'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം
തെല്‍ അവീവ്: ഇസ്‌റാഈല്‍ തകര്‍ച്ചയുടെ വക്കിലെന്നും നെതന്യാഹബു ഭരണകൂടം തകരുമെന്നും വെളിപെടുത്തി മുന്‍ പാര്‍ലമെന്റ് അംഗം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്‌റാഈല്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഇടതുപക്ഷ മെറെറ്റ്‌സ് പാര്‍ട്ടിയിലെ നെസറ്റ് മുന്‍ അംഗം മോഷെ റാസിന്റെ വെളിപെടുത്തല്‍
'രാജ്യം വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുഴുവന്‍ ഭരണകൂടത്തിന്റെയും തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്' ന്യൂസ് ഏജന്‍സിയായ അനഡോലുവിന് നല്‍കിയ അഭിമുഖത്തില്‍ റാസ് പറയുന്നു.
അതേസമയം, ഇസ്‌റാഈലിനുള്ളിലെ വിഭാഗീയത ഫലസ്തീനുമായി ബന്ധപ്പെട്ടതല്ലെന്നും മോഷെ റാസ് വ്യക്തമാക്കുന്നു.
'ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക, അഴിമതി, അവകാശ ലംഘനങ്ങള്‍ തുടങ്ങി നെതന്യാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പിന്തുണക്കുന്ന നെതന്യാഹു പക്ഷക്കാരും നെതന്യാഹുവിന്റെ എതിരാളികളും തമ്മിലാണ് യഥാര്‍ത്ഥ ഭിന്നിപ്പ്. എതിരാളികള്‍ ശക്തായ ഭാഷയില്‍ പ്രതികരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം' റാസ് പറയുന്നു.
ഇപ്പോള്‍ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങള്‍ ഇതിന് മുന്‍പ് ഒരിക്കലും ഇസ്‌റാഈല്‍ അഭിമുഖീകരിച്ചിട്ടില്ലെന്നും റാസ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരെ സമീപ ദിവസങ്ങളില്‍ ഇസ്‌റാഈലിലുടനീളം ബഹുജന പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടത് രാസ് ചൂണ്ടിക്കാട്ടി. ഷിന്‍ബെല്‍റ്റിനെ പുറത്താക്കല്‍, അറ്റോര്‍ണി ജനറല്‍ ഗാലി ബര്‍വ മിയാറയിലെ വിശ്വാസം പിന്‍വലിക്കല്‍ തുടങ്ങി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായിരുന്നു പ്രതിഷേധങ്ങള്‍.
ഇസ്‌റാഈലി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നത് ഒഴിവാക്കാന്‍ ഗസ്സയിലെ വ്യോമാക്രമണം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ വലിയൊരു ഭാഗം ഇതിനെ പിന്തുണക്കുന്നുണ്ടെന്നും റാസ് പറഞ്ഞു. ഇസ്‌റാഈല്‍ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ആവര്‍ത്തിച്ച റാസ് ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് പറയാന്‍ ആകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങളെ പകുതി പേര്‍ പിന്തുണക്കുമ്പോള്‍ ബാക്കി പകുതി പേര്‍ എതിര്‍ക്കുന്നവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌റാഈലികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്, അതിനാല്‍ ഇസ്‌റാഈല്‍ ഒരു ആഭ്യന്തര യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നാല്‍ ഇസ്‌റാഈലി വലതുപക്ഷത്തിന്റെ ഒരു ഭാഗം ഫലസ്തീനികളെയും ഇസ്‌റാഈലികളെയും ഒരുപോലെ അക്രമിക്കും. അത് വളരെ അപകടകരമാണ്. എന്നിരുന്നാലും, ഇസ്‌റാഈലികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഭൂരിപക്ഷം വലതുപക്ഷവും പങ്കുചേരുന്നതായി ഞാന്‍ കാണുന്നില്ല- അദ്ദേഹം പറഞ്ഞു.
ഫലസ്തീനിലെ ഇസ്‌റാഈല്‍ സൈനിക നീക്കം രാജ്യത്ത് വലിയ പ്രതിസന്ധിക്ക് വഴി വെച്ചതായി നേരത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫലസ്തീനില്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇസ്‌റാഈല്‍ സാമ്പത്തിക, സാമൂഹിക, വൈകാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം അഭൂതപൂര്‍വമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കുകയാണെന്നും കണക്കുകള്‍ പുറത്തു കൊണ്ടു വരുന്ന വസ്തുത മറ്റൊന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഭൂതപൂര്‍വമായ സാമ്പത്തിക നഷ്ടങ്ങളാണ് ഗസ്സയില്‍ സൈനിക നടപടിക്ക് പിന്നാലെ ഇസ്‌റാഈല്‍ അഭിമുഖീകരിക്കുന്നതെന്ന് 2025 മാര്‍ച്ച് 21 ന് പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതം രാജ്യത്ത് നടക്കുന്ന സംഘര്‍ം വലിയൊരു വിഭാഗമം ജനത്തെ മാനസിക ആഘ്ാതങ്ങളിലേക്ക് തള്ളിവിട്ടിട്ടുണ്ട്.- റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല മുന്‍ മൊസാദ് മേധാവി ഉള്‍പെടെ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തു വന്നതും തിരിച്ചടിയാണ്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പും ഒരു കാരണമാണ്. എല്ലാം ചേര്‍ന്ന് ഇസ്‌റാഈലിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
Former Knesset member Moshe Raz warns of Israel's deepening constitutional crisis under Prime Minister Netanyahu’s leadership, highlighting widespread public protests against government decisions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
Kerala
• 4 days agoവിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു
Football
• 4 days agoവളർത്തു മൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്
uae
• 4 days agoസൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം
crime
• 4 days ago'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ
Football
• 4 days agoലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു
uae
• 4 days agoമച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
Kerala
• 4 days agoജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്
uae
• 4 days agoഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
National
• 4 days agoഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു
International
• 4 days agoഎസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും
Kerala
• 4 days agoഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി
crime
• 4 days agoഹെയ്ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം
Cricket
• 4 days agoവജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ
Saudi-arabia
• 4 days agoഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
uae
• 4 days agoസീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Kerala
• 4 days agoരാഹുലിന്റെ പേഴ്സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍
Kerala
• 4 days agoകൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്
Kerala
• 4 days agoരാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
- ഫോണ്‍ ഓണായതായി റിപ്പോര്‍ട്ട്
- അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്