HOME
DETAILS

പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്‌ 

  
webdesk
April 22, 2025 | 11:00 AM

He broke into the house through the window using a screwdriver the police said hes not a professional killer

 

തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ, കൊലപാതകം രാത്രിയിൽ നടന്നതായും പ്രൊഫഷണൽ കൊലയാളിയല്ല എന്നുമാണ് പോലീസിന്റെ നിഗമനം.

പോലീസ് സൂചനകൾ പ്രകാരം, പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച ശേഷം വാതിൽ തുറന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ ഡിവിആർ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. 

ആക്രമണത്തിനായി ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ പുറകു വശത്തെ വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. അതേസമയം, മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അലമാരയോ, ഷെല്‍ഫോ കുത്തിത്തുറന്നിട്ടില്ലെന്നും, ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.

ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. മുഖത്ത് ആയുധം കൊണ്ടുണ്ടാക്കിയ മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

മരിച്ച വിജയകുമാര്‍ പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. വീടിനുള്ളിലും പരിസരത്തും പൊലിസ് സംഘം പരിശോധന നടത്തി വരികയാണ്. ഇപ്പോഴത്തെ വിവരങ്ങള്‍ ജോലിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരണകാരണം വ്യക്തമല്ലെന്നും, വിശദമായി അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

വിജയകുമാറിന്റെ മകൻ ഗൗതമിന്റെ (2017-ൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ചത്) കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നിരുന്ന സിബിഐ അന്വേഷണവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  11 days ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  11 days ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  11 days ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  11 days ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  11 days ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  11 days ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  11 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  11 days ago
No Image

ജീവവായുവിന് വേണ്ടി; വായുമലിനീകരണത്തിനെതിരെ ഡല്‍ഹിയില്‍ ജെന്‍ സീ പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി പൊലിസ് 

National
  •  11 days ago
No Image

ഡൽഹിയിൽ വൻ ലഹരിവേട്ട; 328 കിലോഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

National
  •  11 days ago