
ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്

അബൂദബി: യുഎഇയുടെയും അബൂദബിയുടെയും സാംസ്‌കാരിക ഭൂപടത്തിലെ ഏറ്റവും മനോഹരമായ അടയാളപ്പെടുത്തലാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്.
യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്വപ്‌നമായിരുന്ന ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് 2007ലെ ഈദുല്‍ അദ്ഹ സമയത്താണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായും ഇസ്‌ലാമിക വാസ്തുവിദ്യയുടെയും ഐക്യത്തിന്റെയും ഒരു പ്രതീകമായും ഇത് നിലകൊള്ളുന്നു. വര്‍ഷം തോറും ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഷെയ്ഖ് സായിദ് ഗ്രാന്ഡ് മോസിഖിന്റെ അങ്കണത്തിലേക്ക് എത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി യുഎഇ തയ്യാറെടുക്കുമ്പോള്‍ ഗ്രാന്‍ഡ് മോസ്ഖ് വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്. ട്രംപ് ഭരണകൂടത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ മുന്‍പും ഇവിടേക്ക് എത്തിയിട്ടുണ്ട്. 2020 ല്‍, ഇവാങ്ക ട്രംപും ജാരെഡ് കുഷ്‌നറും യുഎഇ സന്ദര്‍ശന വേളയില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ഖ് സന്ദര്‍ശിച്ചിരുന്നു.
സമാധാനം, സഹിഷ്ണുത, മതപരമായ ഐക്യം എന്നീ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 55,000 പേര്‍ക്ക് ആരാധന നടത്താന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഗ്രാന്‍ഡ് മോസ്ഖ്, അതിന്റെ കലാസൗന്ദര്യം ആസ്വദിക്കാനും ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ പശ്ചാത്തലങ്ങളിലും മതങ്ങളിലുമുള്ള ആളുകളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു.
അബൂദബിയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി സഹിഷ്ണുത, മിതത്വം എന്നീ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 7,800 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്രാര്‍ത്ഥനാ ഹാളും 1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് ചെറിയ ഹാളുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, 2022 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്തോനേഷ്യയിലെ സോളോയിലുള്ള ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പൈതൃകത്തെ ആദരിക്കുന്നു. പരമ്പരാഗത ഇന്തോനേഷ്യന്‍ വാസ്തുവിദ്യാ സ്വാധീനങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം അബൂദബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ഖിന്റെ ഡിസൈനിലെ പല ഘടകങ്ങള്‍ ഈ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ ആസൂത്രണവും രൂപകല്‍പ്പനയും 1980കളുടെ അവസാനത്തിലാണ് ആരംഭിച്ചത്. 1996 നവംബര്‍ 5ന് ഔദ്യോഗികമായി നിര്‍മാണം ആരംഭിച്ചു. ലോകമെമ്പാടുമുള്ള 3,000ത്തിലധികം തൊഴിലാളികളെയും 38 നിര്‍മ്മാണ കമ്പനികളെയും ഉള്‍പ്പെടുത്തി ഏകദേശം 11 വര്‍ഷമെടുത്താണ് മോസ്ഖിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇറ്റലി, ജര്‍മ്മനി, മൊറോക്കോ, ഇന്ത്യ, തുര്‍ക്കി, ചൈന, ഗ്രീസ്, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള വസ്തുക്കളും വിദഗ്ധരായ തൊഴിലാളികളുടെ കരകൗശല വൈദഗ്ധ്യവും ഉപയോഗപ്പെടുത്തിയാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ വാസ്തുവിദ്യാ പ്രത്യേകതകള്‍
1. താഴികക്കുടങ്ങളും മിനാരങ്ങളും
പള്ളിയില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള 82 താഴികക്കുടങ്ങളുണ്ട്. അവയില്‍ ഏറ്റവും വലുത് പ്രധാന പ്രാര്‍ത്ഥനാ ഹാളിനു മുകളിലാണ്. ഈ മധ്യ താഴികക്കുടത്തിന് ഏകദേശം 32.6 മീറ്റര്‍ വ്യാസമുണ്ട്, 84 മീറ്റര്‍ ഉയരമുണ്ട്. ഓരോ താഴികക്കുടവും നാസ്‌ക്, തുളുത്ത്, കുഫി തുടങ്ങിയ ക്ലാസിക്കല്‍ അറബിക് കാലിഗ്രാഫി ശൈലികളിലുള്ള ഖുര്‍ആനിക വാക്യങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. അവ മൊറോക്കന്‍ പ്ലാസ്റ്ററില്‍ കൊത്തിയെടുത്തതാണ്.

