HOME
DETAILS

വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം

  
Web Desk
April 02, 2025 | 3:25 AM

Waqf Amendment Bill 2024 Key Changes

ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നതെന്ന് ഇന്നറിയാം. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുക. റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം കരട് ബില്ലുണ്ടായിരുന്നെങ്കിലും അത് തന്നെ സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

സമിതി റിപ്പോര്‍ട്ടില്‍ അസദുദ്ദീന്‍ ഉവൈസി നല്‍കിയ 100ലധികം പേജുള്ള വിയോജനക്കുറിപ്പിലെ 10 പേജോളം ബ്ലാക്കൗട്ട് ചെയ്തതും സമിതിയിലെ കോണ്‍ഗ്രസ് അംഗം സയ്യിദ് നസീര്‍ ഹുസൈന്റെ കുറിപ്പിലെ ഭാഗങ്ങളും നീക്കിയതും വിവാദമായിരുന്നു.

അതോടൊപ്പം വിഷയവുമായി ബന്ധമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി. ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലിനെക്കാളും അപകടകരമായ വ്യവസ്ഥകളാണ് സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദിഷ്ട കരട് ബില്ലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അഞ്ചുവര്‍ഷമെങ്കില്‍ പ്രകടമായി ഇസ് ലാമികാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമുള്ളത്. നേരത്തെ മതം മാറി അഞ്ചു വര്‍ഷം എന്നായിരുന്നു ആദ്യ ഭേദഗതി ബില്ലിലുണ്ടായിരുന്നത്. അത് മതാനുഷ്ഠാനം പ്രകടമായിരിക്കണമെന്നാക്കി കടുപ്പിച്ചു.

ഇസ്‌ലാമികാവശ്യത്തിന് കാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കള്‍ വഖ്ഫ് സ്വത്തായി മാറുന്ന വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ നിലനിര്‍ത്തിയെങ്കിലും അത് രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രം ബാധകമാക്കി. അതോടൊപ്പം അതില്‍ നിലവില്‍ തര്‍ക്കത്തിലുള്ളവ ഉള്‍പ്പെടില്ല. രാജ്യത്തെ 80 ശതമാനം വഖ്ഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. വഖ്ഫ് ഭൂമിയ്ക്ക് മേല്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചാല്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ മാറ്റി അത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ നിശ്ചിത സ്വത്ത് വഖ്ഫ് സ്വത്തായി പരിഗണിക്കില്ല.

വഖ്ഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും എക്സ് ഒഫിഷ്യോ അംഗം കൂടാതെ രണ്ടു അമുസ് ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും നിലനിര്‍ത്തി. ഇതില്‍ മാറ്റങ്ങളുണ്ടോയെന്നും ബില്‍ ലഭ്യമാകുന്നതോടെ അറിയാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a day ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago