HOME
DETAILS

വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി

  
Web Desk
February 09, 2026 | 2:40 PM

mandya suicide news mother and daughter found dead in malavalli

മാണ്ഡ്യ: 19-കാരിയായ മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ, അയൽവാസിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദളവായി കൊടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ശകുന്തള (43), മകൾ പ്രിയങ്ക (19) എന്നിവരാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മുത്തുരാജുവിനെതിരെ (35) പൊലിസ് കേസെടുത്തു.

ഭീഷണിയും മാനസിക പീഡനവും

അയൽവാസിയായ മുത്തുരാജു വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും കുടുംബത്തെയും ശല്യം ചെയ്യുകയായിരുന്നു.പ്രിയങ്കയുടെ കുടുംബം ഇയാളുടെ ആവശ്യം നിരസിക്കുകയും പ്രിയങ്കയിൽ നിന്ന് അകന്നുനിൽക്കാൻ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കുടുംബം പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിച്ചു.പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ മുത്തുരാജു നിയന്ത്രണം വിട്ടു. പ്രിയങ്കയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കൊല്ലുമെന്നും ഫോണിലൂടെയും നേരിട്ടും ഇയാൾ ഭീഷണിപ്പെടുത്തി.

ദാരുണ അന്ത്യം

പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ ഭീഷണി കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കി. ഗ്രാമത്തിൽ അപമാനിക്കപ്പെടുമോ എന്നും മുത്തുരാജു ഉപദ്രവിക്കുമോ എന്നുമുള്ള ഭയമാണ് ഇരുവരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലിസ് കരുതുന്നു. പ്രിയങ്കയുടെ പിതാവ് മഹേഷ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.

പൊലിസ് നടപടി

മഹേഷിന്റെ പരാതിയിൽ ഹാലഗുരു പൊലിസ് മുത്തുരാജുവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാൻ പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ നിരക്കിൽ വീട്, വ്യാജ സിവിൽ ഐഡി; കുവൈത്തിൽ പ്രവാസികളെ കുടുക്കാൻ പുതിയ തട്ടിപ്പ് ഇങ്ങനെ

Kuwait
  •  2 hours ago
No Image

രാജസ്ഥാനിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പിടികൂടി ഗുജറാത്ത് അതിർത്തിയിൽ വിട്ടയച്ചു

National
  •  2 hours ago
No Image

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് വൻ സ്ഫോടക വസ്തു കടത്ത്: ഇടനിലക്കാരനും പിടിയിൽ; അറസ്റ്റിലായവർ മൂന്നായി

crime
  •  3 hours ago
No Image

ഒമാനിൽ പ്രവാസികൾക്കും കമ്പനികൾക്കും വൻ ആശ്വാസം; 100 മില്യൺ റിയാൽ തൊഴിൽ പിഴകൾ എഴുതിത്തള്ളി

oman
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: കൂടുതൽ അറസ്റ്റിലേക്ക്; കൊടിമര നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

crime
  •  3 hours ago
No Image

ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്ത് കുവൈത്ത് സർക്കാർ; നടപടി പാഠപുസ്തക ചോർച്ചയും വിദ്യാർത്ഥി പീഡനവും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ

Kuwait
  •  3 hours ago
No Image

സഞ്ജുവും, ഇഷനും വഴിമാറേണ്ടി വരുമോ? ഇന്ത്യൻ ഓപ്പണിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ വൈഭവ് വരുന്നു

Cricket
  •  3 hours ago
No Image

ഹൈഡ്രജന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയുമായി ഒമാന്‍

oman
  •  3 hours ago
No Image

യുഎഇയിൽ ഇനി വർക്ക് പെർമിറ്റ് നിമിഷങ്ങൾക്കുള്ളിൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വൻ മാറ്റങ്ങളുമായി മാനവ വിഭവശേഷി മന്ത്രാലയം

uae
  •  3 hours ago
No Image

സി.ജെ. റോയിയുടെ മരണം: 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല'; വെളിപ്പെടുത്തലുമായി കോൺഫിഡന്റ് ഗ്രൂപ്പ്

Kerala
  •  4 hours ago