ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൻ്റെ ചുമരിൽ പാകിസ്ഥാൻ്റെ പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പോലിസ് പൊളിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അകൈപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊതു ശൗചാലയത്തിന്റെ ചുമരിൽ ആണ് പാകിസ്ഥാൻ പതാക ഒട്ടിച്ചത്. സംഭവത്തിന് പിന്നിൽ മുസ്ലിംകൾ ആണെന്ന് ഹിന്ദുത്വ സംഘടനകൾ പ്രചാരണം നടത്തിവരുന്നതിനിടെ രണ്ട് പേരെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവൃത്തി നടത്തിയതെന്നും അറസ്റ്റിലായ ചന്ദൻ മലാക്കർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവർ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്ത്തകര് ആണെന്നും പോലിസ് പറഞ്ഞു. ഇരുവർക്കും സനാതനി ഏകതാ മഞ്ച് എന്ന ഹിന്ദുത്വ സംഘടനയുമായി ബന്ധമുണ്ടെന്നും ബംഗാവ് ജില്ല പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു,
സംഭവത്തിൽ പോലിസ് പറഞ്ഞത് ഇപ്രകാരം: സ്റ്റേഷനു സമീപമുള്ള ഒരു ശൗചാലയത്തിന്റെ ചുമരിൽ പാകിസ്ഥാൻ ദേശീയ പതാക ഒട്ടിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി. ഇതിന് പിന്നിൽ രണ്ട് പ്രദേശവാസികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വർഗീയ കലാപം സൃഷ്ടിക്കാൻ അവർ 'ഹിന്ദുസ്ഥാൻ മുർദാബാദ്', 'പാകിസ്ഥാൻ സിന്ദാബാദ്' എന്നിവ എഴുതുകയും ചെയ്തു. ഇന്റലിജൻസ് വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രസക്തമായ നിയമ വകുപ്പുകൾ പ്രകാരം പ്രതികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ സനാതനി ഏകതാ മഞ്ചിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇരുവരും സംഘടനയിലെ സജീവ അംഗങ്ങളാണെന്ന് പറഞ്ഞു.
Two Hindutva Group Members Arrested in West Bengal for Pasting Pakistani Flag to Incite Communal Tensions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."