ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്ത് കുവൈത്ത് സർക്കാർ; നടപടി പാഠപുസ്തക ചോർച്ചയും വിദ്യാർത്ഥി പീഡനവും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖലയിലെ അച്ചടക്കവും ധാർമ്മികതയും ലംഘിച്ച സംഭവത്തിൽ ഏഴ് അധ്യാപകരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായി മൂന്ന് മാസത്തേക്കാണ് ഇവരെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്. പ്രൊഫഷണൽ നിലവാരവും സുതാര്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി നൽകിയ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് നടപടി.
പാഠപുസ്തക ചോർച്ചയും മോശം പെരുമാറ്റവും സസ്പെൻഷനിലായവരിൽ മൂന്ന് അധ്യാപകർ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പുതിയ പാഠ്യപദ്ധതിയുടെ ഇലക്ട്രോണിക് ട്രയൽ പതിപ്പുകൾ പരസ്യപ്പെടുത്തിയവരാണ്. ഇത് പാഠ്യപദ്ധതി നിയന്ത്രണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റ് രണ്ട് അധ്യാപകർക്കെതിരെ സ്കൂൾ പരിസരത്ത് അധ്യാപക പദവിക്ക് നിരക്കാത്ത രീതിയിലുള്ള മോശം പെരുമാറ്റത്തിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ബാക്കിയുള്ള രണ്ട് കേസുകളിൽ വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിച്ചെന്ന ആരോപണത്തിലാണ് അധ്യാപകരെ അന്വേഷണത്തിന് വിധേയമാക്കിയത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്ന നിയമങ്ങൾക്കെതിരായ ഇത്തരം നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.
the kuwait government has suspended seven teachers after serious allegations surfaced, including textbook leaks and student abuse. authorities have launched investigations, stressing zero tolerance toward misconduct and reaffirming commitments to student safety and academic integrity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."