
' ഒരൊറ്റ ദിവസത്തില്‍ ഇസ്റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

ഗസ്സ സിറ്റി: വിശപ്പിന്റെ തളര്‍ച്ചയില്‍ ഉറങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പിഞ്ചുമക്കളുടെ ദേഹത്തേക്കാണ് അതിഭീകരമായ സ്ഫോടനങ്ങളോടെ മരണം വന്ന് പതിച്ചത്. ഒന്നും രണ്ടുമല്ല..130ലേറെ കുഞ്ഞുമക്കള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്റാഈല്‍ എന്ന കൊടുംഭീകര രാജ്യം ഫലസ്തീനില്‍ കൊന്നൊടുക്കിയത് 130ലേറെ കുഞ്ഞുങ്ങളെയാണ്. ഗസ്സയില്‍ തന്നെ ഈ ഒന്നര വര്‍ഷത്തിനിടെ ഒരു ദിവസം ഇത്രയേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടില്ലെന്ന് പറയുന്നു യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) മേധാവി കാതറിന് റസ്സല്‍.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണങ്ങളെ അപലപിച്ചു. ഒരു വര്‍ഷത്തിനിടെ ഒരൊറ്റ ദിവസം ഏറ്റവുമധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവമാണിതെന്ന് അവര്‍ പറഞ്ഞു.
'ഗസ്സ മുനമ്പില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഏറെ ഭയാനകം എന്ന് പറയുന്നതിനുമപ്പുറമാണ്. 130ലധികം കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ ആളുകള്‍ കൊല്ലപ്പട്ട സംഭവം ഉണ്ടായിട്ടില്ല' അക്രമത്തെ അപലപിച്ച് കാതറിന് റസ്സല്‍ പറഞ്ഞു.
ആക്രമണങ്ങള്‍ ജീവന് അപഹരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇതിനകം തന്നെ ദുര്‍ബലരായ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'കുട്ടികളും കുടുംബങ്ങളും ഉറങ്ങിക്കിടക്കുന്ന താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്ക് നേരെയായിരുന്നു ചില ആക്രമണങ്ങള്‍. ഗസ്സയില്‍ ഒരിടവും സുരക്ഷിതമല്ല എന്നതിന്റെ മറ്റൊരു ഭീകരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്' അവര്‍ ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ഇപ്പോഴത്തെ സാഹചര്യവും അവര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്റാഈലിന്റെ ഉപരോധത്തെ കുറിച്ചും അവര്‍ എടുത്തു പറഞ്ഞു.
'16 ദിവസമായിരിക്കുന്നു മാനുഷിക സഹായവുമായുള്ള അവസാന ട്രക്ക് ഗസ്സയിലേക്ക് വന്നിട്ട്. കൂടാതെ, പ്രധാന ഡീസലൈനേഷന്‍ പ്ലാന്റിലേക്കുള്ള (കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന പ്ലാന്റ്) വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇത് കുടിവെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറച്ചു' അവര്‍ പറഞ്ഞു.
15 മാസത്തിലധികം നീണ്ട യുദ്ധം സഹിച്ചവരാണ് ഗസ്സയിലെ പത്ത് ലക്ഷം വരുന്ന കുഞ്ഞുങ്ങള്‍. അവരെ വീണ്ടും ഭയത്തിന്റെയും മരണത്തിന്റെയും ലോകത്തേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണങ്ങളും ക്രൂരതയും ഉടന്‍ അവസാനിപ്പിക്കണം- കാതറിന് റസ്സല്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ കക്ഷികളും മാനിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാനുഷിക സഹായം ഉടനടി ലഭ്യമാക്കാന്‍ അനുവദിക്കണം. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം - അവര്‍ ആവശ്യപ്പെട്ടു.
In a shocking attack, Israeli airstrikes in Gaza have killed over 130 children within hours. UNICEF chief Catherine Russell states this is the highest child death toll in a single day in the past 18 months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 17 hours ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 17 hours ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 17 hours ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 17 hours ago
കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 18 hours ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 18 hours ago
വീരപ്പന് തമിഴ്നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 18 hours ago
കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 18 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 19 hours ago
ആശുപത്രിയിലെത്തി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 19 hours ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 20 hours ago
2029ലെ ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 20 hours ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 20 hours ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 21 hours ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 21 hours ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 21 hours ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• a day ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• a day ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• a day ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• a day ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 21 hours ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 21 hours ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 21 hours ago