HOME
DETAILS

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

  
Web Desk
March 18, 2025 | 2:53 AM

Israel launches strikes across the Gaza Strip killing at least 80

താല്‍ക്കാലികമെങ്കിലും ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ മണ്ണില്‍ സമാധാനത്തിന്റെ രാവുറക്കങ്ങള്‍ ഈ റമദാനിലെങ്കിലും തങ്ങള്‍ക്ക് ലഭിച്ചേക്കുമെന്ന ഗസ്സന്‍ ജനതയുടെ പ്രതീക്ഷക്കു മേല്‍ വീണ്ടും ഇസ്‌റാഈല്‍ മരണമഴ. ഒരൊറ്റ രാത്രികൊണ്ട് 80ലേറെ മനുഷ്യരെയാണ് ഇസ്‌റാഈല്‍ ഫലസ്തീനില്‍ കൊന്നൊടുക്കിയത്. ഏതാണ്ട രണ്ട്ു മാസത്തെ ഇടവേളക്ക് ശേഷം വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. 

ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമണങ്ങളില്‍ 131 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

 ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികൾക്ക് നേരെ വാഹനം ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, സ്വദേശി പൗരൻ അറസ്റ്റിൽ

Kuwait
  •  5 days ago
No Image

വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

crime
  •  5 days ago
No Image

ദുബൈ ലൂപ്പ് വരുന്നു: 20 മിനിറ്റിന്റെ യാത്ര ഇനി 3 മിനിറ്റിൽ; സ്വന്തം കാർ ഓടിക്കാൻ കഴിയില്ല, മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന് ഭയം; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ ഞെട്ടിക്കുന്ന മൊഴി

Kerala
  •  5 days ago
No Image

അറബ് ബഹിരാകാശ സഹകരണ ഗ്രൂപ്പ് യോഗത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

bahrain
  •  5 days ago
No Image

മലയാളി ഷോ! അഫ്ഗാൻ പടയെ മലർത്തിയടിച്ച് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

Cricket
  •  5 days ago
No Image

കേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്

Kerala
  •  5 days ago
No Image

അനിൽ അംബാനി ഗ്രൂപ്പ് വായ്പാ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  5 days ago
No Image

യുഎഇയിൽ ഇൻഫ്ലുവൻസ വ്യാപിക്കുന്നു; പനിയിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ‌

uae
  •  5 days ago
No Image

നേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം

Kerala
  •  5 days ago