HOME
DETAILS

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

  
Web Desk
March 18, 2025 | 2:53 AM

Israel launches strikes across the Gaza Strip killing at least 80

താല്‍ക്കാലികമെങ്കിലും ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ മണ്ണില്‍ സമാധാനത്തിന്റെ രാവുറക്കങ്ങള്‍ ഈ റമദാനിലെങ്കിലും തങ്ങള്‍ക്ക് ലഭിച്ചേക്കുമെന്ന ഗസ്സന്‍ ജനതയുടെ പ്രതീക്ഷക്കു മേല്‍ വീണ്ടും ഇസ്‌റാഈല്‍ മരണമഴ. ഒരൊറ്റ രാത്രികൊണ്ട് 80ലേറെ മനുഷ്യരെയാണ് ഇസ്‌റാഈല്‍ ഫലസ്തീനില്‍ കൊന്നൊടുക്കിയത്. ഏതാണ്ട രണ്ട്ു മാസത്തെ ഇടവേളക്ക് ശേഷം വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. 

ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമണങ്ങളില്‍ 131 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

 ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 hours ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 hours ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  3 hours ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  3 hours ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  4 hours ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  4 hours ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  4 hours ago