HOME
DETAILS

വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം

  
Web Desk
April 02, 2025 | 3:25 AM

Waqf Amendment Bill 2024 Key Changes

ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നതെന്ന് ഇന്നറിയാം. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുക. റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം കരട് ബില്ലുണ്ടായിരുന്നെങ്കിലും അത് തന്നെ സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

സമിതി റിപ്പോര്‍ട്ടില്‍ അസദുദ്ദീന്‍ ഉവൈസി നല്‍കിയ 100ലധികം പേജുള്ള വിയോജനക്കുറിപ്പിലെ 10 പേജോളം ബ്ലാക്കൗട്ട് ചെയ്തതും സമിതിയിലെ കോണ്‍ഗ്രസ് അംഗം സയ്യിദ് നസീര്‍ ഹുസൈന്റെ കുറിപ്പിലെ ഭാഗങ്ങളും നീക്കിയതും വിവാദമായിരുന്നു.

അതോടൊപ്പം വിഷയവുമായി ബന്ധമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി. ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലിനെക്കാളും അപകടകരമായ വ്യവസ്ഥകളാണ് സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദിഷ്ട കരട് ബില്ലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അഞ്ചുവര്‍ഷമെങ്കില്‍ പ്രകടമായി ഇസ് ലാമികാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമുള്ളത്. നേരത്തെ മതം മാറി അഞ്ചു വര്‍ഷം എന്നായിരുന്നു ആദ്യ ഭേദഗതി ബില്ലിലുണ്ടായിരുന്നത്. അത് മതാനുഷ്ഠാനം പ്രകടമായിരിക്കണമെന്നാക്കി കടുപ്പിച്ചു.

ഇസ്‌ലാമികാവശ്യത്തിന് കാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കള്‍ വഖ്ഫ് സ്വത്തായി മാറുന്ന വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ നിലനിര്‍ത്തിയെങ്കിലും അത് രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രം ബാധകമാക്കി. അതോടൊപ്പം അതില്‍ നിലവില്‍ തര്‍ക്കത്തിലുള്ളവ ഉള്‍പ്പെടില്ല. രാജ്യത്തെ 80 ശതമാനം വഖ്ഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. വഖ്ഫ് ഭൂമിയ്ക്ക് മേല്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചാല്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ മാറ്റി അത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ നിശ്ചിത സ്വത്ത് വഖ്ഫ് സ്വത്തായി പരിഗണിക്കില്ല.

വഖ്ഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും എക്സ് ഒഫിഷ്യോ അംഗം കൂടാതെ രണ്ടു അമുസ് ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും നിലനിര്‍ത്തി. ഇതില്‍ മാറ്റങ്ങളുണ്ടോയെന്നും ബില്‍ ലഭ്യമാകുന്നതോടെ അറിയാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  a day ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  a day ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  a day ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  a day ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  a day ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  a day ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  a day ago
No Image

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് വഖ്ഫ് ബോർഡിൽ അമുസ് ലിംകളെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട: പിണറായി വിജയൻ

latest
  •  a day ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  a day ago