HOME
DETAILS

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

  
Web Desk
March 18, 2025 | 2:53 AM

Israel launches strikes across the Gaza Strip killing at least 80

താല്‍ക്കാലികമെങ്കിലും ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ മണ്ണില്‍ സമാധാനത്തിന്റെ രാവുറക്കങ്ങള്‍ ഈ റമദാനിലെങ്കിലും തങ്ങള്‍ക്ക് ലഭിച്ചേക്കുമെന്ന ഗസ്സന്‍ ജനതയുടെ പ്രതീക്ഷക്കു മേല്‍ വീണ്ടും ഇസ്‌റാഈല്‍ മരണമഴ. ഒരൊറ്റ രാത്രികൊണ്ട് 80ലേറെ മനുഷ്യരെയാണ് ഇസ്‌റാഈല്‍ ഫലസ്തീനില്‍ കൊന്നൊടുക്കിയത്. ഏതാണ്ട രണ്ട്ു മാസത്തെ ഇടവേളക്ക് ശേഷം വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. 

ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമണങ്ങളില്‍ 131 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

 ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിന്  പിന്നാലെ സ്വര്‍ണത്തിന് സംഭവിച്ച ചാഞ്ചാട്ടം ഇത്തവണയുമുണ്ടാകുമോ

Business
  •  3 hours ago
No Image

വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി; സി.ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 hours ago
No Image

മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Kerala
  •  4 hours ago
No Image

യു.എ.ഇയിൽ വാഹനഉടമകൾക്ക് ആശ്വാസം; ഫെബ്രുവരിയിലെ ഇന്ധന വില കുറഞ്ഞു

uae
  •  6 hours ago
No Image

ചുമരില്‍ വരച്ച സ്വപ്‌നവീട് , സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോല്‍ കൈമാറി

Kerala
  •  6 hours ago
No Image

പരിശോധന നിയമപരം;  റോയിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വിശദീകരണവുമായി ആദായനികുതി വകുപ്പ്

Kerala
  •  6 hours ago
No Image

ഇന്ത്യൻ വെല്ലുവിളിക്ക് മുൻപേ വീണ് പാകിസ്ഥാൻ; സൂപ്പർ പോരാട്ടത്തിന് മുൻപ് ഷയാൻ പുറത്ത്; ചിരവൈരികൾ നേർക്കുനേർ

Cricket
  •  7 hours ago
No Image

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല; അതിവേഗ ട്രെയിന്‍ വരട്ടെ: വി.ഡി സതീശന്‍

Kerala
  •  7 hours ago
No Image

ഉത്തരാഖണ്ഡിലെ മതപരിവര്‍ത്തന നിരോധന നിയമം: വിചാരണ പൂര്‍ത്തിയായ 5 കേസുകളിലും പ്രതികള്‍ നിപരാധികള്‍

National
  •  7 hours ago
No Image

ഫ്ലിക്ക്-ബോൾ വിപ്ലവം: ലാ മാസിയയുടെ കരുത്തിൽ ബാഴ്സലോണ യൂറോപ്പിനെ വിറപ്പിക്കുമ്പോൾ; In- Depth Story

Football
  •  8 hours ago