HOME
DETAILS

വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം

  
Web Desk
April 02, 2025 | 3:25 AM

Waqf Amendment Bill 2024 Key Changes

ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നതെന്ന് ഇന്നറിയാം. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുക. റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം കരട് ബില്ലുണ്ടായിരുന്നെങ്കിലും അത് തന്നെ സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

സമിതി റിപ്പോര്‍ട്ടില്‍ അസദുദ്ദീന്‍ ഉവൈസി നല്‍കിയ 100ലധികം പേജുള്ള വിയോജനക്കുറിപ്പിലെ 10 പേജോളം ബ്ലാക്കൗട്ട് ചെയ്തതും സമിതിയിലെ കോണ്‍ഗ്രസ് അംഗം സയ്യിദ് നസീര്‍ ഹുസൈന്റെ കുറിപ്പിലെ ഭാഗങ്ങളും നീക്കിയതും വിവാദമായിരുന്നു.

അതോടൊപ്പം വിഷയവുമായി ബന്ധമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി. ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലിനെക്കാളും അപകടകരമായ വ്യവസ്ഥകളാണ് സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദിഷ്ട കരട് ബില്ലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അഞ്ചുവര്‍ഷമെങ്കില്‍ പ്രകടമായി ഇസ് ലാമികാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമുള്ളത്. നേരത്തെ മതം മാറി അഞ്ചു വര്‍ഷം എന്നായിരുന്നു ആദ്യ ഭേദഗതി ബില്ലിലുണ്ടായിരുന്നത്. അത് മതാനുഷ്ഠാനം പ്രകടമായിരിക്കണമെന്നാക്കി കടുപ്പിച്ചു.

ഇസ്‌ലാമികാവശ്യത്തിന് കാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കള്‍ വഖ്ഫ് സ്വത്തായി മാറുന്ന വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ നിലനിര്‍ത്തിയെങ്കിലും അത് രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രം ബാധകമാക്കി. അതോടൊപ്പം അതില്‍ നിലവില്‍ തര്‍ക്കത്തിലുള്ളവ ഉള്‍പ്പെടില്ല. രാജ്യത്തെ 80 ശതമാനം വഖ്ഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. വഖ്ഫ് ഭൂമിയ്ക്ക് മേല്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചാല്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ മാറ്റി അത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ നിശ്ചിത സ്വത്ത് വഖ്ഫ് സ്വത്തായി പരിഗണിക്കില്ല.

വഖ്ഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും എക്സ് ഒഫിഷ്യോ അംഗം കൂടാതെ രണ്ടു അമുസ് ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും നിലനിര്‍ത്തി. ഇതില്‍ മാറ്റങ്ങളുണ്ടോയെന്നും ബില്‍ ലഭ്യമാകുന്നതോടെ അറിയാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  a day ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  a day ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  a day ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  a day ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  a day ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  a day ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  a day ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  a day ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  a day ago