
ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്

അബൂദബി: യുഎഇയുടെയും അബൂദബിയുടെയും സാംസ്കാരിക ഭൂപടത്തിലെ ഏറ്റവും മനോഹരമായ അടയാളപ്പെടുത്തലാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്.
യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്വപ്നമായിരുന്ന ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് 2007ലെ ഈദുല്‍ അദ്ഹ സമയത്താണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായും ഇസ്ലാമിക വാസ്തുവിദ്യയുടെയും ഐക്യത്തിന്റെയും ഒരു പ്രതീകമായും ഇത് നിലകൊള്ളുന്നു. വര്‍ഷം തോറും ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസിഖിന്റെ അങ്കണത്തിലേക്ക് എത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി യുഎഇ തയ്യാറെടുക്കുമ്പോള്‍ ഗ്രാന്‍ഡ് മോസ്ഖ് വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്. ട്രംപ് ഭരണകൂടത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ മുന്‍പും ഇവിടേക്ക് എത്തിയിട്ടുണ്ട്. 2020 ല്‍, ഇവാങ്ക ട്രംപും ജാരെഡ് കുഷ്നറും യുഎഇ സന്ദര്‍ശന വേളയില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ഖ് സന്ദര്‍ശിച്ചിരുന്നു.
സമാധാനം, സഹിഷ്ണുത, മതപരമായ ഐക്യം എന്നീ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 55,000 പേര്‍ക്ക് ആരാധന നടത്താന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഗ്രാന്‍ഡ് മോസ്ഖ്, അതിന്റെ കലാസൗന്ദര്യം ആസ്വദിക്കാനും ഇസ്ലാമിക സംസ്കാരത്തെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ പശ്ചാത്തലങ്ങളിലും മതങ്ങളിലുമുള്ള ആളുകളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു.
അബൂദബിയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി സഹിഷ്ണുത, മിതത്വം എന്നീ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 7,800 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്രാര്‍ത്ഥനാ ഹാളും 1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ചെറിയ ഹാളുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, 2022 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്തോനേഷ്യയിലെ സോളോയിലുള്ള ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പൈതൃകത്തെ ആദരിക്കുന്നു. പരമ്പരാഗത ഇന്തോനേഷ്യന്‍ വാസ്തുവിദ്യാ സ്വാധീനങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം അബൂദബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ഖിന്റെ ഡിസൈനിലെ പല ഘടകങ്ങള്‍ ഈ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന്റെ ആസൂത്രണവും രൂപകല്‍പ്പനയും 1980കളുടെ അവസാനത്തിലാണ് ആരംഭിച്ചത്. 1996 നവംബര്‍ 5ന് ഔദ്യോഗികമായി നിര്‍മാണം ആരംഭിച്ചു. ലോകമെമ്പാടുമുള്ള 3,000ത്തിലധികം തൊഴിലാളികളെയും 38 നിര്‍മ്മാണ കമ്പനികളെയും ഉള്‍പ്പെടുത്തി ഏകദേശം 11 വര്‍ഷമെടുത്താണ് മോസ്ഖിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇറ്റലി, ജര്‍മ്മനി, മൊറോക്കോ, ഇന്ത്യ, തുര്‍ക്കി, ചൈന, ഗ്രീസ്, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള വസ്തുക്കളും വിദഗ്ധരായ തൊഴിലാളികളുടെ കരകൗശല വൈദഗ്ധ്യവും ഉപയോഗപ്പെടുത്തിയാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന്റെ വാസ്തുവിദ്യാ പ്രത്യേകതകള്‍
1. താഴികക്കുടങ്ങളും മിനാരങ്ങളും
പള്ളിയില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള 82 താഴികക്കുടങ്ങളുണ്ട്. അവയില്‍ ഏറ്റവും വലുത് പ്രധാന പ്രാര്‍ത്ഥനാ ഹാളിനു മുകളിലാണ്. ഈ മധ്യ താഴികക്കുടത്തിന് ഏകദേശം 32.6 മീറ്റര്‍ വ്യാസമുണ്ട്, 84 മീറ്റര്‍ ഉയരമുണ്ട്. ഓരോ താഴികക്കുടവും നാസ്ക്, തുളുത്ത്, കുഫി തുടങ്ങിയ ക്ലാസിക്കല്‍ അറബിക് കാലിഗ്രാഫി ശൈലികളിലുള്ള ഖുര്‍ആനിക വാക്യങ്ങളാല് അലങ്കരിച്ചിരിക്കുന്നു. അവ മൊറോക്കന്‍ പ്ലാസ്റ്ററില്‍ കൊത്തിയെടുത്തതാണ്.

