HOME
DETAILS

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

  
Web Desk
May 02, 2025 | 9:56 AM

Death of a Malayali couple in Kuwait Neighbors said they heard a fight and the womans loud screams from the flat Binsis body was found with her throat slit

 

കുവൈത്ത് സിറ്റി: അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്ലാറ്റിൽ എറണാകുളം സ്വദേശികളായ മലയാളി നഴ്സ് ദമ്പതികൾ സൂരജിനെയും ബിൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. പ്രാഥമിക പൊലീസ് അന്വേഷണം അനുസരിച്ച്, സൂരജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി, ഹാളിൽ രക്തം തളം കെട്ടിയിരുന്നു.

സംഭവദിവസം രാത്രി, ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ റിപ്പോർട്ട് ചെയ്തു. ഫ്ലാറ്റ് പൂട്ടിയിരുന്നതിനാൽ ഇടപെടാൻ കഴിഞ്ഞില്ല. നിലവിളി കേട്ട അയൽക്കാർ ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരമറിയിച്ചു. ഇത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫർവാനിയ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമില്ലാത്തതിനാൽ, പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്.

പൊലീസും പബ്ലിക് പ്രോസിക്യൂട്ടറും മൃതദേഹങ്ങൾ പരിശോധിച്ചു, സംഭവസ്ഥലത്ത് നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചു. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കീഴില്ലം സ്വദേശിനിയായ ബിൻസിയും കണ്ണൂർ സ്വദേശിയായ സൂരജും മക്കളെ നാട്ടിൽ വിട്ട് കുവൈത്തിലേക്ക് മടങ്ങിയെത്തിയത്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കുടുംബം ആദ്യം കുന്നുക്കുരുടിയിൽ താമസിച്ചിരുന്നു, പിന്നീട് കീഴില്ലത്തേക്ക് മാറി. ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുള്ള ദമ്പതികൾ ഓസ്ട്രേലിയയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  3 days ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  3 days ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  3 days ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  3 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  3 days ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  3 days ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  3 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  3 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  3 days ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  3 days ago