
'ഇസ്റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

തെല്‍ അവീവ്: ഇസ്റാഈല്‍ തകര്‍ച്ചയുടെ വക്കിലെന്നും നെതന്യാഹബു ഭരണകൂടം തകരുമെന്നും വെളിപെടുത്തി മുന്‍ പാര്‍ലമെന്റ് അംഗം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്റാഈല്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഇടതുപക്ഷ മെറെറ്റ്സ് പാര്‍ട്ടിയിലെ നെസറ്റ് മുന്‍ അംഗം മോഷെ റാസിന്റെ വെളിപെടുത്തല്‍
'രാജ്യം വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുഴുവന്‍ ഭരണകൂടത്തിന്റെയും തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്' ന്യൂസ് ഏജന്‍സിയായ അനഡോലുവിന് നല്കിയ അഭിമുഖത്തില്‍ റാസ് പറയുന്നു.
അതേസമയം, ഇസ്റാഈലിനുള്ളിലെ വിഭാഗീയത ഫലസ്തീനുമായി ബന്ധപ്പെട്ടതല്ലെന്നും മോഷെ റാസ് വ്യക്തമാക്കുന്നു.
'ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക, അഴിമതി, അവകാശ ലംഘനങ്ങള്‍ തുടങ്ങി നെതന്യാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പിന്തുണക്കുന്ന നെതന്യാഹു പക്ഷക്കാരും നെതന്യാഹുവിന്റെ എതിരാളികളും തമ്മിലാണ് യഥാര്‍ത്ഥ ഭിന്നിപ്പ്. എതിരാളികള്‍ ശക്തായ ഭാഷയില്‍ പ്രതികരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പ്രശ്നം' റാസ് പറയുന്നു.
ഇപ്പോള്‍ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങള്‍ ഇതിന് മുന്‍പ് ഒരിക്കലും ഇസ്റാഈല്‍ അഭിമുഖീകരിച്ചിട്ടില്ലെന്നും റാസ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരെ സമീപ ദിവസങ്ങളില്‍ ഇസ്റാഈലിലുടനീളം ബഹുജന പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടത് രാസ് ചൂണ്ടിക്കാട്ടി. ഷിന്‍ബെല്‍റ്റിനെ പുറത്താക്കല്‍, അറ്റോര്‍ണി ജനറല്‍ ഗാലി ബര്‍വ മിയാറയിലെ വിശ്വാസം പിന്‍വലിക്കല്‍ തുടങ്ങി സര്‍ക്കാര്‍ തീരുമാനങ്ങള്ക്കെതിരായിരുന്നു പ്രതിഷേധങ്ങള്‍.
ഇസ്റാഈലി ബന്ദികളുടെ ജീവന് അപകടത്തിലാക്കുന്നത് ഒഴിവാക്കാന്‍ ഗസ്സയിലെ വ്യോമാക്രമണം ഇസ്റാഈല്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ വലിയൊരു ഭാഗം ഇതിനെ പിന്തുണക്കുന്നുണ്ടെന്നും റാസ് പറഞ്ഞു. ഇസ്റാഈല്‍ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ആവര്‍ത്തിച്ച റാസ് ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് പറയാന്‍ ആകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങളെ പകുതി പേര് പിന്തുണക്കുമ്പോള്‍ ബാക്കി പകുതി പേര് എതിര്‍ക്കുന്നവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്റാഈലികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്, അതിനാല്‍ ഇസ്റാഈല്‍ ഒരു ആഭ്യന്തര യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നാല്‍ ഇസ്റാഈലി വലതുപക്ഷത്തിന്റെ ഒരു ഭാഗം ഫലസ്തീനികളെയും ഇസ്റാഈലികളെയും ഒരുപോലെ അക്രമിക്കും. അത് വളരെ അപകടകരമാണ്. എന്നിരുന്നാലും, ഇസ്റാഈലികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഭൂരിപക്ഷം വലതുപക്ഷവും പങ്കുചേരുന്നതായി ഞാന്‍ കാണുന്നില്ല- അദ്ദേഹം പറഞ്ഞു.
ഫലസ്തീനിലെ ഇസ്റാഈല്‍ സൈനിക നീക്കം രാജ്യത്ത് വലിയ പ്രതിസന്ധിക്ക് വഴി വെച്ചതായി നേരത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫലസ്തീനില്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇസ്റാഈല്‍ സാമ്പത്തിക, സാമൂഹിക, വൈകാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം അഭൂതപൂര്‍വമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കുകയാണെന്നും കണക്കുകള്‍ പുറത്തു കൊണ്ടു വരുന്ന വസ്തുത മറ്റൊന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഭൂതപൂര്‍വമായ സാമ്പത്തിക നഷ്ടങ്ങളാണ് ഗസ്സയില്‍ സൈനിക നടപടിക്ക് പിന്നാലെ ഇസ്റാഈല്‍ അഭിമുഖീകരിക്കുന്നതെന്ന് 2025 മാര്‍ച്ച് 21 ന് പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതം രാജ്യത്ത് നടക്കുന്ന സംഘര്‍ം വലിയൊരു വിഭാഗമം ജനത്തെ മാനസിക ആഘ്ാതങ്ങളിലേക്ക് തള്ളിവിട്ടിട്ടുണ്ട്.- റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല മുന്‍ മൊസാദ് മേധാവി ഉള്‍പെടെ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തു വന്നതും തിരിച്ചടിയാണ്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പും ഒരു കാരണമാണ്. എല്ലാം ചേര്‍ന്ന് ഇസ്റാഈലിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Former Knesset member Moshe Raz warns of Israel's deepening constitutional crisis under Prime Minister Netanyahu’s leadership, highlighting widespread public protests against government decisions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• a day ago
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• a day ago
ലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• a day ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്സ്പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• a day ago
വയനാട്ടിലെ തൊള്ളായിരം കണ്ടിയില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• a day ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• a day ago
ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം
Kerala
• a day ago
ഊട്ടി ഫ്ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും
latest
• a day ago
ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ
Kerala
• a day ago
യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്റാഈല്‍; ആക്രമണങ്ങളില്‍ 84 പേര് കൊല്ലപ്പെട്ടു
International
• a day ago
ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ് സ്വത്ത് തട്ടി; ജമാഅത്തെ ഇസ്ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി
Kerala
• a day ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• a day ago
മുസ്ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• a day ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• a day ago
കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്
International
• 2 days ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
Saudi-arabia
• 2 days ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• a day ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ
National
• a day ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• a day ago