HOME
DETAILS

മിക്കവാറും എല്ലാ വീട്ടിലും കാസ അനുകൂലികളുണ്ട്, അവരുടെ വളര്‍ച്ച ഞെട്ടിക്കുന്നത്, പിന്തുടരുന്നത് ഹിറ്റ്‌ലറിന്റെ ആശയം; ഫാ. അജി പുതിയപറമ്പിലിന് പറയാനുള്ളത്

  
Web Desk
April 22, 2025 | 7:39 AM

father Dr Aji Puthiyaparambil speaks on CASA and KCBC issues

കോഴിക്കോട്: തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്പില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്പില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
മുസ്ലിം വിദ്വേഷം അജണ്ടയാക്കിയ കാസ പോലുള്ള സംഘടനകളുടെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്. നേരത്തെ ക്രിസ്ത്യാനികളെ കുറിച്ചുള്ള കാഴ്ചപ്പാട്, അത് യേശുവിനെ കുറിച്ചുള്ള കാഴ്ചപ്പാടില്‍നിന്നുണ്ടായതാണ്. പെസഹ വ്യാഴദിനത്തില്‍ ക്രിസ്തു അവിടത്തെ ജനങ്ങളുടെ കാല്‍കഴുകി. അന്നത്തെ സാധാരണക്കാരുടെ, ശിഷ്യന്‍മാരുടെ കാലാണ് കഴുകിയത്. അല്ലാതെ അധികാരികളുടെ കാലല്ല കഴുകിയത്. യേശു പറഞ്ഞതെല്ലാം സാധാരണക്കാരുടെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ്. ഭരണവര്‍ഗത്തിന്റെ കാല് കഴുകിയില്ല.
ഒരുകല്‍പ്പനയേ യേശു തന്നുള്ളൂ. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക എന്ന്. എന്നു പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ സ്‌നേഹിക്കമെന്നല്ല. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കണമെന്ന്. യോഹന്നാന്റെ ലേഖനത്തില്‍ വെറുക്കുന്നവന്‍ കൊലപാതകിയാണെന്ന് പറയുന്നുണ്ട്. അതായത് വെറുക്കാന്‍ പ്രേരിപ്പിക്കുന്നത് കൊലപാതകത്തെിന് പ്രേരിപ്പിക്കലാണ്. അപ്പോള്‍ ക്രിസ്ത്യാനികള്‍ ആരെയും വെറുപ്പിക്കാന്‍ പഠിപ്പിക്കുന്നില്ല. സ്‌നേഹമാണ് പഠിപ്പിക്കുന്നത്. 
നമ്മള്‍  കത്തോവിക്കാ സഭ ഇവിടെ ഒുക്കിയ ആശുപത്രി, സ്‌കൂള്‍, വികസനം, മറ്റ് നേട്ടങ്ങളും സൗകര്യങ്ങളും ആര്‍ക്കും നിഷേധിക്കാനോ വിസ്മരിക്കാനോ ആകില്ല. നമ്മള്‍ ഇതെല്ലം കൊടുത്തു. വിദ്യാഭ്യാസം എല്ലാം കൊടുത്തു എന്ന് മാത്രമല്ല വിദ്യാഭ്യാസത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സംസ്‌കാരവും വളര്‍ത്തിയെടുത്തു. 
അതുകൊണ്ട് ഏതെങ്കിലും ഒരു നാട്ടിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ വൈദികന്‍ ഇടപെട്ടാല്‍ സമാധാനത്തിന്റെ പാതയില്‍ തീരുമാനമാകും. മുമ്പ് അച്ഛന്‍മാര്‍ ഏത് പ്രശ്‌നവും പരിഹരിക്കും. അത് പൊതുതീരുമാനമായിരുന്നു. എന്നാല്‍ ഇന്ന്അങ്ങിനെയല്ല. 
കാസപോലുള്ള ഗ്രപ്പുകള്‍ മുസ്ലിം വിദ്വേഷം അജണ്ടയാക്കി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഒരുസമൂഹത്തെ വെറുത്ത് എങ്ങിനെ മുന്നോട്ടുപോകും.?