2. വെളുത്ത മാര്‍ബിളും മുറ്റവും
മാസിഡോണിയയില്‍ നിന്നുള്ള 165,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വെളുത്ത മാര്‍ബിള്‍ പള്ളിയുടെ പുറം താഴികക്കുടങ്ങള്‍, മിനാരങ്ങള്‍, ചുവരുകള്‍ എന്നിവ മൂടിയിരിക്കുന്നു. അകത്ത്, ഇറ്റാലിയന്‍ മാര്‍ബിളാണ് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. അതേസമയം വിശാലമായ മുറ്റത്ത് ഇന്ത്യ, ചൈന, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച മൊസൈക് കൊത്തുപണികള്‍ ഉണ്ട്. മുറ്റത്തെ പുഷ്പ ഡിസൈനുകള്‍ പള്ളിയുടെ സാംസ്‌കാരികവും കലാപരവുമായ പാരമ്പര്യങ്ങളുടെ സംയോജനത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു.
3. തൂണുകള്‍
പള്ളിയുടെ പുറം കമാനങ്ങള്‍ക്ക് ചുറ്റും ആകെ 1,096 തൂണുകള്‍ ഉണ്ട്. ആറ് വശങ്ങളുള്ള ഈ തൂണുകള്‍ വെളുത്ത മാര്‍ബിളില്‍ പൊതിഞ്ഞതും പുഷ്പമാതൃകകളില്‍ അര്‍ദ്ധവിലയേറിയ കല്ലുകള്‍ പതിച്ചതുമാണ്. താജ്മഹല്‍ പോലുള്ള സ്മാരകങ്ങളില്‍ കാണപ്പെടുന്ന ഇറ്റാലിയന്‍ നവോത്ഥാന സാങ്കേതിക വിദ്യകളും മുഗള്‍ വാസ്തുവിദ്യാ ഘടകങ്ങളും ഈ രൂപകല്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ട്.
4. കുളങ്ങള്‍
പള്ളിക്ക് ചുറ്റും നീല നിറത്തിലുള്ള സമ്പന്നമായ ഷേഡുകള്‍ കൊണ്ട് അലങ്കരിച്ച പത്ത് കുളങ്ങളുണ്ട്. ഇത് പകല്‍ സമയത്ത് വെളുത്ത മാര്‍ബിളിന്റെ ദൃശ്യപ്രതീതി കുറയ്ക്കാനും ശാന്തത പകരാനും സഹായിക്കുന്നു. രാത്രിയില്‍, കുളങ്ങള്‍ പള്ളിയുടെ വ്യതിരിക്തമായ പ്രകാശ സംവിധാനത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് അതിന്റെ ശാന്തവും ഗാംഭീര്യവുമായ രൂപം വര്‍ദ്ധിപ്പിക്കുന്നു.

5. ചാന്ദ്ര പ്രകാശ സംവിധാനം
പള്ളിയുടെ ഏറ്റവും നൂതനമായ സവിശേഷതകളിലൊന്ന് അതിന്റെ ചാന്ദ്ര പ്രകാശ സംവിധാനമാണ്. ഇത് ചന്ദ്രന്റെ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 840ലധികം ലൈറ്റിംഗ് യൂണിറ്റുകളും 22 ലൈറ്റ് ടവറുകളും വെളുത്ത മാര്‍ബിള്‍ പ്രതലത്തില്‍ നീലകലര്‍ന്ന മേഘം പോലുള്ള പാറ്റേണുകള്‍ പ്രദര്‍ശിപ്പിക്കുന്നു.
6. കൈകൊണ്ട് തുന്നിയ ഏറ്റവും വലിയ പരവതാനി

പ്രധാന പ്രാര്‍ത്ഥനാ ഹാളിനുള്ളില്‍ കൈകൊണ്ട് തുന്നിയ ലോകത്തിലെ ഏറ്റവും വലിയ പരവതാനിയുണ്ട്. 2007ല്‍ ഇതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിച്ചിരുന്നു. 5,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയും ഏകദേശം 35 ടണ്‍ ഭാരവുമുള്ള ഈ പരവതാനി 1,200 കരകൗശല വിദഗ്ധര്‍ രണ്ട് വര്‍ഷം സമയം എടുത്താണ് നിര്‍മ്മിച്ചത്. 70% ന്യൂസിലന്‍ഡ് കമ്പിളിയും 30% കോട്ടണും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.
The iconic Sheikh Zayed Grand Mosque regains international attention as former U.S. President Donald Trump prepares for his visit to the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി; സഊദിക്കും ഖത്തറിനും നേട്ടം, ഇസ്‌റാഈലും നെതന്യാഹുവും നീരസത്തില്‍
uae
• 16 hours ago
25 കാരനായ പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
obituary
• 16 hours ago
മൂന്ന് സിക്‌സറകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു
Cricket
• 16 hours ago
ആയിരം വർഷം പഴക്കമുള്ള അസ്ഥികൂടം: ആറു വർഷമായി ഷെൽട്ടറിനടിയിൽ, ഒടുവിൽ മ്യൂസിയത്തിലേക്ക്
National
• 16 hours ago
ദേശാഭിമാനി മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
Kerala
• 16 hours ago
1450 കോടി ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ്; വാങ്ങുന്നത് 28 ബോയിംഗ് വിമാനങ്ങള്‍
uae
• 16 hours ago
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ
Kerala
• 16 hours ago
കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 17 hours ago
കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ
National
• 17 hours ago
യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ
Football
• 17 hours ago
സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...
Business
• 19 hours ago
റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്
Football
• 19 hours ago
പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ
International
• 19 hours ago
ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി
Football
• 20 hours ago
സിവിൽ സർവീസ് കോച്ചിംഗ് പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ് 27 വരെ അപേക്ഷിക്കാം
latest
• 20 hours ago
മുംബൈ ഡബിൾ സ്ട്രോങ്ങ്, പ്ലേ ഓഫിൽ ടീമിന്റെ രക്ഷകനാവാൻ സൂപ്പർതാരമെത്തും; റിപ്പോർട്ട്
Cricket
• 21 hours ago
'കപ്പലണ്ടി വില്‍പ്പന മുതല്‍ ബിരിയാണി ചലഞ്ച് വരെ'വയനാടിനായി എന്‍.എസ്.എസ് കുട്ടികളുടെ ഒന്നര കോടി
Kerala
• 21 hours ago
തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 21 hours ago
കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 20 hours ago
തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപെടുത്തല്‍: ജി. സുധാകരനെതിരെ കേസെടുത്തു
Kerala
• 20 hours ago
ആദ്യ കിരീട സ്വപ്നം കാണുന്ന ഡൽഹിക്ക് ഇരട്ട തിരിച്ചടി; വമ്പന്മാർ ടീമിൽ നിന്നും പുറത്ത്
Cricket
• 20 hours ago