HOME
DETAILS

ട്രംപിന്റെ പകരച്ചുങ്കത്തിന് ചൈനീസ് തിരിച്ചടി; ആഗോള ഓഹരിവിപണിയില്‍ വന്‍തകര്‍ച്ച

  
Web Desk
April 05, 2025 | 4:24 AM

Global Stock Markets Plunge Amid Trumps Tariff War Escalation

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ഇന്ന് ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്. 
 ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മില്യണ്‍ കണക്കിന് നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമാണ് ഓഹരി വിപണിയില്‍ ഇത്രയും വലിയ ഇടിവുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.യു.എസ് വിപണിയിലും കനത്ത ഇടിവ് തുടരുകയാണ്.

പകരത്തിന് പകരം നിലപാടുമായി ചൈനുയം കാനഡയുമുള്‍പെടെ രംഗത്തെത്തിയതാണ് ആഗോള വിപണിയെ ബാധിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പകരം തീരുവ എന്ന ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധത്തിലേക്കും പിന്നാലെ സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചേക്കുമെന്ന ആശങ്കയും വിപണികള്‍ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ALSO READ: വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത് | Trade War

യു.എസില്‍ ഡൗ ജോണ്‍സ് ഇന്‍ഡക്സില്‍ ആവേറജില്‍ 1,679.39 പോയിന്റ് താഴെയായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ ഇന്നലെ രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 10 ശതമാമനം ഇടിവ് രേഖപ്പെടുത്തിയതായും ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്&പി 500ഇന്‍ഡസിലാകട്ടെ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യ നഷ്ടമുണ്ടായതായി കണക്കുകള്‍ പറയുന്നു. 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 1050.44 പോയിന്റ് അഥവാ 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.

ഇന്നലെ ആപ്പിളിനാണ് ഓഹരികളില്‍ കനത്ത നഷ്ടമുണ്ടായത്.ആപ്പിളിന് 9.2 ശതമാനം ഇടിവാണ് ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ ആപ്പിളിനുണ്ടാവുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു ഐ.ടി ഭീമനായ നിവിദിയ്കകും കനത്ത നഷ്
മുണ്ടായി. 7.8 ശതമാനം നഷ്ടമാണ് നിവിദിയ്ക ഓഹരികള്‍ കാണിച്ചത്. ആമസോണ്‍ ഓഹരിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുതു വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ പ്രഖ്യാപിച്ചത്.
യു.എസിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി തീരുവ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ പകരം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ വിദേശ തീരുവ നയം. കഴിഞ്ഞ ദിവസം നടപ്പിലാവുമെന്നായിരുന്നു പ്രഖ്യാപനം. ആഗോള ഓഹരി വിപണിയെയും വിവിധ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വലിയ തോതില്‍ ബാധിക്കുന്ന നികുതിയെ ആശങ്കയോടെയാണ് വാണിജ്യലോകം നോക്കിക്കാണുന്നത്.

ചൈന, ഇന്ത്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുവയുദ്ധത്തില്‍ നിന്ന് ട്രംപ് പിന്നോട്ടുപോകാത്തപക്ഷം കടുത്ത സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടും. 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതോടെ ലക്ഷക്കണക്കിനു കോടി ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. പുതിയ നികുതി നിലവില്‍വരുന്ന ദിനമായ ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേല്‍ 34 ശതമാനവും യുറോപ്യന്‍ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു.

അതേസമയം, ട്രംപിന്‍രെ തീരുവക്ക് തിരിച്ചടിയുമായി ചൈനയും കാനഡയും രംഗത്തെത്തി. ചൈനയ്ക്ക് ആകെ 54 ശതമാനം നികുതിയാണ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ട്രംപ് ഏര്‍പ്പെടുത്തിയത്. ഇതിനു പകരമായി യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ചൈന 34 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് കാനഡയും യു.എസിന് നികുതി ഏര്‍പ്പെടുത്തി രംഗത്തെത്തിയത്. ഇതോടെ വ്യാപാരയുദ്ധം മുറുകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിനുകൾ മാർച്ച് വരെ നീട്ടി; സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല 

Kerala
  •  14 minutes ago
No Image

കർഷകർക്ക് ആശ്വാസം; റബർ വിലയിൽ കുതിപ്പ്: മാർച്ചിൽ 250 കടക്കുമെന്ന് സൂചന

Kerala
  •  18 minutes ago
No Image

പണമിടപാട്: ഏപ്രിൽ ഒന്നുമുതൽ പാൻ കാർഡ് പരിധി 10 ലക്ഷം

National
  •  22 minutes ago
No Image

ദേശീയ പണിമുടക്ക്; പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതം സ്തംഭിച്ചു; സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്കെത്താൻ നിർദേശം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Kerala
  •  33 minutes ago
No Image

രാഹുലിന് നിർണായകം! ആദ്യ ബലാത്സം​ഗക്കേസിലെ മുൻകൂർ ജാമ്യ ഹരജിയിൽ വിധി ഇന്ന്

Kerala
  •  an hour ago
No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  8 hours ago
No Image

ദേശീയ പണിമുടക്ക് തുടങ്ങി; ബാങ്ക്, സര്‍ക്കാര്‍ സര്‍വിസുകള്‍ മുടങ്ങും; പി.എസ്.സി പരീക്ഷ മാറ്റി 

Kerala
  •  5 hours ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  9 hours ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  9 hours ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  9 hours ago