിവസവേതനത്തിൽ നിന്നുമാണ് സ്‌കൂളിന്റെ ആവശ്യങ്ങൾക്കായി അധ്യാപകർ ചെലവഴിക്കുന്നത്. 

ഏപ്രിൽ, മെയ് മാസങ്ങൾ പൂർണമായും അവധിയാണെങ്കിലും പുതിയ അഡ്മിഷൻ പ്രവൃത്തികളും അധ്യാപക പരിശീലനങ്ങളും സ്‌കൂൾ ശുചീകരണവും ഉൾപ്പെടെ നിരവധി ചുമതലകൾ നടപ്പാക്കേണ്ടി വരുമ്പോഴും ഇതിനൊന്നും ശമ്പളം നൽകാറില്ല. കുട്ടികൾക്ക് വേണ്ടി സർക്കാർ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും സ്‌കൂളുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനുമൊക്കെ അധ്യാപകർ തന്നെ പണം കണ്ടെത്തണം. 

2011ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക പാക്കേജ് പ്രകാരം അന്നുവരെ നിയമിക്കപ്പെട്ട അധ്യാപകരെ സ്ഥിരപ്പെടുത്തിയിരുന്നു. അതിന് ശേഷം നിയമനം നേടിയ അധ്യാപകരാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ദിവസവേതനക്കാരായി തുടരുന്നത്. അൺഎക്കണോമിക് വിഭാഗത്തിൽ സംസ്ഥാനത്ത് ആകെ ആയിരത്തിലധികം സ്‌കൂളുകളും മൂവായിരത്തിലധികം അധ്യാപകരുമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  6 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  6 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  7 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  7 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  7 hours ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  8 hours ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  8 hours ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  8 hours ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  8 hours ago