HOME
DETAILS

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

  
Web Desk
May 08 2025 | 04:05 AM

Explosions Rock Lahore Near Walton Airport as India Strikes Back in Operation Sindoor After Pahalgam Attack

ലാഹോര്‍: പാകിസ്താനിലെ കിഴക്കന്‍ നഗരമായ ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍. ചുരുങ്ങിയത് മൂന്നിടത്തായി സ്‌ഫോടനമുണ്ടായെന്ന് റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപവും സ്‌ഫോടനമുണ്ടായതായാണ സൂചന.  

വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറാബാദ് ഏരിയയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ സ്‌ഫോടനത്തിന് പിന്നാലെ സൈറണ്‍ ശബ്ദം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ വലിയ തോതില്‍ പുക ഉയരുന്നതിന്റെയും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോണ്‍ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചിട്ടുണ്ട്. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രംഗത്തെത്തി. 
 
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ബുധനാഴ്ച നല്‍കിയ കനത്ത തിരിച്ചടിയില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. 'ഓപറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസമായിരുന്നു ഇന്ത്യയുടെ അതിശക്ത തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ നാവിക, കര, വ്യോമസേനകള്‍ ഒന്നിച്ച് നടത്തിയ ആക്രമണത്തില്‍പാക് അധീന കശ്മിരിലെ ഭീകര ക്യാംപുകള്‍ തന്നെയാണ് തകര്‍ത്തതെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാര്‍ ടെക്‌നോളജീസ് ആണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പഹല്‍ഗാമില്‍ പുരുഷന്‍മാരെ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകള്‍ക്കുള്ള ആദരവായി 'ഓപറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70ലേറെ പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരുക്കുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇന്ത്യ തള്ളി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  2 hours ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  2 hours ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  3 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  3 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  3 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  3 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  4 hours ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  4 hours ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  4 hours ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  4 hours ago