
തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം

കണ്ണൂർ: തളിപ്പറമ്പിൽ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട അവകാശത്തർക്കം വീണ്ടും വിവാദത്തിൽ. തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം രംഗത്ത്. പൂർവികർ വാക്കാൽ ലീസിന് നൽകിയതാണ് ഈ ഭൂമിയെന്നും സി.ഡി.എം.ഇ.എ കോടതിയിൽ നൽകിയ ഹരജിയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും ഇല്ലത്തിന്റെ അവകാശികൾ പറയുന്നു.
തളിപ്പറമ്പ് നഗരത്തിലെ നിരവധി സ്ഥലങ്ങൾ ഒരുകാലത്ത് നരിക്കോട് ഇല്ലത്തിന്റെതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളിൽ ഉൾപ്പെടെ നരിക്കോട് ഇല്ലത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്. തങ്ങളുടെ മുൻതലമുറ ഇല്ലത്തിന്റെ ഭൂമി പാട്ടം നൽകിയതല്ലാതെ വഖ്ഫ് ബോർഡിന് ഭൂമി നൽകിയെന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമാണ്. വഖ്ഫ് അവകാശവാദം ഉന്നയിക്കുന്ന 600 ഏക്കർ മറുപാട്ടം നൽകിയതായി ഒരു രേഖയുമില്ലെന്നും ഇവർ പറയുന്നു.
അതേസമയം, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കണ്ണൂർ ഡിസ്ട്രിക്ട് മുസ് ലിം എജ്യുക്കേഷനൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ) കോടതിയിൽ നൽകിയ ഹരജിയിൽ 25 ഏക്കർ ഭൂമി വഖ്ഫ് ഭൂമിയല്ലെന്നും നരിക്കോട് ഇല്ലത്തിന്റെതാണെന്നും പറഞ്ഞത് വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
വഖ്ഫ് ബോർഡിന്റെ അനുമതിയോടെ ഉണ്ടാക്കിയ വാടക കരാർ പ്രകാരം കഴിഞ്ഞ 54 വർഷമായി വാടക നൽകിയ 25 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നരിക്കോട് ഈറ്റിശേരി ഇല്ലത്തിനാണെന്ന സി.ഡി.എം.ഇ.എയുടെ നിലപാടിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായ സി.ഡി.എം.ഇ.എ സ്വീകരിക്കുന്നതെന്നാണ് തളിപ്പറമ്പ് മഹല്ല് വഖ്ഫ് സ്വത്ത് സംരക്ഷണസമിതി ഭാരവാഹികളുടെ ആരോപണം.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സി.ഡി.എം.ഇ.എ പറയുന്നത്. 1966ൽ വഖ്ഫ് ബാർഡിന്റെ അന്നത്തെ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ അനുമതി പ്രകാരം 1967ൽ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി അന്നത്തെ മുതവല്ലി കെ.വി സൈനുദ്ദീൻ ഹാജി നൽകിയ ചാർത്താധാരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി തറവാടക നൽകിയാണ് സി.ഡി.എം.ഇ.എയും സർ സയ്യിദ് കോളജും അനുബന്ധ സ്ഥാപനങ്ങളും നടത്തിവരുന്നതെന്നും ഇവർ പറയുന്നു.
സർ സയ്യിദ് കോളജ് നിലനിൽക്കുന്ന വസ്തുവിന്റെ നിയമ പ്രകാരമുള്ള ഹോൾഡർ എന്ന നിലയിൽ കൈവശക്കാരായ സി.ഡി.എം.ഇ.എയുടെ പേരിലുള്ള രേഖകൾ മാറ്റുന്നതിന് ചിലർ നടത്തിയ നീക്കങ്ങളാണ് നിലവിലുള്ള കേസിലേക്ക് നയിച്ചത്. തളിപ്പറമ്പിലെ ആർ.ഡി.ഒ മുമ്പാകെ നിലവിലുള്ള കേസിൽ വിധി പറയുന്നത് വരെ വിഷയത്തിൽ നടപടി ഉണ്ടാകരുതെന്ന ആവശ്യത്തോടെ സി.ഡി.എം.ഇ.എ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥലത്തിന്റെ അവകാശി നരിക്കോട് ഇല്ലമാണെന്ന പരാമർശം കടന്നുകൂടിയത്.
ഇത് വിവാദമായതോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹൈക്കോടതി, വഖ്ഫ് ട്രൈബ്യൂണൽ തുടങ്ങി എല്ലാ ബോഡികളിലും മേൽവസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്പിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോൾഡർ എന്ന നിലയിൽ നിയമാനുസൃതം വസ്തു കൈവശംവച്ച് കോളജ് നടത്തുക മാത്രമാണ് സി.ഡി.എം.ഇ.എ ചെയ്തുവരുന്നതെന്നുമുള്ള വാദവുമായി സി.ഡി.എം.ഇ.എ രംഗത്തു വന്നു. സ്ഥലത്തിന്റെ ഉടമസ്ഥർ നരിക്കോട് ഇല്ലമാണെന്ന പരാമർശം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും തിരുത്തൽ ഹരജി നൽകിയിട്ടുണ്ടെന്നും സി.ഡി.എം.ഇ.എ വ്യക്തമാക്കി. എന്നാൽ, തളിപ്പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലുള്ള വഖ്ഫ് ബോർഡിന്റെ 600 ഏക്കർ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന അവകാശവാദമുയരുകയും കോളജ് മാനേജ്മെന്റ് സമർപ്പിച്ച ഹരജി പുതിയ അവകാശവാദത്തിന് ശക്തിപകരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് സി.ഡി.എം.ഇ.എ.
Taliparamba Waqf land issue Narikkode Eettissery Illam with claim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 3 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 3 days ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 3 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 3 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 3 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 3 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 3 days ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 3 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 3 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 3 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 3 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 3 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 3 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 3 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 3 days ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 3 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 3 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 3 days ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 3 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 3 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 3 days ago