HOME
DETAILS

വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം

  
Web Desk
April 02, 2025 | 3:25 AM

Waqf Amendment Bill 2024 Key Changes

ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നതെന്ന് ഇന്നറിയാം. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുക. റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം കരട് ബില്ലുണ്ടായിരുന്നെങ്കിലും അത് തന്നെ സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

സമിതി റിപ്പോര്‍ട്ടില്‍ അസദുദ്ദീന്‍ ഉവൈസി നല്‍കിയ 100ലധികം പേജുള്ള വിയോജനക്കുറിപ്പിലെ 10 പേജോളം ബ്ലാക്കൗട്ട് ചെയ്തതും സമിതിയിലെ കോണ്‍ഗ്രസ് അംഗം സയ്യിദ് നസീര്‍ ഹുസൈന്റെ കുറിപ്പിലെ ഭാഗങ്ങളും നീക്കിയതും വിവാദമായിരുന്നു.

അതോടൊപ്പം വിഷയവുമായി ബന്ധമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി. ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലിനെക്കാളും അപകടകരമായ വ്യവസ്ഥകളാണ് സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദിഷ്ട കരട് ബില്ലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അഞ്ചുവര്‍ഷമെങ്കില്‍ പ്രകടമായി ഇസ് ലാമികാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമുള്ളത്. നേരത്തെ മതം മാറി അഞ്ചു വര്‍ഷം എന്നായിരുന്നു ആദ്യ ഭേദഗതി ബില്ലിലുണ്ടായിരുന്നത്. അത് മതാനുഷ്ഠാനം പ്രകടമായിരിക്കണമെന്നാക്കി കടുപ്പിച്ചു.

ഇസ്‌ലാമികാവശ്യത്തിന് കാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കള്‍ വഖ്ഫ് സ്വത്തായി മാറുന്ന വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ നിലനിര്‍ത്തിയെങ്കിലും അത് രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രം ബാധകമാക്കി. അതോടൊപ്പം അതില്‍ നിലവില്‍ തര്‍ക്കത്തിലുള്ളവ ഉള്‍പ്പെടില്ല. രാജ്യത്തെ 80 ശതമാനം വഖ്ഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. വഖ്ഫ് ഭൂമിയ്ക്ക് മേല്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചാല്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ മാറ്റി അത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ നിശ്ചിത സ്വത്ത് വഖ്ഫ് സ്വത്തായി പരിഗണിക്കില്ല.

വഖ്ഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും എക്സ് ഒഫിഷ്യോ അംഗം കൂടാതെ രണ്ടു അമുസ് ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും നിലനിര്‍ത്തി. ഇതില്‍ മാറ്റങ്ങളുണ്ടോയെന്നും ബില്‍ ലഭ്യമാകുന്നതോടെ അറിയാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  13 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  13 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  14 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  14 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  14 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  14 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  15 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  15 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  15 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  15 hours ago