HOME
DETAILS

മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ നടപടിക്ക് സ്റ്റേ ഇല്ല

  
Web Desk
April 09, 2025 | 9:49 AM

No Stay on SFIO Action in Monthly Payment Scam Rules Delhi High Court

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ നടപടിക്ക് സ്റ്റേ ഇല്ല. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. എസ്.എഫ്.ഐ.ഒ (SFIO) അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ ഹരജി നിലനില്‍ക്കുമോ എന്നും കോടതി ചോദിച്ചു. കേസ് 21ന് പുതിയ ബെഞ്ച് വീണ്ടും പരിഗണിക്കും.

പുതിയ ബെഞ്ചായിരിക്കും ഇനി കേസ് കേള്‍ക്കുക. അതേസമയം, കേസില്‍ ഇ.ഡി കടന്നുവരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് സി.എം.ആര്‍.എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്.


കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും വീണ വിജയന്‍ ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടിയായി പണമിടപാട് നടത്തിയെന്നാണ് കേസ്. 

നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മാസപ്പടി വിവാദം

കേരളത്തില്‍ ഈ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് മാസപ്പടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പടെ ആരോപണ വിധേയായ വിവാദമാണിത്. കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന ഇല്‍മനൈറ്റ് ധാതു പ്രധാന അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമറ്റഡ്. കമ്പനിയുടെ തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത രാഷ്ട്രീയക്കാര്‍, ട്രേഡ് യൂണിയനുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കൈക്കൂലി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായ തുക കൈപ്പറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകാന്‍ തുടങ്ങിയത്.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന കമ്പനി സിഎംആര്‍എല്‍-ന് സോഫ്റ്റ്വെയര്‍-ഐടി സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായാണ് 1.72 കോടി രൂപ നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വീണയുടെ കമ്പനി സിഎംആര്‍എല്‍-ന് യാതൊരു സേവനങ്ങളും നല്‍കിയിരുന്നില്ലെന്നും കൈപ്പറ്റിയ തുക തികച്ചും നിയമവിരുദ്ധമാണെന്നുമാണു വ്യക്തമാക്കുന്നത്. സിഎംആര്‍എല്‍ ഓഫീസിലെ 2019ലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വിവിധ വ്യക്തികള്‍ക്ക് അനധികൃതമായി പണം നല്‍കിയെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ എംഡി ശശിധരന്‍ കര്‍ത്ത ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് മുമ്പാകെ നടത്തിയ വെളിപെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

 

In a major development in the monthly payment scam case, the Delhi High Court has refused to grant a stay on the ongoing investigation by the Serious Fraud Investigation Office (SFIO). 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എ.ഐ.ടി ഹൈക്കോടതിയിലേക്ക് 

Kerala
  •  a few seconds ago
No Image

പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം

Kerala
  •  16 minutes ago
No Image

ന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  22 minutes ago
No Image

16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

National
  •  24 minutes ago
No Image

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  an hour ago
No Image

ഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു;  ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍

National
  •  an hour ago
No Image

ടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്

Cricket
  •  an hour ago
No Image

വീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത

Science
  •  2 hours ago
No Image

1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ

Football
  •  2 hours ago
No Image

ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

Kerala
  •  2 hours ago