ഇഡി വിളിപ്പിച്ചത് കരുവന്നൂർ കേസിലെ മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട്, മൊഴികളിൽ വ്യക്തത വരുത്തുന്നതിനായാണ് തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതെന്ന് സിപിഎം എംപി കെ. രാധാകൃഷ്ണൻ. കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ എല്ലാ ആവശ്യമായ രേഖകളും താൻ നേരത്തേ തന്നെ ഇഡിക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. “ഇത് പോലീസിന്റെ ചോദ്യം ചെയ്യലല്ല, കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനുള്ള പരിശ്രമമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കരുവന്നൂർ സഹകരണ ബാങ്കുമായി പാർട്ടിക്ക് നിക്ഷേപമൊന്നുമില്ലെന്നും, താൻ സെക്രട്ടറിയായിരിക്കുമ്പോൾ ബാങ്കുമായി നേരിട്ട് ഇടപഴകിയതുമില്ലെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരണം നടക്കുന്നുവെന്നും, അതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. "പ്രതിയാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്, അതിന് അടിസ്ഥാനമില്ല," എന്നും അദ്ദേഹം വ്യക്തമാക്കി.
CPM MP K Radhakrishnan stated that the Enforcement Directorate (ED) questioned him solely to clarify witness statements related to the Karuvannur cooperative bank case. After appearing at the ED office in Kochi, he clarified that he had already submitted all required documents including Aadhaar, PAN, and bank details. He denied any party deposits in the bank during his tenure as CPM district secretary and dismissed allegations against him as baseless propaganda.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."