HOME
DETAILS

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

  
March 17, 2025 | 5:12 PM

Shashank Singh picks the four strongest teams for the 2025 IPL

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ഇപ്പോൾ 2025 ഐപിഎല്ലിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതെല്ലാമാണെന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്സ് താരം ശശാങ്കു സിംഗ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ശശാങ്കിന്റ പ്രവചനം. 

തന്റെ ടീമായ പഞ്ചാബ് കിങ്സിനെയാണ് ശശാങ്ക് ഈ സീസണിലെ ഏറ്റവും മികച്ച ഒന്നാം നമ്പർ ടീമായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനുവേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ശശാങ്ക് പുറത്തെടുത്തത്. ഈ സീസണിൽ പഞ്ചാബ് നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ് ശശാങ്ക്.

ഏറ്റവും മികച്ച രണ്ടാമത്തെ ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് ശശാങ്ക് തെരഞ്ഞെടുത്തത്. നീണ്ട വർഷക്കാലത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനായി രജത്ത് പടിതാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ ആർസിബി കളത്തിലിറങ്ങുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് പഞ്ചാബ് താരം തെരഞ്ഞെടുത്തത്. മികച്ച വെടിക്കെട്ട് ബാറ്റർമാരുമായാണ് ഓറഞ്ച് ആർമി പതിനെട്ടാം സീസണിൽ കിരീട പോരിനിറങ്ങുന്നത്. മുംബൈ ഇന്ത്യൻസ്/ ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളെയാണ് താരം അവസാനമായി തിരഞ്ഞെടുത്തത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 25 മത്സരങ്ങളിൽ നിന്നും 423 റൺസാണ് ശശാങ്ക് സിംഗ് നേടിയിട്ടുള്ളത്. 5.5 കോടി രൂപയ്ക്കാണ് ശശാങ്കിനെ പഞ്ചാബ് നിലനിർത്തിയിരുന്നത്. ഈ സീസണിലും താരത്തിന്റെ മിന്നും പ്രകടനം ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇത്തവണ ശ്രേയസ് അയ്യറിന്റെ കീഴിലാണ് പഞ്ചാബ് ഐപിഎൽ പോരാട്ടത്തിനിറങ്ങുന്നത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഐപിഎഎല്ലിൽ മാർച്ച് 25നാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം.ഗുജറാത്ത് ടൈറ്റൻസാണ് പഞ്ചാബിന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  3 days ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  3 days ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  3 days ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  3 days ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  3 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  3 days ago
No Image

മണ്ണാർക്കാട് ജുമാമസ്ജിദിൽ വടിവാളുമായി യുവാവ്; പള്ളി അകത്തുനിന്ന് പൂട്ടിയിട്ടു

Kerala
  •  3 days ago