HOME
DETAILS

പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്‌ 

  
webdesk
April 22, 2025 | 11:00 AM

He broke into the house through the window using a screwdriver the police said hes not a professional killer

 

തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ, കൊലപാതകം രാത്രിയിൽ നടന്നതായും പ്രൊഫഷണൽ കൊലയാളിയല്ല എന്നുമാണ് പോലീസിന്റെ നിഗമനം.

പോലീസ് സൂചനകൾ പ്രകാരം, പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച ശേഷം വാതിൽ തുറന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ ഡിവിആർ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. 

ആക്രമണത്തിനായി ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ പുറകു വശത്തെ വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. അതേസമയം, മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അലമാരയോ, ഷെല്‍ഫോ കുത്തിത്തുറന്നിട്ടില്ലെന്നും, ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.

ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. മുഖത്ത് ആയുധം കൊണ്ടുണ്ടാക്കിയ മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

മരിച്ച വിജയകുമാര്‍ പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. വീടിനുള്ളിലും പരിസരത്തും പൊലിസ് സംഘം പരിശോധന നടത്തി വരികയാണ്. ഇപ്പോഴത്തെ വിവരങ്ങള്‍ ജോലിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരണകാരണം വ്യക്തമല്ലെന്നും, വിശദമായി അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

വിജയകുമാറിന്റെ മകൻ ഗൗതമിന്റെ (2017-ൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ചത്) കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നിരുന്ന സിബിഐ അന്വേഷണവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  3 days ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  3 days ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  3 days ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  3 days ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  3 days ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  3 days ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  3 days ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  3 days ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  3 days ago