2. വെളുത്ത മാര്‍ബിളും മുറ്റവും
മാസിഡോണിയയില്‍ നിന്നുള്ള 165,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വെളുത്ത മാര്‍ബിള്‍ പള്ളിയുടെ പുറം താഴികക്കുടങ്ങള്‍, മിനാരങ്ങള്‍, ചുവരുകള്‍ എന്നിവ മൂടിയിരിക്കുന്നു. അകത്ത്, ഇറ്റാലിയന്‍ മാര്‍ബിളാണ് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. അതേസമയം വിശാലമായ മുറ്റത്ത് ഇന്ത്യ, ചൈന, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച മൊസൈക് കൊത്തുപണികള്‍ ഉണ്ട്. മുറ്റത്തെ പുഷ്പ ഡിസൈനുകള്‍ പള്ളിയുടെ സാംസ്കാരികവും കലാപരവുമായ പാരമ്പര്യങ്ങളുടെ സംയോജനത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു.
3. തൂണുകള്‍
പള്ളിയുടെ പുറം കമാനങ്ങള്‍ക്ക് ചുറ്റും ആകെ 1,096 തൂണുകള്‍ ഉണ്ട്. ആറ് വശങ്ങളുള്ള ഈ തൂണുകള്‍ വെളുത്ത മാര്‍ബിളില്‍ പൊതിഞ്ഞതും പുഷ്പമാതൃകകളില് അര്‍ദ്ധവിലയേറിയ കല്ലുകള്‍ പതിച്ചതുമാണ്. താജ്മഹല്‍ പോലുള്ള സ്മാരകങ്ങളില്‍ കാണപ്പെടുന്ന ഇറ്റാലിയന്‍ നവോത്ഥാന സാങ്കേതിക വിദ്യകളും മുഗള്‍ വാസ്തുവിദ്യാ ഘടകങ്ങളും ഈ രൂപകല്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ട്.
4. കുളങ്ങള്‍
പള്ളിക്ക് ചുറ്റും നീല നിറത്തിലുള്ള സമ്പന്നമായ ഷേഡുകള്‍ കൊണ്ട് അലങ്കരിച്ച പത്ത് കുളങ്ങളുണ്ട്. ഇത് പകല്‍ സമയത്ത് വെളുത്ത മാര്‍ബിളിന്റെ ദൃശ്യപ്രതീതി കുറയ്ക്കാനും ശാന്തത പകരാനും സഹായിക്കുന്നു. രാത്രിയില്‍, കുളങ്ങള്‍ പള്ളിയുടെ വ്യതിരിക്തമായ പ്രകാശ സംവിധാനത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് അതിന്റെ ശാന്തവും ഗാംഭീര്യവുമായ രൂപം വര്‍ദ്ധിപ്പിക്കുന്നു.

5. ചാന്ദ്ര പ്രകാശ സംവിധാനം
പള്ളിയുടെ ഏറ്റവും നൂതനമായ സവിശേഷതകളിലൊന്ന് അതിന്റെ ചാന്ദ്ര പ്രകാശ സംവിധാനമാണ്. ഇത് ചന്ദ്രന്റെ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 840ലധികം ലൈറ്റിംഗ് യൂണിറ്റുകളും 22 ലൈറ്റ് ടവറുകളും വെളുത്ത മാര്‍ബിള്‍ പ്രതലത്തില്‍ നീലകലര്‍ന്ന മേഘം പോലുള്ള പാറ്റേണുകള്‍ പ്രദര്‍ശിപ്പിക്കുന്നു.
6. കൈകൊണ്ട് തുന്നിയ ഏറ്റവും വലിയ പരവതാനി

പ്രധാന പ്രാര്‍ത്ഥനാ ഹാളിനുള്ളില്‍ കൈകൊണ്ട് തുന്നിയ ലോകത്തിലെ ഏറ്റവും വലിയ പരവതാനിയുണ്ട്. 2007ല്‍ ഇതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ലഭിച്ചിരുന്നു. 5,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയും ഏകദേശം 35 ടണ്‍ ഭാരവുമുള്ള ഈ പരവതാനി 1,200 കരകൗശല വിദഗ്ധര്‍ രണ്ട് വര്‍ഷം സമയം എടുത്താണ് നിര്‍മ്മിച്ചത്. 70% ന്യൂസിലന്‍ഡ് കമ്പിളിയും 30% കോട്ടണും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.
The iconic Sheikh Zayed Grand Mosque regains international attention as former U.S. President Donald Trump prepares for his visit to the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• 3 days ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 3 days ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• 3 days ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• 3 days ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• 3 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• 3 days ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• 3 days ago
ഐപിഎല്ലിനിടെ ഫ്ലഡ്ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• 3 days ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 3 days ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 3 days ago
നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
National
• 3 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 3 days ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 3 days ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 3 days ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 3 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 3 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 3 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 3 days ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 3 days ago
ഓപ്പറേഷന് ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര് അറസ്റ്റില്‍
Kerala
• 3 days ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 3 days ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 3 days ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 3 days ago