ഇത് വളരെ പ്ലാന്‍ ചെയ്ത് ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി ഞെട്ടിക്കുന്ന രീതിയിലാണ് കാസയുടെ വളര്‍ച്ച. ഹിറ്റലര്‍ ഒന്നാംമഹായുദ്ധത്തിന് ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷേ 10 വര്‍ഷം കൊണ്ട് ജര്‍മനിയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി അദ്ദേഹം അവിടെ ജനാധിപത്യരൂതിയില്‍ അധികാരത്തിലേറി. അദ്ദേഹം മുന്നോട്ടുവച്ച ആശയമെന്താണ്, വെറുപ്പായിരുന്നു. നമ്മുടെ തകര്‍ച്ചയ്ക്ക് കാരണം ജൂതന്‍മാരാണ്, സഌവ് വംശജര്‍ ആണ്, കമ്യൂണിസ്റ്റുകാരാണ് എന്നെല്ലാമാണ് പ്രചരിപ്പിച്ചത്. ഈ മൂന്ന്‌പേരെയും ചൂണ്ടിക്കാട്ടിയാണ് ഹിറ്റ്‌ലര്‍ പ്രചാരണം നടത്തിയത്. നമ്മുടെ പട്ടിണിക്ക് കാരണം ജൂതരാണ്. നമ്മളുടെ പരാജയത്തിന് കാരണം ജൂതരാണ്... ഇങ്ങനെ ജൂത വിദ്വേഷം പ്രചരിപ്പിച്ച് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഹീറോയായി.

രാഷ്ട്രീയമായി അധര്‍മത്തിലൂടെ ജയിക്കാന്‍ അവരുടെ മുന്നിലുള്ള ഏറ്റവും വലിയ വഴി വെറുപ്പു വിതക്കലാണ്. അതിന് ആദ്യം ശത്രുവിനെ ഉണ്ടാക്കണം. ശത്രുവില്‍ ഭയം തോന്നിക്കണം. അപ്പോള്‍ ഹിറ്റ്‌ലര്‍ പറയും പോലെ നമ്മുടെ സ്വത്ത് തട്ടിയെടുക്കും, നമ്മെ ആക്രമിക്കും എന്ന് പ്രചരിപ്പിക്കും. ഈ വിധത്തിലാണ് ഇവരുടെ ആശയം മുന്നോട്ടുപോകുന്നത്. 
ഞാന്‍ കരുതിയത് അവരുടെ ആശയത്തിന് സ്വീകാര്യതകിട്ടില്ലെന്നാണ്. എന്നാല്‍ കണക്കുകൂടല്‍ അനുസരിച്ച് മിക്കവാറും എല്ലാവീട്ടിലും കാസ പോലുള്ള കാര്യങ്ങളെ അനുകൂലിക്കുന്നവര്‍ ഉണ്ടെന്നത് ദുഖിപ്പിക്കുന്ന കാര്യമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് വഖ്ഫ് നിയമത്തിന്റെ കാര്യത്തില്‍ നമ്മുടെ കെസിബിസിക്ക് ഹിമാലയന്‍ മണ്ടത്തരം പറ്റിയത്. ഇത്രയും വലിയ രാഷ്ട്രീയ പിഴവ് പറ്റിയത് ഇത്തരത്തിലുള്ളവര്‍ കൊടുക്കുന്ന ഉപദേശം കൊണ്ടാണ്. ഈ ഉപദേശം കൊണ്ട് മറ്റെല്ലാം മറന്ന് ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. വെറുപ്പിനുള്ള കാരണങ്ങള്‍ ഇന്ധനമാക്കുന്നുവെന്നും അജി പുതിയപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ വഖ്ഫ് നിയമത്തെ പിന്തുണച്ച കെസിബിസി നടപടിയെ പരസ്യമായി വിമര്‍ശിച്ച് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് എംപിമാരോട് കെസിബിസി ആവശ്യപ്പെട്ടത് വിഭജന ഫോര്‍മുലയ്ക്ക് ഒപ്പം നില്‍ക്കുന്നത് പോലെയായി എന്നാണ് അദ്ദേഹം പറഞ്ഞത്.  അന്നത്തെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കുറിപ്പ് ഇവിടെ വായിക്കാം.

father Dr. Aji Puthiyaparambil speaks on CASA and KCBC issues



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  8 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  8 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  8 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  8 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  8 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  8 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  8 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  8 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  8 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  8 days ago