HOME
DETAILS

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

  
Farzana
May 08 2025 | 03:05 AM

Pakistan Violates Ceasefire Again Heavy Shelling Reported Along LoC in Kupwara Uri Baramulla and Poonch

കുപ് വാര: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സേന തുടര്‍ച്ചയായി കനത്ത ഷെല്ലാക്രമണം നടത്തുകയാണ് അതിര്‍ത്തിയില്‍. കുപ് വാര, ബാരാമുല്ല, ഉറി, അക്‌നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ആക്രമണം.

കുപ് വാരയിലെ കര്‍ണാ സെക്ടറിലാണ് ഷെല്ലുകളും മോര്‍ട്ടാറും ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ക്ക് തീപിടിച്ചു. അതിനിടെ, ഉറിയില്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി) ഓഫീസിന് സമീപം ഷെല്ലുകള്‍ പതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പൂഞ്ച്, കുപ് വാര മേഖലകളില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂടാതെ സൈനികനായ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. കൊല്ലപ്പെട്ട 15 പേരില്‍ കുട്ടികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണങ്ങളില്‍ 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കും രജൗറി ജില്ലയില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു. പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദര്‍, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുല്‍പൂര്‍, കേര്‍ണി തുടങ്ങിയ ഇടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയ്ക്ക് സമീപം ചൊവ്വാഴ്ചയും ഇന്നലെയുമായി നടന്ന പാക് ഷെല്ലാക്രമണത്തില്‍ രണ്ടു പ്രദേശവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളോട് ബങ്കറുകളിലേക്ക് താമസം മാറ്റാന്‍ അതിര്‍ത്തി രക്ഷാസേന നിര്‍ദേശം നല്‍കി. പരുക്കേറ്റവരെ 40 കിലോമീറ്റര്‍ അകലെയുള്ള ബാരാമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഉറിയിലെ ടങ്ധര്‍, ബാരാമുള്ള, നൗഷേര, കുപ്‌വാര മേഖലകളില്‍ പാക് സൈന്യം ഷെല്ലാക്രമണം തുടങ്ങിയത്. പാക് അധീന കശ്മിരില്‍ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം ശക്തിപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ നിന്ന് മാറി ഉറി ടൗണിനു സമീപത്തു വരെ ഷെല്ലാക്രമണം നടന്നതായാണ് വിവരം. പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അതേസമയം, പ്രകോപനമില്ലാതെയുള്ള പാക് ഷെല്ലാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്. തിരിച്ചടിയില്‍ പാകിസ്താന്‍ ഭാഗത്ത് നിരവധി മരണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും അധികൃതര്‍ പറഞ്ഞു. പാക് വെടിവെപ്പ് ആരംഭിച്ചതിന് പിന്നാലെ കര്‍ണായിലെ പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് സൈന്യം മാറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  a day ago

No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  a day ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  a day ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  2 days ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  2 days ago