HOME
DETAILS

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

  
May 08 2025 | 01:05 AM

Camp and terminal ready pilgrims will reach Karipur tomorrow

കൊണ്ടോട്ടി: പരിശുദ്ധ ഹജ്ജിന്  ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുന്ന തീർഥാടകരുടെ ആദ്യസംഘം നാളെ കരിപ്പൂരിലെത്തും. തീര്‍ഥാടകര്‍ക്കായി കരിപ്പൂര്‍ ഹജ്ജ് ക്യാംപിലും വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.10ന് പുറപ്പെടുന്ന ആദ്യ വിമാനങ്ങളിലെ തീര്‍ഥാടകരാണ് നാളെ ആദ്യം കരിപ്പൂരിലെത്തുക.

ആദ്യ വിമാനത്തില്‍ 77 പുരുഷന്മാരും 95 സ്ത്രീകളുമടക്കം 172 തീര്‍ഥാടകരാണ് യാത്രതിരിക്കുക. ഇവര്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തിലെത്തും. ശനിയാഴ്ച വൈകിട്ട് 4.30നുള്ള  രണ്ടാമത്തെ വിമാനത്തില്‍   173 പേരും യാത്രയാവും. ഇവര്‍ നാളെ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും ഹജ്ജ് ക്യാപിലെത്തും. തീര്‍ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നത്വി മാനത്താവളത്തിലാണ്. ഇവിടെ ഇതിനായി  പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

ലഗേജുകള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചതിന് ശേഷം തീര്‍ഥാടകര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഹജ്ജ് ക്യാംപിലെത്തും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഹജ്ജ് ഹൗസുകളാണ് ഹജ്ജ് ക്യാംപായി ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ യാത്രാരേഖകൾ ക്യാംപില്‍ ഹജ്ജ് സെൽ ഉദ്യോഗസ്ഥർ കൈമാറും. വിമാനം  പുറപ്പെടുത്തതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ക്യാംപില്‍ നിന്ന് തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 16,194 പേരാണ് കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകൾ വഴി ഈ വർഷം യാത്രതിരിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 348 പേരും ഇതിൽ ഉൾപ്പെടും.  

തീർഥാടകരിൽ 6630 പേർ പുരുഷന്മാരും 9564 പേർ സ്ത്രീകളുമാണ്. കരിപ്പൂർ എംബാർക്കേഷൻ വഴി 5393 പേരും കൊച്ചിയിൽ നിന്ന് 5990 പേരും  കണ്ണൂർ വഴി 4811പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുള്ള 24 പേർ  ഇതര സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക. മൊത്തം തീർഥാടകരിൽ 512 പേർ 65 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽപ്പെട്ടവരും 2311 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുള്ളവരും ആണ്.  

ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിലുള്ളവരാണ്.  ആദ്യ രണ്ട് വിഭാഗങ്ങൾക്ക് നേരിട്ട് അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം 18,200 പേരാണ് സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്നുമായി യാത്രതിരിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  3 hours ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  4 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  4 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  4 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  4 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  4 hours ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  5 hours ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  5 hours ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  5 hours ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  6 hours ago