HOME
DETAILS

ഹൈദരാബാ​​ദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

  
March 23 2025 | 06:03 AM

Attention to Those Who Eat at Every Hotel in Hyderabad

 

ഹൈദരാബാദ്: നമ്മൾ മലയാളികൾ ​ദീർഘ ദൂര യാത്രകളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ് . ആ പ്രദേശത്തെ വ്യത്യസ്ത രുചികളിൽ ഉള്ളതും വൈവിധ്യവുമായ വിഭവങ്ങൾ പരീക്ഷിച്ചു നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഹൈ​ദരാബാദിൽ എത്തികഴിഞ്ഞാൽ ഹൈ​ദരാബാദി ബിരിയാണിയും മട്ടൻ ഹലീമും തുടങ്ങിയ പലതരം വിഭവങ്ങൾ കഴിക്കാറുണ്ട്. എന്നാൽ എല്ലാ ഹോട്ടലുകളിൽ നിന്നും കേറി കഴിക്കുന്നത് തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചതിന്റെ പേര് പറഞ്ഞ് ഹൈദരാബാദിലെ മൂന്ന് പ്രശസ്ത ഭക്ഷണശാലകൾക്കെതിരെ തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഈ റെസ്റ്റോറന്റുകളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗച്ചിബൗളിയിലെ പ്രശസ്ത ടിഫിൻ സെന്ററായ വരലക്ഷ്മി ടിഫിൻസ്, ഹയാത്ത്‌നഗറിലെ ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡ്, മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സ് എന്നിവയാണ് പരിശോധനയിൽ പിടിയിലായത്. വരലക്ഷ്മി ടിഫിൻസിൽ വൃത്തിഹീനമായ മതിലുകൾ, തകർന്ന അടുക്കള തറ, അടഞ്ഞ അഴുക്കുചാലുകൾ, മൂടാത്ത മാലിന്യക്കൂമ്പാരങ്ങൾ എന്നിവ കണ്ടെത്തി. ജലവിശകലന റിപ്പോർട്ടും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലഭ്യമല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അടുക്കളയ്ക്ക് പുറത്ത് എലികളുടെ സാന്നിധ്യവും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിന്ന് എണ്ണ ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു.

ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡിൽ പാചക-സംഭരണ മേഖലകളിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ കൂൺ, ഐസ്ക്രീം, പോപ്പി വിത്തുകൾ, മാംസം എന്നിവ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അടുക്കളയിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും കീടനിയന്ത്രണ രേഖകൾ ഹാജരാക്കാൻ കഴിയാത്തതും ഗുരുതര വീഴ്ചയായി അധികൃതർ വിലയിരുത്തി.

മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സിൽ പൊട്ടിയ ടൈലുകളും കെട്ടിക്കിടക്കുന്ന വെള്ളവും നിറഞ്ഞ വൃത്തികെട്ട തറയാണ് ഉദ്യോഗസ്ഥരെ കാത്തിരുന്നത്. ചിമ്മിനികളിൽ എണ്ണ പുരണ്ടതും ഡ്രെയിനേജ് അടഞ്ഞതും കൂടാതെ, അടുക്കളയിൽ വീട്ടുഈച്ചകളുടെ ശല്യവും ശ്രദ്ധയിൽപ്പെട്ടു. സിന്തറ്റിക് ഭക്ഷണ നിറങ്ങളുടെ ഉപയോഗവും റഫ്രിജറേറ്ററുകളിൽ സസ്യാഹാര-മാംസാഹാര വിഭവങ്ങൾ ഒരുമിച്ച് സൂക്ഷിച്ചതും വിമർശനത്തിന് ഇടയാക്കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ തലയിൽ തൊപ്പിയോ കയ്യുറകളോ ധരിക്കാതിരുന്നതും പ്രധാന രേഖകൾ ലഭ്യമല്ലാത്തതും അധികൃതർ എടുത്തുപറഞ്ഞു.

ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

Cricket
  •  10 hours ago
No Image

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

Cricket
  •  11 hours ago
No Image

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

Kerala
  •  11 hours ago
No Image

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ

Kerala
  •  12 hours ago
No Image

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ

Kerala
  •  12 hours ago
No Image

കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം

Cricket
  •  12 hours ago
No Image

എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല

National
  •  12 hours ago
No Image

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ

Football
  •  12 hours ago
No Image

സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം

Kerala
  •  13 hours ago
No Image

ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

Kerala
  •  13 hours ago